ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Wednesday, December 22, 2010

യഹ്യ എന്ന പേര്‍ സ്നാപകന്റെയാണോ?

യോഹന്നാന്റെ പേര്‍ ആദ്യം കിട്ടിയത്‌ സ്നാപകന് തന്നയോ? എന്ന ചര്‍ച്ചയില്‍ ബൈബിളുമായിയുള്ള ഖുര്‍ആനിന്റെ ഒരു സാദൃശ്യത്തിലെ പിഴവ് മാത്രമേ ചൂണ്ടികാട്ടുവാന്‍ മാത്രമേ ഉദ്ദേശിച്ചുള്ളൂ.

എന്റെ അഭിപ്രായത്തില്‍ യഹ്യ എന്ന പേരും വന്ന വഴി യോഹന്നാനില്‍ നിന്ന് തന്നെയാവണം എന്ന് തന്നെയാണ്. മലയാളത്തില്‍ "ലോനപ്പന്‍" എന്ന് പറഞ്ഞാല്‍ "യോഹന്നാന്‍" എന്നതിന്റെ മറ്റൊരു പേരാണ്. ഈ രണ്ടു പേരുകളും Linguistically പുലബന്ധം പോലും ഇല്ല. എന്നിട്ടും അവ ഒന്നാണ്. ഒരു പക്ഷെ യോഹന്നാനിന്റെ ഗ്രീക്ക് വകഭേദത്തില്‍ നിന്നോ മറ്റോ ആയിരിക്കും ലോനപ്പന്‍ വന്നിരിക്കുക. വിക്കി ഇസ്ലാമിക ലേഖനവും പറയുന്നത് യഹ്യയും യൂഹന്നയും ഒരു പദത്തില്‍ നിന്ന് വന്നിരിക്കാം എന്ന് തന്നെയാണ്.

The Arabic name Yahya is usually understood to mean "he shall live", spiritually meaning that John will forever be remembered as a great prophet. The names Youhanna and Yahya are, however, likely to be derived from the same base meaning and root.


ചില ഇസ്ലാമിക ലേഖകര്‍ പറയുന്നത് യഹ്യ എന്നത് സ്നാപകന്റെ ആത്മീയ പേരാണ് എന്നാണു. യോഹന്നാന്‍ എന്നത് വിളിപേരും. പക്ഷെ ഇതൊന്നും തെളിയിക്കാന്‍ ദൈവീക ഗ്രന്ഥം എന്ന് സ്വയം പറയുന്ന ഖുര്‍ആനിന് ഒറ്റയ്ക്കാവില്ല. കാരണം.

ഖുര്‍ആനില്‍ യോഹന്നാന്‍ എന്ന് വരുന്നിടത്തൊക്കെ യഹ്യ എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്.
അതില്‍ യഹ്യ എന്ന വ്യക്തിക്ക് മറ്റൊരു പേരുണ്ടായിരുന്നതായി കാണുന്നില്ല. എന്നാലല്ലേ ആത്മീയപരമായോ വ്യക്തിപരമായോ സന്ദര്‍ഭങ്ങളില്‍ രണ്ടു പേരുകളും ഉപയോഗിക്കപ്പെട്ടു എന്ന് തെളിയിക്കാന്‍ കഴിയുകയുള്ളൂ. മാത്രവുമല്ല യഹ്യ എന്ന പേരിടല്‍ ചടങ്ങിനോട് അനുബന്ധിച്ചു യൂഹന്ന എന്ന പദത്തിന്റെ അര്‍ത്ഥം ("ദൈവത്തിന്റെ അനുകമ്പ ") വരുന്ന സൂക്തമാണ് ഉള്ളത്.

19:12 ഹേ, യഹ്‌യാ വേദഗ്രന്ഥം ബലമായി സ്വീകരിച്ച്‌ കൊള്ളുക. ( എന്ന്‌ നാം പറഞ്ഞു: ) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന്‌ നാം ജ്ഞാനം നല്‍കുകയും ചെയ്തു. 13 നമ്മുടെ പക്കല്‍ നിന്നുള്ള അനുകമ്പയും പരിശുദ്ധിയും ( നല്‍കി. ) അദ്ദേഹം ധര്‍മ്മനിഷ്ഠയുള്ളവനുമായിരുന്നു.

യഹ്യയുടെ അര്‍ത്ഥമായി പറയുന്ന "സ-ജീവന്‍" എന്ന അര്‍ത്ഥം വരുന്ന ഒരു സൂക്തവും ഖുറാനില്‍ യോഹന്നോന്നോട് അനുബന്ധിച്ച് എവിടെയും പറയുന്നില്ല.അതുകൊണ്ട് തന്നെ യഹ്യ യും യൂഹന്നായും രണ്ടാണെന്ന് പറയുന്നതിന് ഖുറാനില്‍ തന്നെ ഒരു തെളിവ്‌ ഇല്ല.


അപ്പോള്‍ എന്ത് ചെയ്യും. മുസ്ലീമുകളോ ക്രിസ്ത്യാനികളോ യാഹൂദരോ പോലും വിശ്വാസത്തില്‍ എടുക്കാത്ത, അവരുടെ പ്രവാചകന്മാരെ കള്ള പ്രവാചകന്മാര്‍ എന്ന് വിളിക്കുന്ന Mandaeism ഉപയോഗിക്കാം എന്ന് ചില മുസ്ലീം പണ്ഡിതര്‍ ചിന്തിച്ചാല്‍ തന്നെ അത് ഖുര്‍ആനിനെ താഴ്ത്തി കേട്ടലാണ്. (ഉദാഹരണത്തിന് പുതിയ നിയമത്തിലെ ഒരു മിസിങ്ങ് പോയിന്റ് പൂര്‍ണ്ണമായും തെളിയിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിക്കേണ്ടി വന്നാല്‍ അവിടെ തീര്‍ന്നു പുതിയ നിയമത്തിന്റെ കാര്യം.)

ഒന്ന് ശ്രദ്ധിച്ചാല്‍ കാണാം, ആത്മീയപേര്, വിളിപ്പേര് എന്നിങ്ങനെ രണ്ടു പേരുകള്‍ ഖുര്‍ആന്‍ പ്രകാരം എത്ര പേര്‍ക്കുണ്ട്? ഒരു ഉദാഹരണം തന്നാല്‍ ആ കാര്യം മുഖവിലയ്ക്ക് എടുക്കാം. അല്ലെങ്കില്‍ അതിനെ ഖുറാനിലെ തെറ്റ് മറയ്ക്കാനുള്ള ഞാണിന്‍ മേല്‍ കളിയായെ കണക്കാക്കുവാന്‍ പറ്റുകയുള്ളൂ.

ആ ചര്‍ച്ചയിലാണ് യോഹന്നാനും യഹ്യയും സ്നാപകന്റെ രണ്ടു പേരുകളാണ് എന്ന തെളിവിലേക്ക് MANDAIC DICTIONARY അവതരിപ്പിക്കപ്പെട്ടത്. സ്നാപകനെ അവസാന പ്രവാചകനായി കാണുന്ന ഒരു വിഭാഗമാണ് മാന്റായിന്‍. അവര്‍ സ്നാപകനെ വിളിക്കുന്നത്‌ "യഹ്യ യൂഹന്ന" എന്നാണ്. ഇതിലെ യഹ്യ എന്ന് പറഞ്ഞാല്‍ അത് അവര്‍ക്ക്‌ malwasa നാമവും യൂഹന്ന എന്ന് പറഞ്ഞാല്‍ Laqab നാമവും ആണ്. എന്താണ് ഈ പറഞ്ഞ നാമങ്ങള്‍ ? MANDAIC DICTIONARY യില്‍ അത് വ്യക്തമായി കൊടുത്തിട്ടുണ്ട്‌.

Maluasa sign of Zodiac, horoscope, destiny as indicated by stars and constellations;the astrological (malwasa) name used in religious and magical documents, distinct from the name by which a person is known.

Laqab tribal or family name.Very frequent in colophons.

iahia A man's malwasa name, used often together with the original Aramaic form as iahia iuhana.

iuhana John,esp.John the Baptist , called also iahia iuhana (otherwise a frequent Mand. name)


അതായത് "യഹ്യ" എന്നത് ഒരു astrologicalപേരാണ്. മാന്റായിന്‍ വിഭാഗക്കാരുടെ മതപരമായ പുസ്തകങ്ങളില്‍ / അവരുടെ പ്രാര്‍ഥനകളില്‍ സ്നാപകനെ ഈ പേരില്‍ ആണ് വിളിക്കുന്നത്‌. അദേഹത്തിന്റെ sign of Zodiac! ഈ astrological പേരുകളില്‍ വിശ്വസിക്കാത്തവരാണ് യഹൂദരും ക്രിസ്ത്യാനികളും മുസ്ലീമുകളും . എന്നിട്ടും യോഹന്നാനിന്റെ astrological പേര് എന്തുകൊണ്ട് ദൈവിക പുസ്തകം എന്ന് സ്വയം അവകാശപ്പെടുന്ന ഖുര്‍ആനില്‍ വന്നു?

കമന്റില്‍ പറയുന്നത് ഖുര്ആനില് പരാമര്ശിച്ച സാബിയന് മതക്കാര് (2:62, 5:69,22:17) ഇവരായിരുന്നുവെന്നും(മാന്റായിന്‍ വിഭാഗക്കാര്‍ ) പറയപ്പെടുന്നുണ്ട്. അതായതു നബിക്ക് ഈ വിഭാഗത്തിനെ അറിയാം എന്ന് വരുന്നു. അപ്പോള്‍ എന്തുകൊണ്ടാണ് യോഹന്നാനിന്റെ Zodiac sign ഖുര്‍ആനില്‍ എത്തിപ്പെട്ടു എന്നതിനു ഒരു വിശദീകരണമായി. ഒരു നക്ഷത്രത്തിന്റെ പേര് ഒരു വ്യക്തിയുടെ പേരിന്റെ സ്ഥാനത്ത്‌ പ്രതിഷ്ഠിക്കാന്‍ മാത്രം അജ്ഞന്‍ ആണോ അല്ലാഹു?

ഈ ബ്ലോഗിന് ആധാരമായ ചര്‍ച്ച ഇവിടെ കമന്റുകളില്‍ ഉണ്ട്. ഒന്ന് ക്രമീകരിച്ചു പ്രസദ്ധീകരിച്ചു എന്ന് മാത്രം.

Monday, December 13, 2010

ഇമ്രാനിന്റെ "കുടുംബത്തിലെ" സ്ത്രീ !

കന്യകാ മറിയം അഹരോന്റെ സഹോദരി ?! എന്ന ബ്ലോഗ്‌ എഴുതുമ്പോള്‍ ഇമ്രാനിന്റെ "സ്ത്രീ" എന്ന പ്രയോഗം ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ലേവി വംശജനായ യേശു ക്രിസ്തു എന്ന ബ്ലോഗിലൂടെയാണ് അങ്ങിനെയും ചിലത് കാണുന്നത്.

അമ്രം എന്ന് ബൈബിള്‍ പറയുന്ന വ്യക്തിയാണ് ഖുര്‍ആനില്‍ പറയുന്ന ഇമ്രാന്‍ . അഹരോന്റെ ഫാദര്‍ ! അമ്രത്തിന് മരിയം എന്ന പേരില്‍ ഒരു മകളുണ്ട്. അഹരോന്റെ സഹോദരി. ഇത്രയും ആമുഖം .

ഇനി ഖുര്‍ആന്‍ സൂക്തം വായിക്കുക.

66:10 സത്യനിഷേധികള്‍ക്ക്‌ ഉദാഹരണമായി നൂഹിന്‍റെ ഭാര്യയെയും, ലൂത്വിന്‍റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട്‌ ദാസന്‍മാരുടെ കീഴിലായിരുന്നു. എന്നിട്ട്‌ അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന്‌ യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക്‌ ഒഴിവാക്കികൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന്‌ പറയപ്പെടുകയും ചെയ്തു.
11 സത്യവിശ്വാസികള്‍ക്ക്‌ ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, എനിക്ക്‌ നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ.
12 തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും ( ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു. ) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.

ഇമ്രാനിന്റെ "പുത്രി" എന്നാല്‍ രണ്ടു തരം വിശദീകരണം നല്‍കാം.
ഒന്ന്. ഇമ്രാനിന്റെ സ്വന്തം പുത്രി.
രണ്ട്. തലമുറയിലുള്ള (മകന്റെ മകന്റെ ... മകന്റെ) മകള്‍

ആരെയാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്? തലമുറയിലുള്ള മകളെയാണോ? പ്രത്യക്ഷത്തില്‍ അങ്ങിനെ തോന്നാമെങ്കിലും അതിന്റെ മുകളിലുള്ള സൂക്തങ്ങള്‍ പറയുന്ന സ്ത്രീകളൊക്കെ (നൂഹിന്‍റെ ഭാര്യ, ലൂത്വിന്‍റെ ഭാര്യ, ഫിര്‍ഔന്‍റെ ഭാര്യ) ആ പറയുന്ന വ്യക്തികളുടെ അടുത്ത ബന്ധുക്കളാണ്.

66:11 ല്‍ കാണുന്നത് ഫറവോന്റെ ഭാര്യയുടെ പ്രാര്‍ഥനയാണ്! മോശയുടെ കാലത്താണ് ഫറവോന്‍ വരുന്നത്. യേശുവിന്റെ കാലത്തല്ല. പ്രാര്‍ത്ഥന ശ്രദ്ധിച്ചാല്‍ നമുക്ക്‌ അത്ഭുതം തോന്നും! സ്വന്തം ഭര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തന്നെ രക്ഷിക്കാനാണ് അവരുടെ പ്രാര്‍ത്ഥന. അടുത്ത പ്രാര്‍ത്ഥന അതിലും അത്ഭുതം വരുത്തും. "12. തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും" രക്ഷിക്കണേ എന്ന്. തുടര്‍ന്ന് പറയുന്നത് ആ പ്രാര്‍ത്ഥന കേട്ടിട്ടുള്ള അല്ലാഹുവിന്റെ പ്രവര്‍ത്തനമാണോ എന്ന് ന്യായമായും സംശയിക്കണം. "അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു."

ഉം. മോശയുടെ കാലഘട്ടത്തിലുള്ള ഫറവോന്റെ ഭാര്യ യേശുവിന്റെ അമ്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവോ എന്ന് തോന്നാതിരിക്കാന്‍ പരിഭാഷകര്‍ " ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു." എന്ന് ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്. (എല്ലാ പരിഭാഷകരും അങ്ങിനെ ചെയ്തിട്ടില്ലെങ്കിലും.) അല്ലെങ്കില്‍ യേശുവിന്റെ അമ്മയും ഫറവോന്റെ ഭാര്യയും ഒരേ കാലഘട്ടത്തില്‍ ഉള്ളവരാണോ എന്ന് അവിശ്വാസികള്‍ ചോദിച്ചു പോകും.

ഹേയ്... നബി അത്ര വലിയ തെറ്റ് വരുത്തുമോ എന്ന സംശയം ന്യായമായും നമുക്ക് ഉദിക്കുന്നത് കൊണ്ട് നമ്മള്‍ ആശയകുഴപ്പത്തിലാകും.

അതുകൊണ്ട് അടുത്ത ഇമ്രാന്‍ എന്ന ഖുര്‍ആന്‍ പരാമര്‍ശം പരിഗണിക്കാം.

3:33 തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തേയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു. 34 ചിലര്‍ ചിലരുടെ സന്തതികളായിക്കൊണ്ട്‌. അല്ലാഹു ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. 35ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക: ) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ്‌ ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന്‌ നീ അത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. 36എന്നിട്ട്‌ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.- എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ -ആണ്‌ പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക്‌ ഞാന്‍ മര്‍യം എന്ന്‌ പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു.

امرأة (im-ra-ah) എന്ന പദത്തിന്‌ a woman, a wife ഈ രണ്ട് അര്‍ത്ഥങ്ങളുണ്ടെന്ന് John Penrice ന്റെ A Dictionary and Glossary of the Koran ഇലും കാണാം.

അതായത് ഇമ്രാനിന്റെ "സ്ത്രീ" എന്നും ഇമ്രാനിന്റെ "ഭാര്യ" എന്നും വിവര്‍ത്തനം ചെയ്യാം എന്ന് അര്‍ത്ഥം. "രാഘവന്റെ പെണ്ണ്" എന്ന് പറഞ്ഞാല്‍ രാഘവന്റെ ഭാര്യ എന്ന് തന്നെയാണ് അര്‍ത്ഥം. ഒരിക്കലും രാഘവന്റെ കുടുംബത്തിലെ പെണ്ണ് എന്ന് വരില്ല. പക്ഷെ ഖുര്‍ആന്‍ വിവര്‍ത്തകരില്‍ ചിലര്‍ അങ്ങിനെയും അര്‍ത്ഥം കൊടുത്തിട്ടുണ്ട്‌. അതും ബ്രാക്കറ്റില്‍ ! ഇവിടെ അലിക്കൊയയുടെ കമന്റില്‍ ഉണ്ട്)

3:33-34 ല്‍ പറയുന്ന വചനം ശ്രദ്ധിച്ചാല്‍ കൂടുതല്‍ വ്യക്തത വരും.
തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തേയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു. 34 ചിലര്‍ ചിലരുടെ സന്തതികളായിക്കൊണ്ട്‌.


തുടര്‍ന്ന് പറയുന്നത് ഒരു വിശിഷ്ട വ്യക്തിയുടെ ജനനമാണ്. യേശുവിന്റെ അമ്മയായ മറിയത്തിന്റെ! ഇബ്രാഹിമിന്റെ കുടുംബത്തെ പറ്റി പറയുകയും ഇമ്രാനിന്റെ ഭാര്യ പ്രസവിക്കുന്ന പെണ്‍കുട്ടിയുടെ മേന്മ പറയുകയും ചെയ്യിന്നിടത്ത് അത് ഇമ്രാന്‍ എന്ന വ്യക്തിയെ എങ്ങിനെ അല്ലാഹു ഉല്‍കൃഷ്ടരായി തിരഞ്ഞെടുത്തിരിക്കുന്നു എന്നല്ലേ അതിന്റെ നേര്‍വായന? പ്രത്യേകിച്ചും ലളിതമാണ് ഖുര്‍ആനിന്റെ ഭാഷ എന്ന് ഖുര്‍ആന്‍ അവകാശപ്പെടുന്നത് എന്ന് കൂടി പരിഗണിച്ചാല്‍ !

എന്തിനാണ് ഇമ്രാനിന്റെ "കുടുംബത്തിലെ" സ്ത്രീ എന്ന് ഖുര്‍ആന്‍ പണ്ഡിതര്‍ ആ സൂക്തത്തെ വിവര്‍ത്തനം ചെയ്യുന്നത്?
ഒന്ന്. ഇമ്രാനിന്റെ മകള്‍ മരിയയല്ല ഇവിടങ്ങളില്‍ പറയുന്ന മറിയം എന്ന് സ്ഥാപിക്കാന്‍. നബിക്ക്‌ അബദ്ധം പിണഞ്ഞതല്ല എന്ന് തെളിയിക്കാന്‍ .
രണ്ടു. ബൈബിളിളില്‍ നിന്ന് വിരുദ്ധമായി യേശു ലേവി കുടുംബത്തില്‍ ജനിച്ചു എന്ന് സ്ഥാപിക്കുക വഴി പൂര്‍വ വേദങ്ങള്‍ നബി കണ്ടിട്ടില്ല എന്ന് സ്ഥാപിക്കുകയും ചെയ്യാം.

ഇങ്ങനെയൊക്കെയാണെങ്കിലും യേശുവിന്റെ അമ്മയായ മറിയത്തിനും അഹരോന്‍ എന്ന സഹോദരനുണ്ട് , ഇമ്രാന്‍ എന്ന പിതാവുണ്ട് എന്ന് അര്‍ത്ഥം കൊടുക്കുന്ന വിവര്‍ത്തകരും ഹദീസുകളും ഉണ്ട്. അതും ഇതേ ഖുര്‍ആന്‍ സൂക്തങ്ങളുടെ മറ്റൊരു വിശദീകരണവുമായി !

ഇനി മോശയുടെയും അഹരോന്റെയും പിതാവാണ് ഈ പറയുന്ന ഇമ്രാന്‍ എന്ന് ഖുര്‍ആന്‍ പറയുന്നുണ്ടോ? ഇല്ല. അല്ലാഹുവിനു അതില്‍ താത്പര്യം ഇല്ലാത്തത് കൊണ്ട് അത് ഖുര്‍ആനില്‍ ഇല്ല. സാരമില്ല. നമുക്ക് ക്ഷമിക്കാം. പക്ഷെ ആ വിവരം നബിക്ക്‌ അറിവുണ്ട് എന്ന് ഹദീസുകളില്‍ കാണാം.

Book 1. Faith.
Hadith 0317. (Shahi Muslim)

Abu al-'Aliya reported: Ibn Abbas, the son of your Prophet's uncle, told us that the Messenger of Allah (may peace be upon him) had observed: On the night of my night journey I passed by Moses b. 'IMRAN (peace be upon him), a man light brown in complexion, tall. well-built as if he was one of the men of the Shanu'a, and saw Jesus son of Mary as a medium-statured man with white and red complexion and crisp hair, and I was shown Malik the guardian of Fire, and Dajjal amongst the signs which were shown to me by Allah. He (the narrator) observed: Then do not doubt his (i.e. of the Holy Prophet) meeting with him (Moses). Qatada elucidated it thus: Verily the Apostle of Allah (may peace be upon him), met Moses (peace be upon him).

Moses b. 'IMRAN = Moses bin Imran = Moses son of Imran (ആലിക്കോയയുടെ കമന്റില്‍ നിന്ന്)

എന്താണ് ഇതിന്റെ അര്‍ത്ഥം. മോശയുടെ അച്ഛനാണ് ഇമ്രാന്‍ എന്ന വിവരം അലാഹുവാണ് പറഞ്ഞു കൊടുത്തതെങ്കില്‍ അത് ഖുര്‍ആനില്‍ ഉണ്ടാകണം. അത് നബിയുടെ ദിനചര്യകളുടെ പുസ്തകമായ ഹദീസില്‍ മാത്രം കാണുമ്പോള്‍ അതിന്റെ അര്‍ത്ഥം നബിക്ക് "അല്ലാഹുവിനു പുറമേ" വേദം പഠിപ്പിച്ചു കൊടുത്ത വേറെ വല്ലവരും ഉണ്ടെന്നാണോ?

എന്താണെന്ന് അറിയില്ല. മോശയും ഏലിയായും യേശുവിന്റെ ഒപ്പം തൂവെള്ളയായി കാണപ്പെട്ടു എന്നു പുതിയ നിയമത്തില്‍ വായിക്കുന്ന അതെ സാഹചര്യവുമായി ഈ ഹദീസിനു വല്ലാത്ത പൊരുത്തം. മൂസയും ഈസയും മുഹമ്മദ്‌ നബിയുമായി നേരിട്ട് കാണുന്നു.

ബൈബിള്‍ പ്രകാരം ഏലിയ സ്വര്‍ഗത്തിലേക്ക്‌ ഉയിര്‍ത്തപ്പെട്ടു. ഖുര്‍ആന്‍ പ്രകാരം യേശു സ്വര്‍ഗത്തിലേക്ക് ഉയിര്‍ത്തപ്പെട്ടു. മോശയും "സ്വര്‍ഗത്തിലേക്ക് ഉയിര്‍ത്തപ്പെട്ട വ്യക്തിയും " അതാത് കാലഘട്ടത്തിലെ 'പ്രവാചകന്മാര്‍ക്ക്' പ്രത്യക്ഷപ്പെട്ടു എന്ന ആ സാമ്യം തികച്ചും യാദൃചികം തന്നെ അല്ലേ?

Thursday, November 25, 2010

ഖുര്‍ആനിലെ ത്രിത്വം !

ക്രിസ്ത്യാനികള്‍ ത്രിത്വം എന്ന് പറയുന്നത് പിതാവ്‌ , പുത്രന്‍ , പരിശുദ്ധ ആത്മാവ് എന്നിവരെയാണ്. പക്ഷെ ഖുര്‍ആനിലെ ത്രിത്വം വേറെയാണ്.

5:116 അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന്‌ പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക്‌ ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത്‌ ഞാന്‍ പറയാവതല്ലല്ലോ?

ഖുര്‍ആന്‍ പ്രകാരം ഇവരാണ് ത്രിത്വം. അല്ലാഹു, ഈസാ, മറിയം !!!

മൂന്നു പേരേ ആരാധിക്കുന്നു എന്ന് പറയുന്നിടത് , ഇതാ പിന്നെയും മറിയം. (പരിശുദ്ധ ആത്മാവ് ചിത്രത്തിലെ ഇല്ല)

5: 72മര്‍യമിന്‍റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞത്‌; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട്‌ വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന്‌ സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്‌ സഹായികളായി ആരും തന്നെയില്ല. എന്നാണ്‌.അല്ലാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന്‌ വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന്‌ അവിശ്വസിച്ചവര്‍ക്ക്‌ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും. 74 ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക്‌ ഖേദിച്ചുമടങ്ങുകയും, അവനോട്‌ പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. 75 മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ മാതാവ്‌ സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ്‌ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നതെന്ന്‌. 76 ( നബിയേ, ) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്‌? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.


കണ്ടില്ലേ, ഈസായും അദ്ദേഹത്തിന്റെ മാതാവും ഭക്ഷണം കഴിക്കുന്നവരായിരുന്നു. അത് കൊണ്ട് ആ വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത് എന്നാണ് നബി ചോദിക്കുന്നത്.

നബി അങ്ങിനെ മനസിലാക്കി. അത് കൊണ്ട് അപ്രകാരം പറഞ്ഞു. അത്രയ്ക്കുണ്ട് ഖുര്‍ആനിന്റെ ആധികാരികത.

ഖുര്‍ആന്‍ പ്രകാരം ഈസയും നരകത്തില്‍ !

ഈസായെ കുരിശില്‍ നിന്ന് രക്ഷിച്ചു സ്വര്‍ഗത്തില്‍ ഇപ്പോള്‍ ഇരുത്തിയിരിക്കുന്നത് എന്തിന് എന്നതിന്റെ ഉത്തരം ഖുര്‍ആനില്‍ നിന്ന് തന്നെ കിട്ടും. കാരണം അന്ത്യ വിധി കഴിഞ്ഞു നരകത്തിലേക്ക് പോകാനുള്ളതാണ്. അതുകൊണ്ട് ഇപ്പോള്‍ റെസ്റ്റ് എടുക്കട്ടെ എന്ന് കരുതി കാണും.

എന്താണ് ഈസാ ചെയ്ത കുറ്റം ? (ക്രിസ്ത്യാനികള്‍ എന്ന് പറയപ്പെടുന്ന) ഒരു വിഭാഗം ജനങ്ങള്‍ ഈസായെ ആരാധിക്കുന്നു.

21:98 തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക്‌ വന്നുചേരുക തന്നെ ചെയ്യുന്നതാണ്‌. 99 :ഇക്കൂട്ടര്‍ ദൈവങ്ങളായിരുന്നുവെങ്കില്‍ ഇവര്‍ അതില്‍ ( നരകത്തില്‍ ) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതില്‍ നിത്യവാസികളായിരിക്കും.

അല്ലാഹുവിനു പുറമേ ആരെങ്കിലും ആരെയൊക്കെ ആരാധിക്കുന്നുവോ അവര്‍ നരകത്തിലെ നിത്യവാസികള്‍ ആയിരിക്കും എന്ന്. ക്രിസ്ത്യാനികള്‍ ഈസായെ ദൈവമായി ആരാധിക്കുന്നു. അതുകൊണ്ട് ക്രിസ്ത്യാനികള്‍ക്കും ഈസായ്ക്കും നരകം തന്നെ എന്ന് നബി. ഈസാ എന്ത് പിഴച്ചു? താന്‍ അങ്ങിനെയൊന്നും പഠിപ്പിചിട്ടില്ലെന്ന് (അല്ലാഹുവിന്റെ മുന്‍പാകെയും) ഈസാ പറഞ്ഞതാണ്.

5:72 മര്‍യമിന്‍റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞത്‌; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. ..

അല്ലാഹുവിന്റെ മുന്‍പാകെ:

5:116 അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന്‌ പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക്‌ ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത്‌ ഞാന്‍ പറയാവതല്ലല്ലോ? ഞാനത്‌ പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത്‌ അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത്‌ നീ അറിയും. നിന്‍റെ മനസ്സിലുള്ളത്‌ ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ്‌ അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. 117 നീ എന്നോട്‌ കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട്‌ പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട്‌ നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.


ഇനി വല്ലവരും നബിയെ ദൈവമാക്കിയാല്‍ നബിയും നരകത്തില്‍ എത്തും എന്ന് ചുരുക്കം. വെറുതെയല്ല സ്വന്തം പടം എവിടെയും ഇല്ലാതിരിക്കാന്‍ നബി ശ്രദ്ധിച്ചത്. ആരെങ്കിലും കയറി അങ്ങോട്ട്‌ ആരാധിച്ചാലോ? ക്രിസ്ത്യാനികളെയാണെങ്കില്‍ വിശ്വസിക്കാനും പറ്റില്ല, എപ്പോഴാ ആരെയൊക്കെ ആരാധിക്കും എന്ന് പറയാന്‍ പറ്റില്ല . ആ ബുദ്ധിയുടെ മുമ്പില്‍ നമിക്കുന്നു.

ഇതൊക്കെയാണെങ്കിലും ഈസായെ സ്വര്‍ഗത്തില്‍ ഇരുത്തും എന്നും ഖുര്‍ആന്‍ പറയുന്നത് കൊണ്ട് തത്കാലം ആശ്വസിക്കാം.

3:45 മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക്‌ അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും.
http://quran.com/3/ 45:[And mention] when the angels said, "O Mary, indeed Allah gives you good tidings of a word from Him, whose name will be the Messiah, Jesus, the son of Mary - distinguished in this world and the Hereafter and among those brought near [to Allah ].

ഇതൊക്കെ വൈരുദ്ധ്യമാണോ എന്നറിയാന്‍ ആലിക്കോയയോട് ചോദിക്കേണ്ടി വരും.

Sunday, November 21, 2010

യേശു /ഏലിയ, ആരാണ് കൊല്ലപ്പെട്ടത് ? ആരാണ് സ്വര്‍ഗത്തിലേക്ക്‌ കയറി പോയത്?

ഞാന്‍ ആമുഖത്തില്‍ സൂചിപ്പിച്ചു, നബിയ്ക്ക് ഓര്‍മ്മയ്ക്ക്‌ എന്തോ തകരാറുണ്ടെന്ന്. അതിലെ ഒരു കമന്റില്‍ മുസ്ലീം ബ്ലോഗറായ ആലിക്കോയ പറയുന്നു,
"ഖദീജയുടെ ബന്ധു ഉള്‍പ്പെടെ മനുഷ്യരില്‍ നിന്ന് കേട്ട കാര്യങ്ങളും നബി മറന്നെന്നിരിക്കും. നമസ്‌കാരത്തില്‍ പോലും അദേഹത്തിന്ന് മറവി സംഭവിച്ചതും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ തിരുത്തിയതും ഹദീസില്‍ കാണാം. "(ലിങ്ക്)

നമസ്കാരം ഖദീജ പഠിപ്പിച്ചു കൊടുത്തതല്ല. അല്ലാഹുവാണ് അത് പഠിപ്പിച്ചു കൊടുത്തിരിക്കുക. അത് പോലും ശരിയായി ഓര്‍ത്തിരിക്കാന്‍ നബിയ്ക്ക് കഴിയുന്നില്ല. പിന്നെങ്ങിനെ പഴയ നിയമം തെറ്റ് കൂടാതെ ഓര്‍ത്തിരിക്കാന്‍ കഴിയും?

ഞാന്‍ വിചാരിച്ചത് യേശു കൊല്ലപ്പെട്ടിട്ടില്ല , സ്വര്‍ഗത്തിലേക്ക്‌ കയറി പോയി, എന്നൊക്കെ മൂപ്പര്‍ കരുതി കൂട്ടി പറഞ്ഞതാണെന്ന്. അങ്ങിനെയല്ല, അതും പഴയനിയമത്തിലെ പല കാര്യങ്ങളുമായി കുഴഞ്ഞു മറിഞ്ഞതാണ് മനസിലാക്കാവുന്നതേയുള്ളൂ.

ഇതാ നബിയുടെ വചനങ്ങള്‍ ..

3:183 ഞങ്ങളുടെ മുമ്പാകെ ഒരു ബലി നടത്തി അതിനെ ദിവ്യാഗ്നി തിന്നുകളയുന്നത്‌ ( ഞങ്ങള്‍ക്ക്‌ കാണിച്ചുതരുന്നത്‌ ) വരെ ഒരു ദൈവദൂതനിലും ഞങ്ങള്‍ വിശ്വസിക്കരുതെന്ന്‌ അല്ലാഹു ഞങ്ങളോട്‌ കരാറു വാങ്ങിയിട്ടുണ്ട്‌ എന്ന്‌ പറഞ്ഞവരത്രെ അവര്‍. ( നബിയേ, ) പറയുക: വ്യക്തമായ തെളിവുകള്‍ സഹിതവും, നിങ്ങള്‍ ഈ പറഞ്ഞത്‌ സഹിതവും എനിക്ക്‌ മുമ്പ്‌ പല ദൂതന്‍മാരും നിങ്ങളുടെ അടുത്ത്‌ വന്നിട്ടുണ്ട്‌. എന്നിട്ട്‌ നിങ്ങളുടെ വാദം സത്യമാണെങ്കില്‍ നിങ്ങളെന്തിന്‌ അവരെ കൊന്നുകളഞ്ഞു?

ബൈബിള്‍ , പഴയനിയമത്തില്‍ , പ്രകാരം പല സന്ദര്‍ഭങ്ങളിലും ദൈവം അഗ്നിയിറക്കിയിട്ടുണ്ട്.
അഹരോന്‍ ബലിയര്‍പ്പിച്ചപ്പോള്‍ ...
ലെവ്യാര്‍ 9:24 കർത്താവിന്റെ സന്നിധിയിൽനിന്ന് അഗ്നി പുറപ്പെട്ട് ബലിപീഠത്തിലിരുന്ന ദഹനബലിയുംമേദസ്സും ദഹിപ്പിച്ചു. ഇതു കണ്ടപ്പോൾ ജനമെല്ലാം ആർത്തുവിളിച്ച് സാഷ്ടാംഗം വീണു.
(പക്ഷെ അഹരോനെ യഹൂദര്‍ കൊന്നിട്ടില്ല)
ഏലിയായും ബാലിന്റെ പ്രവാചകൻമാരുടെയും ബലിയെ കുറിച്ച് ഇവിടെ വായിക്കൂ.
1Kings 18:30 അപ്പോൾ, ഏലിയാ ജനത്തോടു പറഞ്ഞു: അടുത്തുവരുവിൻ: എല്ലാവരും ചെന്നു. കർത്താവിന്റെ തകർന്നുകിടന്നിരുന്ന ബലിപീഠം അവൻ കേടുപോക്കി.
.........
38 ഉടനെ കർത്താവിൽ നിന്ന് അഗ്നി ഇറങ്ങി ബലിവസ്തുവും വിറകും കല്ലും മണ്ണും ദഹിപ്പിക്കുകയും ചാലിലെ വെള്ളം വറ്റിക്കുകയും ചെയ്തു.
കണ്ടോ ഏലിയായും മനുഷ്യരുടെ വെല്ലു വിളി ഏറ്റെടുത്തു. ദൈവം അഗ്നിയിറക്കുകയും ചെയ്തു.
(പക്ഷെ യഹൂദര്‍ ഏലിയായെ കൊന്നുവോ? )

നബിയോടും ദൈവത്തില്‍ നിന്ന് സാക്ഷ്യം ചോദിച്ചപ്പോള്‍ എന്ത് പറഞ്ഞു ഒഴിഞ്ഞതെന്നു ഇവിടെ ചര്‍ച്ചാ വിഷയം ആക്കുന്നില്ല. പക്ഷെ നബി ഇവിടെ (3:183) ആരെ കൊന്നു കളഞ്ഞ കാര്യമാണ് പറഞ്ഞത്?? അഹരോനേയോ ഏലിയായോ യഹൂദര്‍ കൊന്നിട്ടില്ല. ദൈവം തീ അയച്ചു കൊടുത്ത ഒരൊറ്റ പ്രവാചകനെയും യഹൂദര്‍ വധിച്ചതായി ബൈബിളില്‍ ഇല്ല.

ഇനി ഏലിയയുടെ കാര്യം എടുക്കുക. (ദൈവം തീ അയച്ചു കൊടുത്തു സാക്ഷ്യപ്പെടുത്തിയ പ്രവാചകരില്‍ പ്രമുഖന്‍) എന്താണ് ഏലിയയുടെ കാര്യം.

2Kings 2...
11 അവർ സംസാരിച്ചുകൊണ്ടു പോകുമ്പോൾ അതാ ഒരു ആഗ്നേയരഥവും ആഗ്നേയാശ്വങ്ങളും അവരെ വേർപെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്ക് ഉയർന്നു.

അതായത് യഹൂദര്‍ ഏലിയായെ കൊന്നിട്ടില്ല. അദ്ദേഹം സ്വര്‍ഗത്തിലേക്ക്‌ ഉയര്‍ന്നു പോവുകായാണുണ്ടായത്. യഹൂദര്‍ വധിച്ച പ്രധാനി, പിന്നെ യേശുവാണ്. അത് യഹൂദര്‍ സമ്മതിക്കുകയും ചെയ്യുന്നു. (ഒരു പക്ഷെ അതില്‍ അവര്‍ ഊറ്റം കൊള്ളുകയും ചെയ്തിരിക്കാം.) അവരുടെ പരാതി യേശുവിന്റെ അനുയായികള്‍ മൃതദേഹം മോഷ്ടിച്ചു കൊണ്ട് പോയി എന്ന് മാത്രമാണ്.

യേശുവിനു എന്ത് സംഭവിച്ചു എന്ന് ഖുര്‍ആന്‍ പറയുന്നത് നോക്കാം.

"അവര്‍ ഊറ്റംകൊണ്ടു: `മസീഹ് ഈസബ്‌നു മര്‍യമിനെ, ദൈവദൂതനെ, ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു. സത്യത്തിലോ,അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ,സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്.അദ്ദേഹത്തെക്കുറിച്ചു ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍ തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച് ഒരറിവുമില്ല; കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു. അല്ലാഹുവോ, അജയ്യശക്തനും അഭിജ്ഞനുമല്ലോ". (4:157-158)

അതായത് യേശു സ്വര്‍ഗത്തിലേക്ക്‌ ഉയിര്‍ത്തു എന്ന്. നബിയ്ക്ക് വവ്യക്തത ഇല്ലാത്തതിനാല്‍ അതിനെ പറ്റി കൂടുതല്‍ പറഞ്ഞുമില്ല. അല്ലെങ്കില്‍ അബ്രാഹത്തിന്റെ ബലിയെ കുറിച്ച് പോലും പരാമര്‍ശിച്ച നബിയെന്തേ അതിനെ വച്ചു നോക്കുമ്പോള്‍ അടുത്ത കാലത്ത് നടന്ന യേശുവിന്റെ കാര്യം വ്യക്തമായി പറഞ്ഞില്ല?!

അപ്പോള്‍ കാര്യം അതായിരുന്നു. നബിക്ക്‌ വ്യക്തത ഉണ്ടായിരുന്നില്ല. നബിക്ക്‌ ആളുകളെ പരസ്പരം തെറ്റിയതാണ്. ഏലിയ സ്വര്‍ഗത്തിലേക്ക്‌ എടുക്കപ്പെട്ടു എന്നും യേശു വധിക്കപ്പെട്ടു എന്നും ബൈബിള്‍ പറയുമ്പോള്‍ നബി അതു മറിച്ചു പറയുന്നു. യേശു സ്വര്‍ഗത്തിലേക്ക്‌ ഉയിര്‍ത്തപ്പെട്ടു എന്നും ഏലിയ വധിക്കപ്പെട്ടു എന്നും.

ഇത് വെറും നിഗമനങ്ങള്‍ മാത്രം. ശേഷം വായനക്കാര്‍ക്ക് വിടുന്നു.

ഇനി ബൈബിള്‍ തിരുത്തിയതാണെങ്കില്‍ ,
അഹരോനെ യഹൂദര്‍ വധിച്ചു എന്ന കാര്യം മറച്ചു വയ്ക്കണം. അഗ്നിയിറക്കി ദൈവം സാക്ഷ്യപ്പെടുത്തിയ ഏതെങ്കിലും പ്രവാചകരെ യഹൂദര്‍ വധിച്ചു എന്ന കാര്യം തിരുത്തണം. ഏലിയ സ്വര്‍ഗത്തിലേക്ക്‌ കയറി പോയി എന്ന് എഴുതി ചേര്‍ക്കണം.

Wednesday, November 17, 2010

കന്യകാ മറിയം അഹരോന്റെ സഹോദരി ?!

നബിയുടെ ഓര്‍മ്മ ശക്തി പരീക്ഷിക്കപ്പെടുന്ന പുതിയ സ്ഥലം ഇതാ.

19:27അനന്തരം അവനെ ( കുട്ടിയെ ) യും വഹിച്ചുകൊണ്ട്‌ അവള്‍ തന്‍റെ ആളുകളുടെ അടുത്ത്‌ ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്‌.
28 ഹേ; ഹാറൂന്‍റെ സഹോദരീ, നിന്‍റെ പിതാവ്‌ ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെ മാതാവ്‌ ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല.

ഹാരൂന്‍ എന്ന് പറഞ്ഞാല്‍ ബൈബിള്‍ ഭാഷയില്‍ അഹരോന്‍.മോശയുടെ കാലഘട്ടത്തിലെ വ്യക്തി. ഇവിടെ പറയുന്ന മറിയം , യേശുവിന്റെ അമ്മയും.

എന്തുകൊണ്ട് നബിക്ക്‌ തെറ്റ് പറ്റി എന്നറിയണമെങ്കില്‍ പഴയ നിയമം വായിക്കണം.

അഹരോനിന് മറിയം എന്ന പേരില്‍ ഒരു സഹോദരി ഉണ്ടായിരുന്നതായിരുന്നു.
Exodus 15:20 അഹരോന്റെ സഹോദരി മിർയ്യാം എന്ന പ്രവാചകി കയ്യിൽ തപ്പു എടുത്തു, സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു 21 മിർയ്യാം അവരോടും പ്രതിഗാനമായി ചൊല്ലിയതു: യഹോവെക്കു പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.

ഇത്രയും ലളിതമായ കാരണം കൊണ്ട് മാത്രം നബിക്ക്‌ തെറ്റ് പറ്റുമോ?

മറ്റൊരു ബന്ധമാണ് ഇപ്പോഴത്തെ മുസ്ലീമുകള്‍ (കന്യകാ) മറിയവും അഹരോനെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. എലിസബത്തും‌ (സഖറിയായുടെ ഭാര്യ) യേശുവിന്റെ അമ്മയായ മറിയവും ബന്ധുക്കള്‍ ആയിരുന്നു . എലിസബത്ത് അഹരോന്റെ പുത്രിയാനേന്നും പറയുന്നു. അപ്പോള്‍ ബന്ധുവായ മറിയം അഹരോന്റെ പുത്രിയാകില്ലേ? എന്നാണ് ചോദ്യം ?

ഇതാ ബൈബിള്‍ വാക്യങ്ങള്‍ ..
Like 1:5 ഹേറോദേസ്യൂദയാരാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ എന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരില്‍പ്പെട്ട എലിസബത്ത് ആയിരുന്നു അവന്റെ ഭാര്യ.

Luke 1:36 നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം.

syngenis എന്ന പദമാണ് ഗ്രീക്ക് ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു ബന്ധു. അടുത്ത ബന്ധുവാകാം അകന്ന ബന്ധുവാകാം, കസിന്‍ , ആന്‍റി എന്നിവരില്‍ ആരുവേണമെങ്കില്‍ ആകാം.

അപ്പോള്‍ അതാണ്‌. അഹരോന്റെ പുത്രിയായ എലിസബത്തിന്റെ ബന്ധുവാണ് മറിയം എങ്കില്‍ മറിയവും അഹരോന്റെ പുത്രിയാകില്ലേ? ബൈബിള്‍ പഠന സഹായിയൊന്നും അന്ന് കാലത്തുണ്ടായിരുന്നില്ലല്ലോ. ഇസ്രേയേലില്‍ രണ്ടു വംശ ങ്ങളിലുള്ള ആളുകള്‍ വിവാഹിതരാവുക എങ്കില്‍ പുരുഷന്റെ വംശത്തിലാണ് രണ്ടു പേരും അറിയപ്പെടുക. ഇനി ഈ കാര്യവും വിസ്മരിക്കുക.

നബി പറഞ്ഞത്‌ വീണ്ടും വായിക്കുക.
മറിയം അഹരോന്റെ പുത്രി എന്നല്ല നബി പറഞ്ഞത്‌ . സഹോദരി എന്നാണ്. അതുകൊണ്ട് രണ്ടേ രണ്ട് സാധ്യതയേ അവശേഷിക്കുന്നുള്ളൂ . ഒന്നുങ്കില്‍ അഹരോന്റെ സഹോദരി മറിയവുമായി നബിക്ക്‌ തെറ്റി. അല്ലെങ്കില്‍ കന്യകാ മറിയത്തിനു അഹരോന്‍ എന്ന പേരില്‍ ഒരു സഹോദരന്‍ ഉണ്ടായിരിക്കണം. രണ്ടാമതെതാണോ നബി ഉദ്ദേശിച്ചത്‌ എന്നറിയണമെങ്കില്‍ അതിനെ പറ്റിയുള്ള ഹദീസ്‌ പരിശോധിക്കണം.



In Sahih Muslim, the Hadith related by Mughirah ibn Shu'bah, #5326, says:
"When I came to Najran, they (the Christians of Najran) asked me: You read "Sister of Harun", (i.e. Mary), in the Qur'an, whereas Moses was born well before Jesus. When I came back to Allah's Messenger I asked him about that, and he said: "The (people of the old age) used to give names (to their persons) after the names of Apostle and pious persons who had gone before them."" [Sahih Muslim, translated by Abdul Siddiqi].

മറിയം അഹരോന്റെ സഹോദരിയാണെന്ന സൂക്തം കേട്ടപ്പോള്‍ സമീപവാസികളായ ക്രിസ്ത്യാനികള്‍ അന്തം വിട്ടു. നബിയോട്‌ ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരമാണ് മുകളില്‍ കണ്ടത്‌. അതായത്‌ പുള്ളിക്കാരന്‍ ഉദ്ദേശിച്ചത്‌ മോശയുടെ കാലഘട്ടത്തിലുള്ള അഹരോനെ തന്നെ എന്ന്.

ബൈബിളില്‍ പലയിടത്തും വംശാവലിയെ സൂചിപ്പിക്കാന്‍ ദാവീദിന്റെ "പുത്രന്‍"/"പുത്രി" അബ്രാഹത്തിന്റെ "പുത്രന്‍"/"പുത്രി" എന്നിങ്ങനെ കാണാം. യോക്കൊബിന്റെ "സഹോദരന്‍ " എന്നോ മോശയുടെ "സഹോദരി" എന്നോക്കെ അടുത്ത ബന്ധുക്കളെ മാത്രം സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്, പ്രത്യേകിച്ചും സ്വന്തം സഹോദരനെ അല്ലെങ്കില്‍ സ്വന്തം സഹോദരിയെ. ഒരിക്കലും മോശയുടെ സഹോദരി എന്നോ അഹരോന്റെ സഹോദരി എന്നോ തലമുറകള്‍ കഴിഞ്ഞുള്ള ആളുകളെ വിശേഷിപ്പിക്കാന്‍ ബൈബിള്‍ ലേഖകര്‍ ഉപയോഗിച്ചിരുന്നില്ല. ഉദാഹരണം എലിസബത്തിന്റെ കാര്യം തന്നെ. അഹരോന്റെ പുത്രി എന്നാണ് അവിടെ വിശേഷിപ്പിച്ചത്!

എന്ത് കൊണ്ടാണ് ഖുറാന്‍ കന്യകാ മറിയത്തെ വിശേഷിപ്പിച്ച പോലെ എലിസബത്തിനെ അഹരോന്റെ സഹോദരി എന്ന്‍ ബൈബിള്‍ വിശേഷിപ്പിക്കഞ്ഞത്? അത് ബൈബിളിനെ ശൈലി അല്ലാത്തത് കൊണ്ട് തന്നെ.

അതവിടെ നില്‍ക്കട്ടെ. ഖുര്‍ആനിന്റെ ശൈലി ഖുര്‍ആനിന്റെ ശൈലിയുമായി താരതമ്യം ചെയ്യാം. എവിടെയാണ് സ്വന്തം സഹോദരി അല്ലാത്ത ഒരാളെ, അതായത്‌ വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ (സഹോദരനായോ) സഹോദരിയായോ ഖുര്‍ആന്‍ അങ്ങിനെ വിശേഷിപ്പിച്ചിരിക്കുന്നത്?

ഇനി മറിയത്തിന്റെ വംശാവലി അറിയണമെങ്കില്‍ ഇവിടെ നോക്കുക. കൂടാതെ ദൈവദൂതന്‍ മറിയത്തിനോട് സംസാരിക്കുന്നതിലും പിതാമഹനായ ദാവിനെ പരാമര്‍ശിക്കുന്നു. പുരുഷനെ അറിയാതെ തന്നെ യേശുവിനെ ദാവീദിന്റെ പുത്രനാക്കി. അപ്പോള്‍ മറിയം ദാവീദിന്റെ വംശത്തില്‍ തന്നെ വേണമല്ലോ?

Luke1: 30 ദൂതൻ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. 31 നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.32 അവൻ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും. 33 യാക്കോ ബിന്റെ ഭവനത്തിൻമേൽ അവൻ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല. 34 മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ.

ഒരു പക്ഷെ ബൈബിള്‍ നേരിട്ട് മറിയത്തെ ദാവീദിന്റെ "പുത്രി" എന്ന് സംബോധന ചെയ്തിരുന്നെങ്കില്‍ നബിക്ക്‌ തെറ്റ് പറ്റില്ലായിരുന്നു എന്ന് ഞാന്‍ കരുതുന്നു.

Hebrews 7:14

Thursday, November 11, 2010

ചില ചോദ്യങ്ങള്‍

ഈ ചോദ്യങ്ങള്‍ ആലിക്കോയ ബ്ലോഗ്ഗരോട് ചോദിച്ചതാണ്. അദ്ദേഹത്തിന് മറുപടി പറയാന്‍ സൌകര്യത്തിനു അത് ഒരു ലിസ്റ്റ് ആക്കി ഇവിടെ കൊടുക്കുന്നു.

ചോദ്യം 11) നബി നിരക്ഷരന്‍ ആയിരിക്കാം. അത് കൊണ്ട് തന്നെ ഖുറാന്‍ എഴുതാനോ അനുയായികള്‍ എഴുതിയ ഖുറാന്‍ വായിക്കാനോ സാധിച്ചിരിക്കില്ല.
പക്ഷെ നബി മന്ദബുദ്ധി ആരിരുന്നു എന്ന്‍ നിങ്ങള്‍ പറയില്ലല്ലോ? മറ്റുള്ളവര്‍ പറഞ്ഞത് കേള്‍ക്കാനോ മനസിലാക്കാനോ കഴിവില്ലെന്ന് പറയില്ലല്ലോ ?കവിതകള്‍ കേട്ടാല്‍ ആസ്വദിക്കാന്‍ നബിക്ക്‌ കഴിവില്ലായിരുന്നോ?
ക്രിസ്ത്യന്‍ കേന്ദ്രമായ സിറിയയിലേക്ക് രണ്ടോ മൂന്നോ മാസങ്ങള്‍ നീളുന്ന കച്ചവട യാത്രകള്‍ നബി നടത്തിയിരുന്നു. ഖദീജയുടെ അമ്മാവന്‍ ക്രിസ്ത്യാനിയായിരുന്നില്ലേ?
ഈ യാത്രകളില്‍ നിന്നും അവരില്‍ നിന്നും ബൈബിള്‍ കഥകള്‍ നബി കേട്ടിരുന്നില്ല എന്ന്‍ ഉറപ്പായി പറയാന്‍ കഴിയുമോ?

12) സൈനബിനെ വിവാഹം ചെയ്യുന്ന വേളയില്‍ വന്ന ഖുറാന്‍ സൂക്തം നോക്കൂ.

33:52 ഇനിമേല്‍ നിനക്ക്‌ ( വേറെ ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക്‌ പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൌന്ദര്യം നിനക്ക്‌ കൌതുകം തോന്നിച്ചാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.

താങ്കള്‍ തന്ന ലിസ്റ്റ് പ്രകാരം സൈനബ് അഞ്ചാമത്തെ കേട്ടിയോളാണ്. അത് കഴിഞ്ഞിട്ടും നബി വിവാഹം കഴിച്ചിട്ടുണ്ടല്ലോ?
33:52 നബി റദ്ദാക്കിയിരുന്നോ? താങ്കള്‍ പറയുന്നു ആയത്ത് റദ്ദാക്കുന്നത് സംസ്കരണത്തിന്റെ ഭാഗമായാണെന്ന് . ഇത് ആരെ സംസ്കരണം പഠിപ്പിക്കാന്‍ ആയിരുന്നു?

അതോ ഖുറാന്‍ നിയമങ്ങളെ തന്നിഷ്ട പ്രകാരം മാറ്റിമറിക്കാന്‍ നബിക്ക് അല്ലാഹു പ്രത്യേക അനുമതി കൊടുത്തിരുന്നോ?


13) പ്രാവചകന്റെ ഏറ്റവും കുറഞ്ഞ യോഗ്യത പ്രവചികുക എന്നതാണ് .
കനമുള്ള പ്രവചനം ഒന്നും നബി നടത്തിയില്ല അല്ലേ?
കള്ള പ്രവാചകനാണെങ്കില്‍ പ്രവചിച്ചത് തെറ്റും . അത് പോലെ ഒരെണ്ണം ഇവിടെ കൊടുക്കുന്നു. താങ്കളുടെ പ്രവാചകന്റെ പ്രവചനം എന്ത് കൊണ്ടാണ് തെറ്റിയത്?


14) "ഖുര്‍ആനിന്റെ ഒരു ഭാഗവും നഷ്ടപ്പെട്ടു പോയതായി ഒരു ഹദീസിലും ഇല്ല. " എന്ന് ആലിക്കോയ ബ്ലോഗര്‍ പറയുന്നു.

ഹദീസില്‍ വ്യഭിചാരികളെ കല്ലെറിഞ്ഞു കൊന്നിരുന്നു .
അലിയും നബിയും തെറ്റായി ശിക്ഷ നടപ്പാക്കുകയായിരുന്നുവോ .. ഇതാ ഹദീസുകള്‍ ...

Narrated Ash-Sha'bi: from 'Ali when the latter stoned a lady to death on a Friday. 'Ali said, "I have stoned her according to the tradition of Allah's Apostle

നബി വ്യഭിചാരികളെ കല്ലെറിഞ്ഞു കൊന്നിരുന്നു എന്നതിന്റെ തെളിവുകള്‍ ഇതാ ബുഖാരിയില്‍ നിന്ന്
http://www.usc.edu/schools/college/crcc/engagement/resources/texts/muslim/hadith/bukhari/050.sbt.html#003.050.885
http://www.usc.edu/schools/college/crcc/engagement/resources/texts/muslim/hadith/bukhari/034.sbt.html#003.034.421
http://www.usc.edu/schools/college/crcc/engagement/resources/texts/muslim/hadith/bukhari/063.sbt.html#007.063.195

http://www.usc.edu/schools/college/crcc/engagement/resources/texts/muslim/hadith/muslim/017.smt.html#017.4216
Jabir b. 'Abdullah reported that Allah's Apostle (may peace be upon him) stoned (to death) a person from Banu Aslam, and a Jew and his wife.

ആട് തിന്നു പോയ വിവരണം ആയിഷയില്‍ നിന്ന് ...
It was narrated that ‘A’ishah said: “The Verse of stoning and breastfeeding of AN ADULT ten times was revealed, and the paper was with me under my pillow. When the Messenger of Allah died, we were preoccupied with his death, and a tame sheep came in and ate it.” (Hasan) (English Translation of Sunan Ibn Majah – Compiled by Imam Muhammad Bin Yazeed Ibn Majah Al-Qazwini [Darussalam Publishers & Distributors, First Edition: June 2007], ahadith edited & referenced by Hafiz Abu Tahir Zubair ‘Ali Za’i, translated by Nasiruddin al-Khattab (Canada), final review by Abu Khaliyl (USA), Volume 3, From Hadith No. 1783 to 2718, Chapter 36. Breastfeeding An Adult, pp. 113-114; capital and underline emphasis ours)


വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണമെന്ന്‍ ഖുറാനില്‍ ഉണ്ടോ?
ഇല്ലെങ്കില്‍ നബി സ്വന്തം ഇഷ്ടപ്രകാരം ശിക്ഷ വിധിക്കുകയായിരുന്നോ?
അതോ ആയിഷ പറഞ്ഞ പോലെ ഈ സൂക്തങ്ങള്‍ നബിയുടെ വീട്ടിലെ ആട് തിന്നു പോയോ?

15) ഖുറാന്‍ പറയുന്നു.

2:222 ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട്‌ ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന്‌ അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത്‌ വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട്‌ കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത്‌ ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.

ഇതൊന്നും നബിക്ക്‌ ബാധകമല്ലേ?ഉണ്ടെങ്കില്‍ ആ ഒഴിവ്കിഴിവ്‌ നബിക്ക്‌ കൊടുത്തതായി പറയുന്ന ഖുറാന്‍ സൂക്തം തരുമോ?

Sahih Bukhari
Volume 1, Book 6, Number 298:

Narrated 'Aisha:

The Prophet and I used to take a bath from a single pot while we were Junub. During the menses, he used to order me to put on an Izar (dress worn below the waist) and used to fondle me. While in Itikaf, he used to bring his head near me and I would wash it while I used to be in my periods (menses).


നബിക്ക്‌ എന്തും ആകാം എന്നാണോ അതിനര്‍ത്ഥം?

16) ഉല്പത്തി 17:9 ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതു: നീയും നിന്റെശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം.10 എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം.11 നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.12 തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദനഏൽക്കേണം;

യേശു അബ്രഹാമിന്റെ തലമുറയില്‍ പെട്ടവനായത് കൊണ്ട് പരിച്ഛേദനം ചെയ്തു. ഞാന്‍ അബ്രാഹത്തിന്റെ തലമുറയില്‍ പെട്ടവനല്ല. അതുകൊണ്ട് എന്നോട് പരിച്ഛേദനം നടത്താന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല

കൂടുതല്‍ വ്യക്തത്യ്ക്ക് ഇവിടെ ചോദിക്കട്ടെ. പരിച്ഛേദനം ചെയ്യണമെന്ന് ഖുറാനില്‍ പറയുന്നത് എവിടെയാണ്?
മുഹമ്മദ്‌ നബി പരിച്ഛേദനം ചെയ്തത് എന്നായിരുന്നു? എട്ടുദിവസം പ്രായമായിരുന്നപ്പോള്‍ ആയിരുന്നോ ആ പരിച്ഛേദന കര്‍മ്മം നടത്തിയത്‌?
അതിനെ പറ്റി പ്രതിപാദിക്കുന്ന ഖുറാന്‍ വചനമോ ഹദീസോ നിങ്ങളുടെ കൈയ്യില്‍ ഉണ്ടോ? എന്റെ അറിവിലേക്ക് ഇവിടെ ചേര്‍ക്കുമല്ലോ?

താങ്കളോട് നബി പറഞ്ഞിട്ടുണ്ടോ പരിച്ഛേദനം ഏല്‍ക്കണം എന്ന് ? ഉണ്ടെങ്കില്‍ ഖുറാന്‍ സൂക്തം കാണിച്ചു തരണം.
ഇല്ലെങ്കില്‍ പിന്നെന്തിനാണ് താങ്കള്‍ പരിച്ഛേദനം നടത്തുന്നത്? നബി തന്നെ പരിച്ഛേദനം നടത്തിയിട്ടുണ്ടോ? എങ്കില്‍ അതിന്റെ തെളിവും കൊണ്ട് വരണം.

[adding] എന്തുകൊണ്ടാണ് മുസ്ലീകുകളില്‍ ചിലര്‍ പെണ്‍സുന്നത്ത്‌ നടത്തുന്നത്? ദൈവം അങ്ങിനെ പറഞ്ഞിട്ടുണ്ടോ?


17) മുഹമ്മദ്‌ നബിയ്ക്ക് എഴുത്തും വായനയും അറിയുമായിരുന്നോ?
ഇല്ലെങ്കില്‍ എന്തുകൊണ്ടാണ്, നബിയോട്‌ ആദ്യ വചനമായി അല്ലാഹു "വായിക്ക്" എന്ന് പറഞ്ഞത്‌? നബിയോട് തന്നെയല്ലേ വായിക്കാന്‍ പറഞ്ഞത്‌?
ഈ ചങ്ങാതി എഴുത്തും വായനയും അറിവില്ലാത്ത നിരക്ഷരനായ ഒരു കച്ചവടക്കാരന്‍ ആയിരുന്നു എന്ന് അല്ലാഹുവിനു അറിവില്ലായിരുന്നോ?

18) (എന്തുകൊണ്ടാണ് ക്രിസ്തുമസ് ഡിസംബര്‍ 25നു നടത്തുന്നത് എന്ന ചോദ്യം ആലിക്കോയ ചോദിച്ചിരുന്നു. അതിന്റെ ഉത്തരത്തിനോടനുബന്ധമായി ഈ മറുചോദ്യവും ചോദിച്ചിരുന്നു)
നിങ്ങടെ ബലി പെരുന്നാള്‍ എങ്ങിനെയാ? ഇസ്മയെലിനെ ബലിയര്‍പ്പിക്കാന്‍ കൊണ്ട് പോയത്‌ നവമ്പര്‍ പതിനെഴിനായിരുന്നു എന്ന് ഉറപ്പാണോ ?
പിന്നെന്തിനാണ് ആ ദിവസം ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്?

18 ബി.) അബ്രഹാം ഇസഹാക്കിനെ അല്ല ബലിയര്‍പ്പിക്കാന്‍ കൊണ്ട് പോയത്‌ എന്നതിനാലാണ് യഹൂദര്‍ ബലി പെരുന്നാള്‍ ആഘോഷിക്കാത്തത് എന്ന് ആലിക്കോയ പറയുകയുണ്ടായി.
എന്നാണ് മുസ്ലീമുകള്‍ ബലിപെരുന്നാള്‍ ആഘോഷിക്കാന്‍ തുടങ്ങിയത്. നബിക്ക്‌ മുമ്പോ നബിക്ക്‌ ശേഷമോ അതോ നബിയായിട്ട് തുടങ്ങിയതോ? എന്ത്യേ ഇസ്മയെലിന്റെ പിന്‍തുടര്ച്ചക്കാര്‍ക്ക് ബോധ്യമുണ്ടായില്ലേ താങ്കളുടെ പിതാമഹന്റെ ബലി മഹാത്മ്യം?

19) (കുരിശു ക്രിസ്ത്യാനികളുടെ ചിഹ്നമായത് എന്തുകൊണ്ടാണ് എന്ന ചര്‍ച്ചയുടെ ഭാഗമായുള്ള ചോദ്യം ഇതാ)
ദൈവമാണോ നിങ്ങളുടെ ചിഹ്നം. ചന്ദ്രകല നിങ്ങളുടെ ചിഹ്നമായത്‌ അത് ദൈവമായത് കൊണ്ടാണോ?

20) (ക്രിസ്ത്യാനികള്‍ എന്തുകൊണ്ടാണ് ഞായറാഴ്ച സാബത്ത് ആചരിക്കുന്നത് എന്ന ചര്‍ച്ചയുടെ ഭാഗമായുള്ള ചോദ്യം ഇതാ)
എന്തെ നിങ്ങള്‍ സാബത്ത് ആചാരിക്കാത്തത് ? മോശയുടെ പിന്‍ഗാമിയല്ലേ മുഹമ്മദ്‌?
സാബത്ത് ആചരിക്കേണ്ടത് മോശയുടെ പിന്‍ഗാമിയുടെ കടമയാണെന്ന് നബിയ്ക്ക് പോലും തോന്നിയില്ലേ?

21) മോശയുമായി നബിയുടെ യുദ്ധങ്ങള്‍ താരതമ്യം ചെയ്‌താല്‍ വലിയ വൈരുദ്ധ്യം മനസിലാകും.
ഒന്ന്) യുദ്ധമുതലിന്റെ ഒരു ഭാഗവും മോശക്ക് ലഭിച്ചിരുന്നില്ല. നബി അഞ്ചില്‍ ഒന്ന് കൈപറ്റിയിരുന്നു
രണ്ട്) യുദ്ധ തടവുകാരികളെ ഭാര്യയായത്തിനു ശേഷം ഭോഗിക്കാനേ യഹോവ അനുവാദം കൊടുത്തിട്ടുള്ളൂ. ആ ഭാര്യയെ വില്‍ക്കാന്‍ അനുവദിച്ചിരുന്നില്ല.
നബിയാണെങ്കില്‍ യുദ്ധ തടവുകാരികളെ ഭാര്യയാക്കാതെ തന്നെ ഭോഗിച്ചിരുന്നു. അവരെ വില്‍ക്കുകയും ചെയ്തിരുന്നു.

എന്താണ് ഈ വ്യത്യാസത്തിന്റെ കാരണം? അതും മോശയുടെ പിന്‍ഗാമി ഇങ്ങനെ ചെയ്യുന്നത് ശരിയാണോ?


22) (ബൈബിളിന്റെ സൂക്ഷമതയും ഖുര്‍ആനിന്റെ സൂക്ഷമതയും ചര്‍ച്ചയില്‍ നിന്ന്)
632 ല്‍ ഖുറാന്‍ പുസ്തക രൂപ്പത്തില്‍ ആക്കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ പുസ്തകം കാണിക്കണം ! ഇല്ലെങ്കില്‍ കൈയ്യിലുള്ള ഏറ്റവും പഴയ രൂപം കാണിക്കണം. എന്തൊക്കെ വചനങ്ങളും അദ്ധ്യായങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നു അപ്പോള്‍ അറിയാം.
എന്നിട്ട് പോരെ സൂക്ഷ്മതയുടെ ഏറ്റകുറിച്ചിലുകളെ കുറിച്ച ഗീര്‍വാണമടിക്കാന്‍ ?


23) ആലിക്കോയ പറഞ്ഞു: "മറ്റുള്ളവര്‍ക്ക് നിര്‍ബന്ധമില്ലാത്ത പലതും നബിക്ക്
നിര്‍ബന്ധമായിരുന്നു. മറ്റുള്ളവര്‍ക്ക് അനുവദനീയമായ ചിലത് നബിക്ക്
അനുവദനീയമായിരുന്നില്ല. അതേ പോലെ മറ്റുള്ളാവര്‍ക്കില്ലാത്ത ഇളവ്
നബിക്കുണ്ടായിരുന്നു."

എന്താണ് മറ്റുള്ളവര്‍ക്കില്ലാത്ത നബിക്ക് മാത്രമായ നിര്‍ബന്ധങ്ങള്‍ .
ഒന്ന് രണ്ടു സാമ്പിള്‍ തരുമോ?


24) വിവാഹം കഴിച്ചു കൊണ്ട് മാത്രമേ സ്ത്രീകളെ ദീന്‍ പഠിപ്പിക്കുക സാധ്യമാവുകയുള്ളൂ എന്ന് താങ്കള്‍ പറയുന്നു. അതുകൊണ്ടാണ് നബി പത്തിലധികം വിവാഹങ്ങള്‍ കഴിച്ചിട്ടുല്ലത് എന്നും പറഞ്ഞു.

ഖുറാന്‍ പറയുന്നു.
[33:50.....സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം
ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും
( അനുവദിച്ചിരിക്കുന്നു. ) ...]
സ്വദേഹം നബിക്ക്‌ ദാനം ചെയ്യാന്‍ വരുന്ന സ്ത്രീയെ എന്ത് ദീന്‍
പഠിപ്പിക്കാന്‍ ആണ് നബി ഉദ്ദേശിക്കുന്നത്?

Saturday, November 6, 2010

നബിയും പഴയ പ്രവാചകരും

ഇത് ആലിക്കോയ ബ്ലോഗ്ഗരിനോട്‌ ഇവിടെ ചോദിച്ച ചോദ്യങ്ങളാണ്.


---
ഒരു കാര്യം തുടക്കത്തിലേ പറയാന്‍ ആഗ്രഹിക്കുന്നു.

ദാവീദോ അബ്രഹാമോ ക്രിസ്ത്യാനികള്‍ക്ക് പ്രവാചകന്മാരെ അല്ല. അവര്‍ രാജാക്കന്മാരും പൂര്‍വ്വ പിതാക്കന്മാരും ആണ്. ഒരു പക്ഷെ ഖുറാന്‍ അങ്ങിനെ പറയുന്നുണ്ടാകും.

ദാവീദ്‌ അന്യന്റെ ഭാര്യയെ മോഹിച്ചു സ്വന്തമാക്കിയവന്‍ ആണ് (ബൈബിള്‍ പ്രകാരം). മോശ ഒരിക്കല്‍ ദൈവത്തെ ധിക്കരിച്ചതായും കാണാം. (അതിന്റെ പേരിലാണ് കാനാന്‍ ദേശം കാണുവാന്‍ കഴിയാതെ വന്നത്). ഇതൊക്കെ ഇവര്‍ ചെയ്തു. ഇതൊന്നും ദൈവം പറഞ്ഞിട്ടാണ് ചെയ്തത് എന്നൊന്നും ഇവര്‍ പറഞ്ഞിട്ടില്ല.

ഇനി കാര്യത്തിലേക്ക് കടക്കാം.
ചോദ്യം 1.
അബ്രഹാം, ലൂത്ത്, യേശു മുതലായവര്‍ പ്രവാചകര്‍ ആണെന്ന് ഖുറാന്‍ പറയുന്നു.താങ്കള്‍ വീണ്ടും പറയുന്നു, പ്രവാചകന്മാര്‍ വരുന്നത് അഞ്ച് കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ്‌: പ്രബോധനം, സംസ്കരണം, സംഘാടനവും, നേതൃത്വം നല്‍കലും, വിമോചനം, ഭരണം നടത്തല്‍ .

താങ്കള്‍ കുറച്ചു മുമ്പേ പറഞ്ഞു യേശു രാജ്യം ഭരിച്ചിട്ടില്ല എന്ന്‍ ... അതുകൊണ്ട് യേശു പ്രവാചകന്‍ ആണോ?
അബ്രാഹം/ഇസഹാക്ക്‌/യാക്കോബ്/ഇസ്മൈല്‍ ആരോടും പ്രബോധനം നടത്തിയതായോ രാജ്യം ഭരിച്ചതായോ കാണുന്നില്ല. ഇവര്‍ എങ്ങിനെ ഖുറാന്‍ പ്രകാരം പ്രവാചകനായി.മൂസയും തഥൈവ. (രാജ്യം ഭരിച്ചിട്ടില്ല).ഇവരൊക്കെ താങ്കളുടെ നിര്‍വചനം പ്രകാരം എങ്ങിനെ പ്രവാചകന്മാരായി?

ചോദ്യം 2.
ബൈബിള്‍ പ്രകാരം ഒരു പ്രവാചകനും മറ്റുള്ളവര്‍ക്ക് ഒരു നിയമവും തനിക്ക്‌ മറ്റൊരു നിയവും കൊണ്ട് വന്നിട്ടില്ല. എന്തേ നബിക്ക്‌ പ്രത്യേകത? ഉദാഹരണത്തിന്. ബാക്കിയുള്ളവര്‍ക്ക്‌ ഭാര്യമാര്‍ നാലും അവനവന് ഇഷ്ടമുള്ളത്രയും. പക്ഷപാതമല്ലേ അത്? എന്ത് കൊണ്ടാണ് ഈ പ്രത്യേക ഇളവുകള്‍ ?

ചോദ്യം 3.
അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്ന്‍ മോശ മുതല്‍ ഉള്ള നിയമം ആണ്.
എന്ത് കൊണ്ടാണ് യുദ്ധ തടവുകാരുടെ ഭാര്യമാരെയും അടിമകളുടെ ഭാര്യമാരെയും ഭോഗിക്കാന്‍ നബി നിയമം കൊണ്ട് വന്നത്?
(സന്തോഷ്‌ ഇത് നേരത്തേ ചോദിച്ചിരുന്നു.)

ചോദ്യം 4
ബൈബിലുള്ള പ്രവാചകര്‍ക്ക് ദൈവത്തിന്റെ വ്യക്തമായ അടയാളങ്ങള്‍ ഉണ്ടായിരുന്നു.
മോശ: കടല്‍ പകുത്ത് ഇസ്രായേല്‍ കാരെ മോചിപ്പിച്ചു.
യേശു. അനേകം അത്ഭുതങ്ങള്‍ , ദൈവത്തിന്റെ സാക്ഷ്യം (ജോര്‍ദാനില്‍ വച്ച് )
(മനുഷ്യരുടെ വെല്ലുവിളികള്‍ സ്വീകരിച്ച മറ്റു പ്രവാചകരും ഉണ്ടായിരുന്നു.)
എന്തു കൊണ്ട് ദൈവത്തില്‍ നിന്ന്‍ വ്യക്തമായ ഒരു സാക്ഷ്യം നബിക്ക്‌ ഉണ്ടായിരുന്നില്ല?
(ഗബ്രിയല്‍ മുഖേനെ ഖുറാന്‍ നല്‍കപ്പെടുന്നു എന്ന്‍ നബി മാത്രമേ സാക്ഷ്യപെടുതിയിട്ടുള്ളൂ.)

ചോദ്യം 5.
ബൈബിളിലെ ഒരു പ്രവാചകനും അവനവന്‍ പറഞ്ഞത്‌ മാറ്റി പറഞ്ഞിട്ടില്ല.
എന്ത് കൊണ്ടാണ് നബി അദ്ദേഹം പറഞ്ഞത്‌ പല കാര്യങ്ങളും മാറ്റി പറഞ്ഞത്‌ ?

ചോദ്യം 6.
ഏറ്റവും വലിയ തെളിവെന്നു മുസ്ലീമുകള്‍ അവകാശപ്പെടുന്ന ഖുര്‍ആനിന്റെ ആദ്യ പ്രതി എവിടെ?
(ഓര്‍ക്കണം എ.ഡി. 350 ല്‍ ഉള്ള ബൈബിള്‍ ഇപ്പോഴും ലഭ്യമാണ്. പക്ഷെ 632 ല്‍ എഴുതപ്പെട്ട ഖുറാന്‍ എവിടെ?)

ചോദ്യം ഏഴ്.
പ്രയോഗ്യകത! യേശു പറഞ്ഞു, വിവാഹമോചനം പരസംഗം മൂലമല്ലാതെ അരുത് എന്ന്.
ഇതില്‍ എന്ത് അപ്രായോഗിഗത ആണ് താങ്കള്‍ കാണുന്നത്. ഭാര്യയെ ഉപേക്ഷിക്കുന്നുവരുണ്ടാകും , പക്ഷെ അത് തുലോം തുച്ചമല്ലേ? ക്രിസ്ത്യാനികളുടെ കാര്യം വിട്. മുസ്ലീമുകള്‍ തന്നെ കുറെ പേരുണ്ടല്ലോ ഒരു ഭാര്യയുമായി ജീവിക്കുന്നവര്‍ . അതിന്റെ കണക്കുകള്‍ അവിടെ നില്‍ക്കട്ടെ .. മദ്യപാനം നബി നിറുത്തലാക്കി എന്ന് പറയുന്നു.മുസ്ലീമുകളില്‍ തന്നെ മദ്യപിക്കുന്നവര്‍ ഇല്ലേ? അപ്പോള്‍ അത് പ്രായാഗികമായിരുന്നോ? നിയമം എന്ന് പറയുന്നത് നിയമമാണ്. അനുസരിക്കാന്‍ കഴിയാത്തവര്‍ ഉണ്ടാകുമെങ്കിലും.എന്താ ശരിയല്ലേ?

ചോദ്യം എട്ടു..(പിന്നെയും പ്രായോഗികത.)
നബി പറഞ്ഞു, ഒന്നിലധികം ഭാര്യമാരെ തുല്യമായി പരിഗണിക്കാന്‍ കഴിയുന്നവരെ ഒന്നിലധികം വിവാഹം ചെയ്യാവൂ എന്ന്. അങ്ങിനെ ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല തന്നെ എന്ന അനുബന്ധവും നബി ചേര്‍ക്കുന്നുണ്ട്. എന്നിട്ടും നബി എത്ര കെട്ടി? എന്തൊരു പ്രായോഗികത അല്ലെ? അവനവന്‍ പോലും താന്‍ പറഞ്ഞതിന് വില കൊടുക്കുന്നില്ല എന്നര്‍ത്ഥം ! ശരിയല്ലേ?

ചോദ്യം ഒമ്പത്‌.(ആവര്‍ത്തനം )
അല്ലാഹുവിന്റെ പ്രബോധനമാണ് താന്‍ പറയുന്നത് എന്ന്‍ ഓരോ 'നാഴിക'യിലും നബി ആവര്‍ത്തിക്കുന്നത് കാണാം.
യേശുവോ മൂസയോ അങ്ങിനെ ആവര്‍ത്തിക്കുന്നില്ല. പകരം തെളിവുകള്‍ കാണിക്കുന്നു. കണ്ണുള്ളവര്‍ കാണട്ടെ എന്ന നിലപാട്‌. നബിയാണെങ്കില്‍ ആത്മ വിശ്വാസം ഇല്ലാത്തവനെ പോലെയാണ് പെരുമാറുന്നത്. അല്ലാഹുവിന്റെ വചനമാണ് താന്‍ പറയുന്നത് എന്ന്‍ ആവര്‍ത്തിച്ച് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണോ?

ചോദ്യം പത്ത്.
ബൈബിളില്‍ പിശാച് യേശുവിനെ പരീക്ഷിക്കുന്നത് കാണാം. ലളിതമായി യേശു പിശാചിനെ നിരാശപെടുതുന്നു. ഉത്കൃഷ്ട തെളിവായി നബി ഉയര്‍ത്തി കാട്ടിയ ഖുറാനിലെ ചില ആയത്തുകള്‍ പിശാചിന്റെതാണ് എന്ന്‍ പരിതപിക്കുന്ന നബിയെ കാണാം. എന്ത് കൊണ്ടാണ് പിശാചിന്റെ പരീക്ഷണങ്ങളെ പരാജയപ്പെടുത്താന്‍ നബിക്ക്‌ കഴിയാതെ പോയത്‌?

ഇത് വളരെ നീണ്ടു പോയെന്നു തോന്നുന്നു. സൗകര്യം പോലെ ഓരോന്നായി മറുപടി പറയുമല്ലോ?

യോഹന്നാന്റെ പേര്‍ ആദ്യം കിട്ടിയത്‌ സ്നാപകന് തന്നയോ?

സ്നാപക യോഹന്നാന്‍ എന്ന് ബൈബിളില്‍ കാണുന്ന വ്യക്തി ഖുറാനിലും ഉണ്ട്. ക്രിസ്ത്യാനികളുടെയും മുസ്ലീമുകളുടെയും വിശ്വാസപരമായി നോക്കുമ്പോള്‍ തികച്ചും അപ്രസക്തമായ കാര്യമാണ്, സ്നാപകന്റെ പേരിടില്‍ ചടങ്ങ്....

ഖുറാന്‍ പറയുന്നു...

19:7 ഹേ, സകരിയ്യാ, തീര്‍ച്ചയായും നിനക്ക്‌ നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ യഹ്‌യാ എന്നാകുന്നു. മുമ്പ്‌ നാം ആരെയും അവന്‍റെ പേര്‌ ഉള്ളവരാക്കിയിട്ടില്ല.

ബൈബിള്‍ എന്ത് പറയുന്നു എന്ന്‍ നോക്കാം.

Luke 1:59 പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്ന് അവനു പേരു നല്‍കാന്‍ അവര്‍ ആഗ്രഹിച്ചു.60 എന്നാല്‍, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവന്‍ യോഹന്നാന്‍ എന്നു വിളിക്കപ്പെടണം.61 അവര്‍ അവളോടു പറഞ്ഞു: നിന്റെ ബന്ധുക്കളിലാര്‍ക്കും ഈ പേര് ഇല്ലല്ലോ.


സംഭവം ലളിതം. ബൈബിളില്‍ പറഞ്ഞത്‌ നബി മനസ്സിലാക്കി വന്നപ്പോള്‍ യോഹന്നാന്‍ എന്ന പേര് ഇതിനു മുമ്പ്‌ ആര്‍ക്കും ഇല്ലെന്നായി. ഇത് നബിയുടെ 'ഗബ്രിയേലിന്' പറ്റിയ തെറ്റാണോ അതോ ആരെങ്കിലും ബൈബിള്‍ തിരുതിയതാണോ?

ആമുഖത്തില്‍ പറഞ്ഞ പോലെ ഈ പൊരുത്തകേട്‌ വിശ്വാസപരമായി നോക്കുമ്പോള്‍ അപ്രധാനമാണ്. ഇനി ബൈബിള്‍ തിരുത്തിയെന്ന് മുഖവിലയ്ക്കെടുക്കുകയാണെങ്കില്‍ എവിടെയെല്ലാം തിരുത്തണം?

ഇവിടെയൊക്കെ തിരുത്തണം ...

1 Chronicles 3:15 ജോസിയായുടെ പുത്രന്‍മാര്‍: ആദ്യജാതന്‍ യോഹനാന്‍, രണ്ടാമന്‍യഹോയാക്കിം, മൂന്നാമന്‍ സെദെക്കിയാ, നാലാമന്‍ ഷല്ലൂം.

1 Chronicles 3:24 എലിയോവേനായുടെ പുത്രന്‍മാര്‍: ഹോദാവിയാ, എലിയാഷീബ്, പെലായാ, അക്കൂബ്, യോഹനാന്‍, ദലായാ, അനാനി ഇങ്ങനെ ഏഴുപേര്‍.

1 Chronicles 6:4 എലെയാസറിന്റെ സന്തതികള്‍ തലമുറക്രമത്തില്‍: ഫിനെഹാസ്, അബിഷുവാ,5 ബുക്കി, ഉസി,6 സെരഹിയാ, മെരായോത്,7 അമരിയ, അഹിത്തൂബ്,8 സാദോക്, അഹിമാസ്,9 അസറിയാ, യോഹനാന്‍,10 ജറുസലെമില്‍ സോളമന്‍ പണിയിച്ച ദേവാലയത്തില്‍ പുരോഹിതശുശ്രൂഷ നടത്തിയ അസറിയാ,.....


Ezra 8:12 അസ്ഗാദിന്റെ കുടുംബത്തില്‍പെട്ട ഹക്കാത്താനിന്റെ മകന്‍ യോഹനാനും നൂറ്റിപ്പത്തുപേരും.

2 Kings 25:23 ബാബിലോണ്‍രാജാവു ഗദാലിയായെ ദേശാധിപതിയാക്കിയെന്ന് അറിഞ്ഞ് അവിടെ ഉണ്ടായിരുന്ന സേനാപതികള്‍ സൈന്യസമേതം മിസ്പായില്‍ ഗദാലിയായുടെ അടുത്തു ചെന്നു. അവര്‍ നെത്താനിയായുടെ മകന്‍ ഇസ്മായേല്‍, കരെയായുടെ മകന്‍ യോഹനാന്‍, നെത്തൊഫാത്യനായ തന്‍ഹുമേത്തിന്റെ മകന്‍ സെറായിയാ, മക്കാക്യന്റെ മകന്‍ യാസനിയാ

ഖുറാന്‍ വക്താക്കള്‍ പറയുന്നത്... ആ ജോണ്‍ ആല്ല ഈ ജോണ്‍ എന്നാണ്. മറ്റൊരാളുടെ അഭിപ്രായം പ്രവാചക ഗുണമുള്ള വേറൊരു യോഹന്നാനും മുമ്പ്‌ ഉണ്ടായിട്ടില്ല എന്നാണു നബി പറഞ്ഞത്‌ എന്നായി. Shakir എന്ന കഷി പരിഭാഷ തന്നെ മാറ്റി കളഞ്ഞു... "അവനു തുല്യരായി വേരെയോരാളെയും ഉണ്ടാക്കിയിട്ടില്ല " എന്നാക്കി. അറബി അറിയുന്ന സുഹൃത്തുക്കള്‍ക്ക് വിട്ടുകൊടുക്കുന്നു. Shakir പറയുന്നതാണ് ശരിയെങ്കില്‍ ഈ മലയാളം പരിഭാഷ അതിനനുസരിച്ച് ശരിയാക്കണേ. ലിങ്ക്.

നബിയുടെ ഓര്‍മ്മ ശക്തിയുടെ പരിമിതിയാണോ മറുഭാഷയിലുള്ള ബൈബിള്‍ മനസിലാക്കിയത്തിലുള്ള വീഴ്ചയോ ഇവിടെ സംഭവിച്ചിരിക്കുന്നത് !?

Monday, October 25, 2010

മോശയെ ദത്തെടുത്തത് ആര്? ഫറവോന്റെ മകളോ ഭാര്യയോ?

കുഞ്ഞു നാളില്‍ മോശയെ നദിയില്‍ ഉപേക്ഷിച്ചിട്ടുണ്ട്. അവിടെ നിന്ന് ആരാണ് മോശയെ രക്ഷപ്പെടുത്തി ദത്തെടുത്ത്‌ ? ബൈബിളും ഖുറാനും വ്യത്യസ്ത രീതിയിലാണ് ഇതിനെ പറ്റി പറയുന്നത്.

ബൈബിളില്‍ പറയുന്നത് ഫറവോന്റെ പുതി ദത്തെടുത്തു എന്നാണ്.

Exodus 2:5 അപ്പോള്‍ ഫറവോയുടെ പുത്രിവന്ന് കുളിക്കാന്‍ നദിയിലേക്കി റങ്ങി. അവളുടെ തോഴിമാര്‍ നദീതീരത്തിലൂടെ നടക്കുകയായിരുന്നു. രാജകുമാരി ഞാങ്ങണച്ചെടികളുടെയിടയില്‍ ആ പേടകം കണ്ടു . ഒരു ദാസിയെ അയച്ച് അവള്‍ അതെടുപ്പിച്ചു.6 തുറന്നുനോക്കിയപ്പോള്‍ അവള്‍ ശിശുവിനെകണ്ടു . അവന്‍ കരയുകയായിരുന്നു. അവള്‍ക്ക് അവനോട് അനുകമ്പ തോന്നി. ഇത് ഒരു ഹെബ്രായ ശിശുവാണ് എന്ന് അവള്‍ പറഞ്ഞു.7 അപ്പോള്‍ അവന്റെ സഹോദരി ഫറവോയുടെ പുത്രിയോടു ചോദിച്ചു: നിനക്കുവേണ്ടി ഈ കുട്ടിയെ മുലയൂട്ടി വളര്‍ത്തുന്നതിന് ഒരു ഹെബ്രായ സ്ത്രീയെ ഞാന്‍ വിളിച്ചുകൊണ്ട് വരട്ടെയോ?8 ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: അങ്ങനെയാവട്ടെ. അവള്‍ പോയി ശിശുവിന്റെ അമ്മയെ വിളിച്ചുകൊണ്ടു വന്നു.9 ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: ഈ ശിശുവിനെ കൊണ്ടു പോയി എനിക്കുവേണ്ടി മുലയൂട്ടി വളര്‍ത്തുക. ഞാന്‍ നിനക്കു ശമ്പളം തന്നുകൊള്ളാം. അവള്‍ ശിശുവിനെ കൊണ്ടുപോയി വളര്‍ത്തി.10 ശിശു വളര്‍ന്നപ്പോള്‍ അവള്‍ അവനെ ഫറവോയുടെ പുത്രിയുടെയടുക്കല്‍കൊണ്ടു ചെന്നു. അവള്‍ അവനെ പുത്രനായി സ്വീകരിച്ചു. ഞാന്‍ അവനെ വെള്ളത്തില്‍ നിന്നെടുത്തു എന്നുപറഞ്ഞുകൊണ്ട് അവള്‍ അവനു മോശ എന്നു പേരിട്ടു.

ഖുറാന്‍ പറയുന്നത് ഫറവോന്റെ ഭാര്യ എന്നും.

ഖുറാന്‍ 28:7 മൂസായുടെ മാതാവിന്‌ നാം ബോധനം നല്‍കി: അവന്ന്‌ നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്‍റെ കാര്യത്തില്‍ നിനക്ക്‌ ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്‍റെ അടുത്തേക്ക്‌ തിരിച്ച്‌ കൊണ്ട്‌ വരുന്നതും , അവനെ ദൈവദൂതന്‍മാരില്‍ ഒരാളാക്കുന്നതുമാണ്‌.

8 എന്നിട്ട്‌ ഫിര്‍ഔന്‍റെ ആളുകള്‍ അവനെ ( നദിയില്‍ നിന്ന്‌ ) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു

9. ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന്‌ കുളിര്‍മയത്രെ ( ഈ കുട്ടി. ) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്‌. ഇവന്‍ നമുക്ക്‌ ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക്‌ ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല.


ഒരു കാര്യത്തില്‍ യോജിപ്പുണ്ട്.... ഫറവോന്റെ കുടുംബമാണ് ദത്തെടുത്തത്‌... അല്ലെങ്കില്‍ ഇതേതു മോശ എന്ന് ആളുകള്‍ ചോദിച്ചു പോയേനെ.

എന്ത് കൊണ്ടാണ് ഈ വൈരുദ്ധ്യം എന്ന് ചോദിച്ചാല്‍ തുന്നി വെച്ച ഉത്തരം കിട്ടും. എന്ത്? ബൈബിള്‍ തിരുത്തിയതാണെന്ന്‍ ? ആര് പറഞ്ഞു. ഖുറാന്‍ പറഞ്ഞു! താരതമ്യം ചെയ്യപ്പെടുന്ന പുസ്തകം തന്നെ പറഞ്ഞു മറ്റേ പുസ്തകം തിരുത്തിയതാണ് എന്ന്. ഫറവോന്റെ ഭാര്യ എന്നിടത്ത് പുത്രി എന്നെഴെതിയാല്‍ എന്ത് കിട്ടാനാണ്? നബി ജനിക്കുന്നതിനും മുന്നൂറു വര്‍ഷം മുമ്പ്‌ എഴുതപ്പെട്ട ബൈബിള്‍ സ്ക്രിപ്റ്റ്‌ നെറ്റില്‍ ഉണ്ട്. "ഫറവോന്റെ ഭാര്യയാണ് മോശയെ ദത്തെടുത്തത്‌ " എന്ന്‍ നബി എഴുതും എന്ന്‍ മുന്‍ കൂട്ടി കണ്ടത് കൊണ്ടാണോ ബൈബിള്‍ തിരുത്തപ്പെട്ടത്? അങ്ങിനെയെങ്കില്‍ ആരായിരിക്കും പ്രവാചകന്‍ ?

Friday, October 22, 2010

ജോസഫിന്റെ അമ്മ മരിച്ച വിവരം നബിയ്ക്ക് അറിയില്ലായിരുന്നു.

യാക്കോബിന്റെ ഭാര്യ റാഹേല്‍ , ജോസഫിന്റെ അമ്മ, ഈജിപ്തിലേക്ക് വന്നു എന്ന്‍ ഖുറാന്‍ പറയുന്നു.
ഖുറാന്‍ 12:99 അനന്തരം അവര്‍ യൂസുഫിന്‍റെ മുമ്പാകെ പ്രവേശിച്ചപ്പോള്‍ അദ്ദേഹം ( യൂസുഫ്‌ ) തന്‍റെ മാതാപിതാക്കളെ തന്നിലേക്ക്‌ അണച്ചു കൂട്ടി. അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ നിര്‍ഭയരായിക്കൊണ്ട്‌ ഈജിപ്തില്‍ പ്രവേശിച്ചു കൊള്ളുക.

100 അദ്ദേഹം തന്‍റെ മാതാപിതാക്കളെ രാജപീഠത്തിന്‍മേല്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട്‌ വീണു. അദ്ദേഹം പറഞ്ഞു: എന്‍റെ പിതാവേ, മുമ്പ്‌ ഞാന്‍ കണ്ട സ്വപ്നം പുലര്‍ന്നതാണിത്‌. എന്‍റെ രക്ഷിതാവ്‌ അതൊരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്നെ അവന്‍ ജയിലില്‍ നിന്ന്‌ പുറത്തുകൊണ്ട്‌ വന്ന സന്ദര്‍ഭത്തിലും എന്‍റെയും എന്‍റെ സഹോദരങ്ങളുടെയും ഇടയില്‍ പിശാച്‌ കുഴപ്പം ഇളക്കിവിട്ടതിന്‌ ശേഷം മരുഭൂമിയില്‍ നിന്ന്‌ അവന്‍ നിങ്ങളെയെല്ലാവരെയും ( എന്‍റെ അടുത്തേക്ക്‌ ) കൊണ്ടുവന്ന സന്ദര്‍ഭത്തിലും അവന്‍ എനിക്ക്‌ ഉപകാരം ചെയ്തിരിക്കുന്നു. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.


പക്ഷെ ജോസഫിന്റെ അനിയനായ ബഞ്ചമിനെ പ്രസവിച്ചതിനു ശേഷം റാഹേല്‍ മരിച്ചു എന്നാണ് ബൈബിള്‍ പറയുന്നത്.

Genesis 35:16 ബേഥേലില്‍നിന്ന് അവര്‍യാത്ര തുടര്‍ന്നു. എഫ്രാത്തായില്‍ എത്തുന്നതിനു കുറച്ചു മുന്‍പ് റാഹേലിനു പ്രസവവേദന തുടങ്ങി.17 പ്രസവക്ളേശം കഠിനമായപ്പോള്‍ സൂതികര്‍മിണി അവളോടു പറഞ്ഞു: പേടിക്കേണ്ടാ, നിനക്ക് ഇപ്രാവശ്യവും ഒരു പുത്രനെ ലഭിക്കും.18 എന്നാല്‍, അവള്‍ മരിക്കുകയായിരുന്നു. ജീവന്‍ വേര്‍പെടുന്ന സമയത്ത്, അവള്‍ അവനെ ബനോനി എന്നു പേര്‍ വിളിച്ചു. പക്ഷേ, അവന്റെ പിതാവ് അവനു ബഞ്ചമിന്‍ എന്നാണു പേരിട്ടത്.19 റാഹേല്‍ മരിച്ചു. .... . 23 റാഹേലിന്റെ പുത്രന്‍മാര്‍:ജോസഫ്, ബഞ്ചമിന്‍. ....


ഖുറാന്‍ പ്രകാരം സ്വന്തം അമ്മയെയാണ് , അമ്മ എന്ന് വിളികേണ്ടത്. (സൂക്തം 58:2 ... അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ അല്ലാതെ മറ്റാരുമല്ല...).

ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ ഒരു പക്ഷെ നമ്മള്‍ അച്ഛന്‍റെ രണ്ടാമത്തെ ഭാര്യയേയും അമ്മ എന്ന് വിളിക്കുമായിരിക്കും. യാക്കോബിന് രണ്ടു ഭാര്യമാരുണ്ടായിരുന്നു. ലെയാ, റാഹേല്‍ ! റാഹേല്‍ മരിച്ചത്‌ എപ്പോഴാണെന്ന് നമ്മള്‍ കണ്ടു. ലെയായെ അടക്കിയതിന്റെ സൂചനയും ബൈബിളില്‍ ഉണ്ട്.

യാക്കോബിന്റെ മരണം Genesis 49:29-33 യാക്കോബ് അവരോടാവശ്യപ്പെട്ടു: ഞാന്‍ എന്റെ ആളുകളോടു ചേരുകയായി. ഹിത്യനായ എഫ്രോണിന്റെ വയലിലുള്ള ഗുഹയില്‍ എന്റെ പിതാക്കന്‍മാരുടെയടുത്ത് എന്നെയും അടക്കുക.30 മാമ്രേക്കു കിഴക്ക് കാനാന്‍ദേശത്തുള്ള മക്പെലായിലെ വയലിലാണ് ആ ഗുഹ. ശ്മശാനഭൂമിക്കുവേണ്ടി ഹിത്യനായ എഫ്രോണില്‍നിന്ന് അബ്രാഹം അവകാശമായി വാങ്ങിയതാണ് ആ വയലും ഗുഹയും.31 അബ്രാഹത്തെയും ഭാര്യ സാറായെയും അവിടെയാണ് അവര്‍ അടക്കം ചെയ്തത്. അവിടെത്തന്നെയാണ് ഇസഹാക്കിനെയും ഭാര്യ റബേക്കയെയും സംസ്കരിച്ചത്. ഞാന്‍ ലെയായെ സംസ്കരിച്ചതും അവിടെത്തന്നെ.32 വയലും അതിലുള്ള ഗുഹയും ഹിത്യരുടെ കൈയില്‍ നിന്നാണു വാങ്ങിയത്.33 തനിക്കു പറയാനുണ്ടായിരുന്നതു പറഞ്ഞു തീര്‍ന്നപ്പോള്‍ യാക്കോബ് കിടക്കയിലേക്കു ചാഞ്ഞു. അവന്‍ അന്ത്യശ്വാസം വലിച്ച് തന്റെ ജനത്തോടുചേര്‍ന്നു.

ഈജിപ്തതിലേക്ക് വന്ന ശേഷം യാക്കോബ് തിരിച്ചു നാട്ടിലേക്ക്‌ പോയിട്ടില്ല . ഇതിനര്‍ത്ഥം ഈജിപ്തിലേക്ക് വരുന്നതിനു മുമ്പേ ലെയായും മരിച്ചു എന്നാണ്. അതുകൊണ്ടാണ് അബ്രാഹതിന്റെയും സാറയുടെയും ഒപ്പം ലെയായെയും അടക്കുവാന്‍ സാധിച്ചത്. തന്നെയും അവിടെ അടക്കണം എന്ന് പറഞ്ഞു കൊണ്ടാണ് യാക്കോബ് മരിക്കുന്നത്.

എന്നിരുന്നാലും ആരൊക്കെ ഈജിപ്തിലേക്ക് യാക്കോബിന്റെ കൂടെ പോയി എന്ന്‍ പരിശോധിക്കാം. ..

Genesis 46:5 യാക്കോബ് ബേര്‍ഷെബായില്‍നിന്നുയാത്രയായി. ഫറവോ കൊടുത്തയച്ചിരുന്ന രഥങ്ങളില്‍ ഇസ്രായേലിന്റെ മക്കള്‍ പിതാവായ യാക്കോബിനെയും തങ്ങളുടെ കുഞ്ഞുങ്ങളെയും ഭാര്യമാരെയും കയറ്റിക്കൊണ്ടുപോയി.6 തങ്ങളുടെ കന്നുകാലികളും കാനാന്‍ നാട്ടില്‍ തങ്ങള്‍ക്കുണ്ടായിരുന്ന വസ്തുവകകളും അവര്‍ കൂടെ കൊണ്ടു പോയി.

ഇവിടെ മാതാവിന്റെ കാര്യത്തില്‍ നിശബ്ദമാണ്. അതിനു കാരണം ലെയാ മരിച്ചു പോയി എന്നത് തന്നെ. താത്പര്യമുള്ളവര്‍ക്ക് അവരുടെ കൂടെ കൊണ്ട് പോയ ആളുകളുടെയും പേര് വിവരം തന്നെ ബൈബിളില്‍ കൊടുത്തിട്ടുണ്ട്‌.

Genesis 46:26 പുത്രന്‍മാരുടെ ഭാര്യമാരെക്കൂടാതെ യാക്കോബിന്റെ കൂടെ ഈജിപ്തിലേക്കു വന്ന അവന്റെ സന്താനങ്ങള്‍ അറുപത്താറുപേരാണ്.

ഈ മുഴുവന്‍ ആളുകളുടെ പേര് വിവരം Genesis 46:7-26 വരെ കൊടുത്തിട്ടുണ്ട്‌. അതിലൊന്നും ലെയായെ പരാമര്‍ശിച്ചിട്ടില്ല.

ഇനി പറയൂ... ആരായിരുന്നു ഖുറാനില്‍ പരാമര്‍ശിച്ച ജോസഫിന്റെ മാതാപിതാക്കള്‍ ?

ശ്രദ്ധിക്കുക ബൈബിള്‍ തിരുത്താനയിരുന്നുവെങ്കില്‍ ...
ഒന്ന്‍) റാഹേല്‍ മരിച്ച പാരഗ്രാഫ്‌ കൂട്ടിച്ചേര്‍ക്കണം,
രണ്ട്) യാക്കോബിന്റെ മരണ സന്ദേശത്തില്‍ ലെയായുടെ പേര് ചേര്‍ക്കണം,
മൂന്ന്‍) ഈജിപ്തിലെക്ക് പോയവരുടെ നീണ്ട പട്ടികയില്‍ നിന്ന് ലെയയെയും റാഹേലിനെയും നീക്കണം.

ഇതൊക്കെ തിരുത്തിയില്ലെങ്കിലും യൂദന്മാരുടെയോ ക്രിസ്ത്യാനികലുടെയോ വിശ്വാസത്തിനു കോട്ടമൊന്നും സംഭവിക്കില്ല. അത്രയ്ക്കും അപ്രധാനമായ ഒരു കാര്യത്തില്‍ സൂക്ഷമത പാലിക്കാന്‍ ഖുരാന് സാധിച്ചില്ല.

Monday, October 18, 2010

അബ്രാഹത്തിന്റെ ആദ്യ പേര്‍ എന്തായിരുന്നു എന്ന്‍ ഖുരാന് അറിയില്ല.

അബ്രാഹത്തിന്റെ ആദ്യ പേര്‍ എന്തായിരുന്നു ?
ഈ ചോദ്യം ബൈബിള്‍ ക്വിസുകളില്‍ കാണാം. എന്ത് കൊണ്ടാണ് ഇതൊരു ക്വിസ്‌ ചോദ്യമായത്‌? കാരണം അബ്രാഹത്തിന്റെ ചെറുപ്പത്തിലുള്ള പേര് മറ്റോന്നായിരുന്നു. ഒരു സാധാരണ ക്രിസ്ത്യാനികള്‍ക്ക് പോലും അറിയാത്ത ഒരു കാര്യമാണത്‌. (അല്ലെങ്കില്‍ ശ്രദ്ധിക്കാത്ത, വളരെ അപ്രധാനമായ കാര്യമാണത്‌) .

ആ പേര് എന്തായിരുന്നു എന്ന്‍ ബൈബിളില്‍ ഉണ്ട് .

Genesis 17:1 അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയ സ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വശക്തനായ ദൈവമാണ് ഞാന്‍; എന്റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക.2 നീയുമായി ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും. ഞാന്‍ നിനക്കു വളരെയേറെസന്തതികളെ നല്‍കും.3 അപ്പോള്‍ അബ്രാം സാഷ്ടാംഗംപ്രണമിച്ചു. ദൈവം അവനോട് അരുളിച്ചെയ്തു:4 ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി: നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും.5 ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു.

എല്ലാം അല്ലാഹുവില്‍ നിന്ന്‍ അറിയുന്നു എന്നവകാശപ്പെടുന്ന ഖുരാന് പക്ഷെ ഇതറിയില്ല.

ഖുറാന്‍ 21:60 ചിലര്‍ പറഞ്ഞു: ഇബ്രാഹീം എന്ന്‌ വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നത്‌ ഞങ്ങള്‍ കേട്ടിണ്ട്‌.


99 വയസ്സുള്ളപ്പോഴാണ് അബ്രാഹം എന്ന പേര് അദ്ദേഹത്തിന് കിട്ടിയതെന്ന് പഴയനിയമം പറയുമ്പോള്‍ ഖുറാന്‍ പറയുന്നത് ചെറുപ്പത്തിലേ അങ്ങിനെ വിളിക്കപ്പെട്ടിരുന്നു എന്നാണ്. 99 വയസ്സ് എന്നത് അന്നത്തെ കാലത്ത്‌ ചെറുപ്പമാണോ എന്നറിയാന്‍ Genesis 17:17 വായിക്കുക.

Genesis 17:17 അപ്പോള്‍ അബ്രാഹം കമിഴ്ന്നുവീണു ചിരിച്ചുകൊണ്ട് ആത്മഗതംചെയ്തു: നൂറു വയസ്സു തികഞ്ഞവനു കുഞ്ഞുജനിക്കുമോ? തൊണ്ണൂറെത്തിയ സാറാ ഇനി പ്രസവിക്കുമോ?

ബൈബിളാണ് തിരുത്തപ്പെട്ടതെങ്കില്‍ ഒരു ആത്മഗതം അടക്കം ആറു വരികളും, അതിനു മുമ്പേ അബ്രാഹം എന്നുള്ളിടത്ത് അബ്രാം എന്നും എഴുതി ചേര്‍ക്കണം. മറിച്ചു ചിന്തിക്കുകയാണെങ്കിലോ...

എന്തുകൊണ്ടാണ് അബ്രഹാത്തിനു മുമ്പേ ഒരു പേരുണ്ടായിരുന്നു എന്ന്‍ നബിയ്ക്ക് അറിയാതെ പോയത്‌? ലളിതം. പുരാണ കഥകള്‍ പറഞ്ഞു കൊടുത്തവര്‍ ഈ അപ്രധാനമായ കാര്യം പറഞ്ഞിട്ടുണ്ടാവില്ല.

അല്ലെങ്കില്‍ മറ്റൊരു കാരണമാകാം. പഴയനിയമത്തിലെ യഹോവ ആയിരിക്കില്ല ഖുറാന്‍ ഓതി കൊടുത്ത അലാഹു.

Thursday, October 14, 2010

മോശയോ അതോ യാക്കോബോ?

മോശ/യാക്കോബ് എന്നിവര്‍ തന്റെ ഭാവി ഭാര്യയെ കാണുന്ന സന്ദര്‍ഭമുണ്ട്. വിശ്വാസപരമായി തികച്ചും പ്രാധാന്യം ഇല്ലാത്തത്. ഇവര്‍ അവരുടെ ഭാവി ഭാര്യയെ ആദ്യമായി കണ്ടാലും അതൊന്നും വിശ്വാസത്തിനെ ബാധിക്കുന്ന കാര്യമല്ല. അതിന്റെ വിവരണം ഖുറാനും ബൈബിളും പറയുന്നത് നോക്കാം.

യാക്കോബ് തന്റെ ഭാവി വധുവിനെ കാണുന്ന സന്ദര്‍ഭം ഇവിടെ...

Genesis 29:1-30 (പൂര്‍ണ്ണ രൂപത്തില്‍ ഇവിടെ വായിക്കാം)
യാക്കോബിന്റെ അമ്മയുടെ ബന്ധുവായ ലാബാന്റെ രണ്ടു പുത്രിമാരെയാണ് യാക്കോബ് വിവാഹം കഴിക്കുന്നത്. ഇതിനു വേണ്ടി ലാബാന്റെ കീഴില്‍ രണ്ടു തവണ യാക്കോബിന് പണിയെടുക്കേണ്ടി വന്നു. പൂര്‍ണ്ണ രൂപം വായിക്കുക...

Genesis 29
ലാബാന്റെ വീട്ടില്‍ 1 യാക്കോബ് യാത്ര തുടര്‍ന്നു. കിഴക്കുള്ളവരുടെ ദേശത്ത് അവന്‍ എത്തിച്ചേര്‍ന്നു.2 അവിടെ വയലില്‍ ഒരു കിണര്‍ കണ്ടു ; അതിനു ചുറ്റും മൂന്ന് ആട്ടിന്‍പറ്റങ്ങളും. ആ കിണറ്റില്‍നിന്നാണ് ആടുകള്‍ക്കെല്ലാം വെള്ളം കൊടുത്തിരുന്നത്. വലിയൊരു കല്ലുകൊണ്ടു കിണര്‍ മൂടിയിരുന്നു.3 ആട്ടിന്‍പറ്റങ്ങളെല്ലാം എത്തിച്ചേരുമ്പോള്‍ അവര്‍ കിണറ്റുവക്കത്തുനിന്നു കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളംകൊടുക്കും. അതുകഴിഞ്ഞ്, കല്ല് ഉരുട്ടിവച്ചു കിണറടയ്ക്കുകയും ചെയ്യും.4 യാക്കോബ് അവരോടു ചോദിച്ചു: സഹോദരന്‍മാരേ, നിങ്ങള്‍ എവിടെനിന്നു വരുന്നു? ഹാരാനില്‍ നിന്ന് എന്ന് അവര്‍ മറുപടി പറഞ്ഞു.5 അവന്‍ വീനടും ചോദിച്ചു: നിങ്ങള്‍ നാഹോറിന്റെ മകന്‍ ലാബാനെ അറിയുമോ? അറിയും എന്ന് അവര്‍ പറഞ്ഞു.6 അവനു സുഖ മാണോ? അവന്‍ ചോദിച്ചു. അതേ, അവര്‍ പറഞ്ഞു. ഇതാ അവന്റെ മകള്‍ റാഹേല്‍ ആടുകളുമായി വരുന്നു.7 അവന്‍ പറഞ്ഞു: പകല്‍ ഇനിയും ഏറെയുണ്ടുല്ലോ. ആടുകളെ ആലയിലാക്കാന്‍നേരമായിട്ടില്ല. ആടുകള്‍ക്കു വെള്ളം കൊടുത്ത് അവയെകൊണ്ടു പോയി തീറ്റുക.8 അവര്‍ പറഞ്ഞു: അങ്ങിനെയല്ല, ആട്ടിന്‍പറ്റങ്ങളെല്ലാം വന്നെത്തുമ്പോഴേ കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളം കൊടുക്കാറുള്ളു.9 അവന്‍ അവരുമായി സംസാരിച്ചുകൊണ്ടിരിക്കേ റാഹേല്‍ തന്റെ പിതാവിന്റെ ആടുകളുമായി വന്നു. അവളാണ് അവയെ മേയിച്ചിരുന്നത്.10 തന്റെ മാതൃസഹോദരനായ ലാബാന്റെ മകള്‍ റാഹേലിനെയും അവന്റെ ആടുകളെയും കണ്ടപ്പോള്‍ യാക്കോബ് ചെന്ന് കിണര്‍ മൂടിയിരുന്ന കല്ല് ഉരുട്ടിമാറ്റുകയും ലാബാന്റെ ആടുകള്‍ക്കു വെള്ളം കൊടുക്കുകയും ചെയ്തു.11 പിന്നീട് അവന്‍ റാഹേലിനെ ചുംബിക്കുകയും ഉറക്കെ കരയുകയും ചെയ്തു.12 താന്‍ അവളുടെ പിതാവിന്റെ ബന്ധുവും റബേക്കായുടെ മകനുമാണെന്ന് യാക്കോബ് അവളോടു പറഞ്ഞു. അവള്‍ ഓടിച്ചെന്നു പിതാവിനെ വിവരമറിയിച്ചു.13 തന്റെ സഹോദരിയുടെ പുത്രനായ യാക്കോബിന്റെ വാര്‍ത്ത കേട്ടപ്പോള്‍ ലാബാന്‍ അവനെ കാണാന്‍ ഓടിയെത്തി. അവന്‍ യാക്കോബിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. യാക്കോബ് വിവരങ്ങളെല്ലാം ലാബാനോടു പറഞ്ഞു.14 ലാബാന്‍ പറഞ്ഞു: എന്റെ അസ്ഥിയും മാംസവും തന്നെയാണു നീ. ഒരു മാസം യാക്കോബ് അവന്റെ കൂടെ പാര്‍ത്തു. യാക്കോബിന്റെ വിവാഹം 15 ഒരുദിവസം ലാബാന്‍ യാക്കോബിനെ വിളിച്ചു പറഞ്ഞു: നീ എന്റെ ചാര്‍ച്ചക്കാരനാണെന്നു കരുതി എനിക്കുവേണ്ടി എന്തിനു വെറുതേ പണിയെടുക്കുന്നു? നിനക്കെന്തു പ്രതിഫലം വേണമെന്നു പറയുക.16 ലാബാനു രണ്ടു പുത്രിമാരുണ്ടായിരുന്നു. മൂത്ത വളുടെ പേര്‍ ലെയാ എന്നും ഇളയവളുടെപേര്‍ റാഹേല്‍ എന്നും.17 ലെയായുടെ കണ്ണുകള്‍ മങ്ങിയവയായിരുന്നു. റാഹേലാകട്ടെ സുന്ദരിയും വടിവൊത്തവളും ആയിരുന്നു.18 യാക്കോബ് റാഹേലില്‍ അനുരക്തനായി. അവന്‍ ലാബാനോടു പറഞ്ഞു: അങ്ങയുടെ ഇളയമകളായ റാഹേലിനുവേണ്ടി ഏഴു കൊല്ലം അങ്ങയുടെ കീഴില്‍ ഞാന്‍ ജോലിചെയ്യാം.19 ലാബാന്‍ പറഞ്ഞു: അവളെ മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നതിനെക്കാള്‍ നല്ലതു നിനക്കുതരുന്നതാണ്. എന്റെ കൂടെ പാര്‍ത്തുകൊള്ളുക.20 അങ്ങനെ റാഹേ ലിനു വേണ്ടി യാക്കോബ് ഏഴുകൊല്ലം പണിയെടുത്തു. അവളോടുള്ള സ്നേഹംമൂലം ആ വര്‍ഷങ്ങള്‍ ഏതാനും നാളുകളായേ അവനു തോന്നിയുള്ളു.21 യാക്കോബ് ലാബാനോടു പറഞ്ഞു: പറഞ്ഞിരുന്ന സമയം പൂര്‍ത്തിയായി. എനിക്കെന്റെ ഭാര്യയെ തരുക. ഞാന്‍ അവളോടു ചേരട്ടെ.22 ലാബാന്‍ നാട്ടിലുള്ളവരെയെല്ലാം വിളിച്ചുകൂട്ടി ഒരു വിരുന്നു നടത്തി.23 രാത്രിയായപ്പോള്‍ അവന്‍ തന്റെ മകള്‍ ലെയായെ യാക്കോബിന്റെ അടുത്തേക്കു കൊണ്ടു ചെന്നു. അവന്‍ അവളോടുകൂടെ ശയിച്ചു.24 ലാബാന്‍ ലെയായ്ക്കു പരിചാരികയായി തന്റെ അ ടിമയായ സില്‍ഫായെ കൊടുത്തു.25 നേരം വെളുത്തപ്പോള്‍ ലെയായെയാണ് തനിക്കു ലഭിച്ചതെന്ന് അവന്‍ മനസ്സിലാക്കി. അവന്‍ ലാബാനോടു പറഞ്ഞു: എന്താണ് അങ്ങ് ഈ ചെയ്തത്? റാഹേലിനു വേണ്ടിയല്ലേ ഞാന്‍ പണിയെടുത്തത്? എന്നെ ചതിച്ചത് എന്തിന്?26 ലാബാന്‍ പറഞ്ഞു: മൂത്ത വള്‍ നില്‍ക്കേ ഇളയവളെ പറഞ്ഞയയ്ക്കുക ഞങ്ങളുടെ നാട്ടില്‍ പതിവില്ല.27 ഇവളുടെ വിവാഹവാരം പൂര്‍ത്തിയാകട്ടെ. അതിനുശേഷം ഇളയവളെയും നിനക്കു തരാം. ഏഴുവര്‍ഷത്തേക്കുകൂടി നീ എനിക്കുവേണ്ടി വേലചെയ്യണം.28 യാക്കോബ് സമ്മതിച്ചു. വിവാഹവാരം പൂര്‍ത്തിയായപ്പോള്‍ ലാബാന്‍ തന്റെ മകളായ റാഹേലിനെയും അവനു ഭാര്യയായി നല്‍കി.29 തന്റെ അടിമയായ ബില്‍ഹായെ ലാബാന്‍ റാഹേലിനു പരിചാരികയായി നല്‍കി.30 യാക്കോബ് റാഹേലിന്റെ കൂടെയും ശയിച്ചു. അവന്‍ ലെയായെക്കാള്‍ കൂടുതല്‍ റാഹേലിനെ സ്നേഹിച്ചു. ഏഴുവര്‍ഷം കൂടി അവന്‍ ലാബാന്റെ കീഴില്‍ വേലചെയ്തു.


ഖുറാന്‍ മോശയുടെ വിവാഹം പറയുന്നത് ശ്രദ്ധിക്കുക... മോശ രണ്ടു സ്ത്രീകളെ കണ്ടു മുട്ടുന്നു. അവരുടെ പിതാവിന്റെ കീഴില്‍ വേല ചെയ്‌താല്‍ ഒരുവളെ തരാം എന്നാ വ്യവസ്ഥ. രണ്ടു കാലഘട്ടം പരാമര്‍ശിക്കുന്നതും കാണാം

ഖുറാന്‍ 28:22 മദ്‌യന്‍റെ നേര്‍ക്ക്‌ യാത്ര തിരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ്‌ ശരിയായ മാര്‍ഗത്തിലേക്ക്‌ എന്നെ നയിച്ചേക്കാം. 23: മദ്‌യനിലെ ജലാശയത്തിങ്കല്‍ അദ്ദേഹം ചെന്നെത്തിയപ്പോള്‍ ആടുകള്‍ക്ക്‌ വെള്ളം കൊടുത്ത്‌ കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത്‌ അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി ( തങ്ങളുടെ ആട്ടിന്‍ പറ്റത്തെ ) തടഞ്ഞു നിര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട്‌ സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: എന്താണ്‌ നിങ്ങളുടെ പ്രശ്നം? അവര്‍ പറഞ്ഞു: ഇടയന്‍മാര്‍ ( ആടുകള്‍ക്ക്‌ വെള്ളം കൊടുത്ത്‌ ) തിരിച്ചു കൊണ്ടു പോകുന്നത്‌ വരെ ഞങ്ങള്‍ക്ക്‌ വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്‌. 24: അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം ( അവരുടെ കാലികള്‍ക്ക്‌ ) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക്‌ മാറിയിരുന്നിട്ട്‌ ഇപ്രകാരം പ്രാര്‍ത്ഥിച്ചു: എന്‍റെ രക്ഷിതാവേ, നീ എനിക്ക്‌ ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു. 25: അപ്പോള്‍ ആ രണ്ട്‌ സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട്‌ അദ്ദേഹത്തിന്‍റെ അടുത്ത്‌ നടന്നു ചെന്നിട്ട്‌ പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി ( ആടുകള്‍ക്ക്‌ ) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്‍കുവാനായി എന്‍റെ പിതാവ്‌ താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്‍റെ അടുത്ത്‌ ചെന്നിട്ട്‌ തന്‍റെ കഥ അദ്ദേഹത്തിന്‌ വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍നിന്ന്‌ നീ രക്ഷപ്പെട്ടിരിക്കുന്നു. 26: ആ രണ്ടുസ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്‍റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ. 27:അദ്ദേഹം ( പിതാവ്‌ ) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക്‌ കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്‍റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക്‌ വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത്‌ നിന്‍റെ ഇഷ്ടം. നിനക്ക്‌ പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക്‌ എന്നെ കാണാം. 28:അദ്ദേഹം ( മൂസാ ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട്‌ അവധികളില്‍ ഏത്‌ ഞാന്‍ നിറവേറ്റിയാലും എന്നോട്‌ വിരോധമുണ്ടാകരുത്‌. നാം പറയുന്നതിന്‌ അല്ലാഹു സാക്ഷിയാകുന്നു. 29:അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെ കുടുംബവും കൊണ്ട്‌ യാത്രപോകുകയും ചെയ്തപ്പോള്‍ ....


ഇനി മോശയുടെ വിവാഹം ബൈബിളില്‍ ഇങ്ങനെ... ഇവിടെ ഏഴു പുത്രിമാര്‍ ... കൂലിപ്പണിയില്ല. കഥ/സന്ദര്‍ഭം മിക്കവാറും ഖുറാനില്‍ വിവരിച്ചത് പോലെ.

Exodus 2:15-22 ഫറവോ ഈ കാര്യം കേട്ടപ്പോള്‍മോശയെ വധിക്കാനുദ്യമിച്ചു. പക്ഷേ, മോശ ഫറവോയുടെ പിടിയില്‍പെടാതെ ഒളിച്ചോടി മിദിയാന്‍ നാട്ടിലെത്തി, അവിടെ ഒരു കിണറിനു സമീപം ഇരുന്നു.16 മിദിയാനിലെ പുരോഹിതന് ഏഴു പെണ്‍മക്കളുണ്ടായിരുന്നു. അവര്‍ പിതാവിന്റെ ആടുകള്‍ക്കു കുടിക്കാന്‍ തൊട്ടികളില്‍ വെള്ളം കോരി നിറച്ചു.17 അപ്പോള്‍ ചില ആട്ടിടയന്‍മാര്‍ വന്ന് അവരെ ഓടിച്ചു. എന്നാല്‍, മോശ ആ പെണ്‍കുട്ടികളുടെ സഹായത്തിനെത്തുകയും അവരുടെ ആടുകള്‍ക്കു വെള്ളം കൊടുക്കുകയും ചെയ്തു.18 അവര്‍ പിതാവായ റവുവേലിന്റെ യടുക്കല്‍ മടങ്ങിച്ചെന്നപ്പോള്‍ അവന്‍ ചോദിച്ചു: നിങ്ങള്‍ ഇന്നു നേരത്തേ തിരിച്ചെത്തിയതെങ്ങനെ?19 അവര്‍ പറഞ്ഞു: ഈജിപ്തുകാരനായ ഒരാള്‍ ഞങ്ങളെ ഇടയന്‍മാരില്‍ നിന്നു രക്ഷിച്ചു, അവന്‍ ഞങ്ങള്‍ക്കു വേണ്ടി വെള്ളം കോരി ആടുകള്‍ക്കു കുടിക്കാന്‍ കൊടുക്കുകപോലും ചെയ്തു.20 റവുവേല്‍ ചോദിച്ചു: അവന്‍ എവിടെ? നിങ്ങള്‍ എന്തുകൊണ്ട് ആ മനുഷ്യനെ വിട്ടിട്ടുപോന്നു? അവനെ ഭക്ഷണത്തിനു ക്ഷണിക്കുവിന്‍.21 അങ്ങനെ മോശ അവനോടൊപ്പം താമസിക്കാന്‍ തീരുമാനിച്ചു. അവന്‍ തന്റെ മകള്‍ സിപ്പോറയെ മോശയ്ക്ക് ഭാര്യയായി കൊടുത്തു.22 അവള്‍ ഒരു പുത്രനെ പ്രസവിച്ചു. ഞാന്‍ പ്രവാസിയായിക്കഴിയുന്നു എന്നുപറഞ്ഞ് മോശ അവനു ഗര്‍ഷോം എന്നു പേരിട്ടു.


ഈ കഥകള്‍ വിശ്വാസപരമായി തീര്‍ത്തും അപ്രധാനമാണ്. പിന്നെ ബൈബിളിലെ ഈ ഭാഗം തിരുത്തിയിട്ടു ആര്‍ക്ക് എന്ത് കിട്ടാന്‍ ? ഖുറാന്‍ എഴുതുന്നതിനും 1500 വര്‍ഷം മുമ്പ്‌ മോശയുടെ കഥകള്‍ എഴുതപ്പെട്ടിണ്ടുണ്ട്. അതിലെ കഥകള്‍ ക്രിസ്ത്യാനികള്‍ക്കും സമീപവാസികള്‍ക്കും അറിയാതിരിക്കാന്‍ ഒരു നിര്‍വാഹമില്ല . ക്രിസ്ത്യന്‍ കേന്ദ്രമായ സിറിയയിലേക്ക് കച്ചവട സംബന്ധമായി യാത്ര നടത്തിയിരുന്ന നബി ഈ കഥകള്‍ മുമ്പ്‌ കേട്ടിരുന്നില്ല എന്ന് പറഞ്ഞാല്‍ അത് അവിശ്വസനീയമാണ്. അന്നൊരു പക്ഷെ നബിക്ക്‌ പ്രവാചക 'വിളി' കിട്ടിയിരുന്നിട്ടുണ്ടാവില്ല. അതുകൊണ്ടായിരിക്കാം ഈ കഥകളൊന്നും അതേ പടി ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നബി മെനക്കെടാതിരുന്നത്.

Wednesday, October 13, 2010

നബിയും പഴയനിയമവും

മുസ്ലീമുകളുടെ വിശ്വാസം നബിയ്ക്ക് ഗബ്രിയേല്‍ പ്രത്യക്ഷപ്പെട്ട് പഴയ കാര്യങ്ങള്‍ വിവരിച്ചു എന്നാണ്. അതും പഴയ നിയമവും തമ്മിലുള്ള ഒരു താരതമ്യ പഠനം രസകരമായിരിക്കും. ഓര്‍ക്കണം, പഴയ നിയമം ബിസി. രണ്ടാം നൂറ്റാണ്ടിനു മുമ്പേ എഴുത്തി തീര്‍ന്നിരിക്കാം എന്നാണ് നിഗമനം. നബിയുടെ ആദ്യ ഭാര്യ ഖദീജയുടെ ബന്ധു ഒരു ക്രിസ്ത്യാനി ആയിരുന്നു എന്നും ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

പലരും (അവിശ്വാസികള്‍ ) പറയുന്നു നബി ഖുറാന്‍ പഴയനിയമത്തില്‍ നിന്ന് പകര്‍ത്തി എഴുതിയതാണ് എന്ന്. എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല. പകര്‍ത്തി എഴുതിയതാണെങ്കില്‍ അവ തമ്മില്‍ അന്തരം വരില്ലായിരുന്നു. എന്റെ അഭിപ്രായത്തില്‍ ഭാര്യയുടെ ബന്ധുവില്‍ നിന്ന് കേട്ടറിഞ്ഞ കഥകള്‍ നബി ഓര്‍ത്ത്‌ എടുത്തപ്പോള്‍ ഉണ്ടായ തകരാറാണ് എന്ന്‍ കരുതാം.

ഗബ്രിയേലില്‍ നിന്ന് കേട്ടു എന്നവകാശപെടുന്ന ഖുര്‍ആന്‍ തന്നെ (ചില സൂക്തങ്ങള്‍ ) ചില അവസരങ്ങളില്‍ നബി മറന്ന് പോയിരുന്നു എന്ന്‍ ചില ഹദീസുകളില്‍ കാണാം. അപ്പോള്‍ പിന്നെ ഭാര്യയുടെ ബന്ധുവില്‍ നിന്ന് കേട്ട കഥകള്‍ ശരിയായി ഓര്‍ത്തിരുന്നില്ല എന്നത് ഒരു കുറ്റമല്ല.

അല്ലെങ്കിലും പുസ്തക രൂപത്തില്‍ (നൂറ്റാണ്ടുകള്‍ക്ക് മുമ്പ്‌ എഴുതപ്പെട്ട) പഴയ വേദം അറബികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ഒരു പ്രവാചകന്റെ ആവശ്യം എന്ത്? ഒരു പരിഭാഷകനെ കൊടുത്താല്‍ പോരെ? ഈ 'പരിഭാഷകനാണെങ്കില്‍ ' പഴയ നിയമത്തിലെ കഥകള്‍ നേരെ ചൊവ്വേ പറഞ്ഞും കൊടുത്തില്ല. അതിനെ പറ്റിയുള്ള ഒരു അന്വേഷണം .

ക്രിസ്ത്യാനികള്‍ ബൈബിള്‍ തിരുത്തി എഴുത്തി എന്നാണ് നബി പറയുന്നത്. യേശു ക്രൂശിക്കപ്പെട്ടിട്ടില്ല , യേശു ദൈവപുത്രനല്ല, യേശു/മൂസാ തുടങ്ങിയവര്‍ നബിയെ പറ്റി പ്രവചിച്ചിട്ടുണ്ട് എന്നിങ്ങനെ അടിസ്ഥാന കാര്യങ്ങള്‍ നബി പറഞ്ഞു വയ്ക്കുന്നു. അതിനു വിരുദ്ധമായി ബൈബിളില്‍ കാണുന്നതെല്ലാം ക്രിസ്ത്യാനികള്‍ തിരുതിയതാണ് എന്നതാണ് മുസ്ലീം വാദം. അവര്‍ അങ്ങിനെ വിശ്വസിക്കുന്നതില്‍ ഞാന്‍ എതിരല്ല. എന്തിനു തിരുത്തി, ഏതൊക്കെ തിരുത്തി എന്നതിന് അവര്‍ക്ക്‌ ഉത്തരമില്ല. സഭയ്ക്ക് നബിയില്‍ നിന്ന് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാനായിരിക്കും സഭ അങ്ങിനെ തിരുത്തി എന്ന് അവര്‍ ഒരു പക്ഷെ വിശ്വസിക്കുന്നത്.

അതില്‍ തന്നെ ഒരു തെറ്റുണ്ട്. നബിയ്ക്ക് മുമ്പേ നബി പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായി ബൈബിള്‍ തിരുത്താന്‍ സഭയ്ക്ക് കഴിയില്ല. അങ്ങിനെ വരുമ്പോള്‍ നബി വന്നതിനു ശേഷമാണ് ബൈബിള്‍ തിരുത്താന്‍ സഭയ്ക്ക് പറ്റുകയുള്ളൂ. അതിനര്‍ത്ഥം നബിയ്ക്ക് മുമ്പേ ബൈബിള്‍ തിരുത്താന്‍ സഭയ്ക്ക് കഴിയുകയില്ല. പിന്നെന്തു കൊണ്ടാണ് ബൈബിള്‍ തിരുത്തി എഴുതപ്പെട്ടതാണെന്നു നബി പറഞ്ഞത്‌?

വിശ്വാസപരമായ കാര്യങ്ങള്‍ തിരുത്തുകയാണെങ്കില്‍ അതില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കാര്യമുണ്ടെന്നു വിചാരിക്കാം. പക്ഷെ വിശ്വാസപരമായി അപ്രധാനമായ കാര്യങ്ങളും ആരെങ്കിലും തിരുത്തി എന്ന് പറഞ്ഞാല്‍ അതില്‍ എന്തോ തകരാരില്ലേ? അതിലേക്കൊരു എത്തിനോട്ടം.

Wednesday, October 6, 2010

പാഴായ പ്രവചനം

June 10, 2011 7:36 PM കമന്റു പ്രകാരം സുഹൈരലി ആവശ്യപ്പെട്ടതനുസരിച്ചു, എനിക്ക് മനസിലായ പുതിയ അറിവുകള്‍ വച്ച് , ബ്ലോഗ്‌ പുതുക്കുന്നു. " പാഴായ പ്രവചനം അഥവാ ഒരു പാഴായ പരിശ്രമം" ആണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെ.


59:11 ആ കാപട്യം കാണിച്ചവരെ നീ കണ്ടില്ലേ? വേദക്കാരില്‍ പെട്ട സത്യനിഷേധികളായ അവരുടെ സഹോദരന്‍മാരോട്‌ അവര്‍ പറയുന്നു: തീര്‍ച്ചയായും നിങ്ങള്‍ പുറത്താക്കപ്പെട്ടാല്‍ ഞങ്ങളും നിങ്ങളുടെ കൂടെ പുറത്ത്‌ പോകുന്നതാണ്‌. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും ഒരാളെയും അനുസരിക്കുകയില്ല. നിങ്ങള്‍ക്കെതിരില്‍ യുദ്ധമുണ്ടായാല്‍ തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നതാണ്‌. എന്നാല്‍ തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണ്‌ എന്നതിന്‌ അല്ലാഹു സാക്ഷ്യം വഹിക്കുന്നു.

59:12 അവര്‍ യഹൂദന്‍മാര്‍ പുറത്താക്കപ്പെടുന്ന പക്ഷം ഇവര്‍ (കപടവിശ്വാസികള്‍) അവരോടൊപ്പം പുറത്തുപോകുകയില്ല തന്നെ. അവര്‍ ഒരു യുദ്ധത്തെ നേരിട്ടാല്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല. ഇനി ഇവര്‍ അവരെ സഹായിച്ചാല്‍ തന്നെ ഇവര്‍ പിന്തിരിഞ്ഞോടും തീര്‍ച്ച. പിന്നീട്‌ അവര്‍ക്ക്‌ ഒരു സഹായവും ലഭിക്കുകയില്ല.

59:13 തീര്‍ച്ചയായും അവരുടെ മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത്‌ നിങ്ങളെ പറ്റിയാകുന്നു. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത്‌ കൊണ്ടാകുന്നു അത്‌.

59:14 കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത്‌ കൊണ്ടത്രെ അത്‌.


59:11-12 പറയുന്ന "അവര്‍ / ഇവര്‍ " ആര് എന്നത് വ്യക്തമായി മനസിലാക്കാം. എങ്കിലും 59:13-14 പറയുന്ന "അവര്‍ " ആരെ സൂചിപിക്കുന്നു എന്നതിന് വ്യക്തതയില്ല. (ദൈവമേ, അല്ലാഹുവിനു പോലും വ്യക്തത ഇല്ലെന്ന്). അവിടെ പറയുന്ന "അവര്‍ " ഒന്നുങ്കില്‍ യഹൂദരെ സൂചിപ്പിക്കുന്നു. അല്ലെങ്കില്‍ കപട വിശ്വാസികള്‍ ആകാം. അല്ലെങ്കില്‍ രണ്ടു പേരും കൂടിയാകാം.

59:13 ലെ "അവര്‍ " യഹൂദരെയാണ് സൂചിപ്പിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു. കാരണം 59:12 പറയുന്ന "അവര്‍ " യഹൂദരെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ 59:13 ല്‍ അവരെ ജനത എന്നാണ് സൂചിപ്പിക്കുന്നത്. കപട വിശ്വാസികളെ ആരും ഒരു ജനതയായി കാണുകയില്ല. അത് കൊണ്ട് തന്നെ 59:13 ലെ "അവര്‍ " യഹൂദരെയാണ് സൂചിപ്പിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു.

59:14 ലെ "അവര്‍ ഒരുമിച്ച്" എന്നുള്ളതിനാല്‍ യഹൂദരെയും കപട വിശ്വാസികളെയും സൂചിപ്പിക്കുന്നു എന്ന് കരുതാം. 59:14 ലെ അവസാനം പറയുന്ന "അവര്‍ " ഒരു പക്ഷെ യഹൂദരെ മാത്രം ഉദ്ദേശിക്കുന്നതാകാം. കാരണം അവിടെയും ജനത ന്നു തന്നെയാണ് പറയുന്നത്.

ഇനി പോട്ടെ, 59:13-14 പറയുന്ന അവര്‍ രണ്ടു പേരെയും സൂചിപ്പിക്കുന്നു എന്ന് കരുതാം. ഈ പരിഭാഷ ശരിയാണെങ്കില്‍ നമ്മുക്ക് ആ സൂക്തങ്ങള്‍ വ്യക്തമായി എടുത്തെഴുതാം.

59:13 തീര്‍ച്ചയായും യഹൂദരുടെയും കപട വിശ്വാസികളുടെയും മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത്‌ നിങ്ങളെ പറ്റിയാകുന്നു. യഹൂദരും കപട വിശ്വാസികളും കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത്‌ കൊണ്ടാകുന്നു അത്‌.

59:14 കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ യഹൂദരും കപട വിശ്വാസികളും ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല. യഹൂദരും കപട വിശ്വാസികളും തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. യഹൂദരും കപട വിശ്വാസികളും ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. യഹൂദരുടെയും കപട വിശ്വാസികളുടെയും ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. യഹൂദരും കപട വിശ്വാസികളും ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത്‌ കൊണ്ടത്രെ അത്‌.


ഇതില്‍ തിരഞ്ഞെടുത്ത ആശയം എടുത്തെഴുതുന്നു.

ഒന്ന്) യഹൂദര്‍ കാര്യം ഗ്രഹിക്കാത്ത ജനതയാകുന്നു. (59:13)
യഹൂദര്‍ ചിന്തിച്ചു മനസിലാക്കാത്ത ജനതയാകുന്നു. (59:14)

രണ്ട് ) കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ യഹൂദരും കപട വിശ്വാസികളും ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല.


യഹൂദര്‍ ബുദ്ധി ശൂന്യരായ ജനതയാകുന്നു എന്നതിനോട് പ്രതികരിക്കുന്നില്ല. രണ്ടാമത്തേത് സൂചിപ്പിക്കുന്നത് യഹൂദര്‍ ധൈര്യം ഇല്ലാത്ത ജനതയാണ് എന്നാണ്. കോട്ടയ്ക്ക് /മതിലിന് പിന്നില്‍ നിന്നലാതെ , കപട വിശ്വാസികളുടെ സഹായം ഇല്ലാതെ ഒറ്റയ്ക്ക് മുസ്ലീമുകളെ ആക്രമിക്കാന്‍ ധൈര്യം ഇല്ലാത്തവരാണ് എന്ന് ധ്വനി.

നൂറ്റാണ്ടുകള്‍ക്ക് ശേഷം യഹൂദര്‍ ഇസ്രായേല്‍ എന്ന രാജ്യം രൂപവത്കരിച്ചു. (1948 ല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു). 1967 ല്‍ മുസ്ലീമുകലുമായി ആറു ദിവസം നീണ്ടു നിന്ന യുദ്ധത്തിലൂടെയാണ് ഇത് കൈവരിച്ചത്. അന്ന് ഇന്ന് ഇസ്രയേലിനു ചുറ്റും കാണുന്നത് പോലുള്ള Israeli_West_Bank_barrier ഇല്ല. ഈ മതില്‍ പണിതത്‌ പാലസ്തീനില്‍ നിന്നുള്ള സൂയിസൈഡ് ബോംബര്‍മാരില്‍ നിന്ന് രക്ഷനേടുന്നതിന് 1992 ല്‍ നിദ്ദേശിക്കപ്പെട്ട മതിലാണത്.

മതിലിന്റെ പിന്നില്‍ നിന്നാലാതെ, കപട വിശ്വാസികളുടെ സഹായം ഇല്ലാതെ (ചാരന്മാരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നറിയില്ല) യഹൂദര്‍ മുസ്ലീം രാഷ്ട്രങ്ങളെ ആക്രമിച്ചു. (ഭീരുക്കള്‍ !!)

ഇതാണ് നബിയുടെ ബുദ്ധി അനുയായികള്‍ക്കില്ല എന്ന് പറയുന്നത്.... മെക്കയില്‍ സമാധാനമായി പ്രവേശിക്കാന്‍ കഴിയും എന്ന പ്രവചനം സാധ്യമാക്കാന്‍ നബി ആദ്യം പോയി സന്ധി ചെയ്തു വന്നു. ഇവിടെ ഈ പ്രവചനം പാഴാവാതിരിക്കാന്‍ മുസ്ലീമുകള്‍ ആദ്യം തന്നെ ഇസ്രയേലിനു ചുറ്റും ഈ മതില് കെട്ടി കൊടുക്കണമായിരുന്നു. പോയ ബുദ്ധി ഇപ്പോള്‍ പരിതപിച്ചിട്ടു കാര്യമുണ്ടോ?

എന്തൊക്കെ പറഞ്ഞാലും ലത്തീഫിന് 59:14 പറഞ്ഞത്‌ ഒരു പ്രവചനമായി കാണുവാന്‍ സാധിക്കുന്നേയില്ല. ഖുര്‍ആനിന്റെ പത്താമത്തെ തെളിവ്‌ ! സുഹൈറലിക്കും അങ്ങിനെ കാണുവാന്‍ സാധിക്കുന്നില്ല. കാരണം അതില്‍ പറഞ്ഞിരിക്കുന്നത് ലോകത്തുള്ള കാലാകാലങ്ങളിലുള്ള യഹൂദരെ മൊത്തം അല്ലെന്ന്. നബിയുടെ കാലത്തുള്ള ഒരു യഹൂദ ഗോത്രതെയാണ് ഉദ്ദേശിച്ചതെന്നു പറയുന്നു.

കാലാകാലങ്ങളിലായി നിലനില്ക്കുമെന്നു പറയുന്ന ഖുര്‍ആനില്‍ പറയുന്നത് വെറും അന്നത്തെ കാലത്തുള്ള ആളുകള്‍ക്ക് മാത്രമുള്ള കാര്യം. എന്നിരുന്നാലും അങ്ങിനെ ഒരു ഗോത്രത്തെ പറ്റി ഖുര്‍ആനില്‍ കാണുവാന്‍ കഴിയില്ല (അത് നമ്മള്‍ ഹദീസ് വച്ച് ഊഹിക്കണം) .ഖുര്‍ആനില്‍ യഹൂദര്‍ എന്ന് മാത്രമേ പറയുന്നുള്ളൂ. ഒരു പക്ഷെ അവിടെ കാണുന്ന യഹൂദര്‍ മാത്രമേ ലോകത്ത് ഉണ്ടാവുകയുള്ളൂ എന്ന് "അല്ലാഹു" കരുതി കാണും.

എന്നിരുന്നാലും ഇന്നത്തെ ഇസ്രായേല്‍ക്കാര്‍ മതിലുകള്‍ കെട്ടി അതിനകത്തിരുന്നു യുദ്ധം ചെയ്യുന്ന ഭീരുക്കള്‍ ആണ് എന്ന് പറയുന്ന പണ്ഡിതര്‍ ഇപ്പോഴും ഉണ്ട്. അത് ഖുര്‍ആനിന്റെ ശാസ്ത്രീയത വെളിപ്പെടുത്തുന്നതാണ് എന്നും അവര്‍ പ്രസ്താവിക്കുന്നു. ചില ഭംഗിയുള്ള മതിലിന്റെ ഫോട്ടോകളും കൊടുത്തിട്ടുണ്ട്‌. എന്നാണു അത് നിര്‍മിച്ചത്‌ എന്ന് മാത്രം പറയുന്നില്ല. (ഇവിടെ).

Tuesday, October 5, 2010

മറ്റൊരു പ്രവചനം

ലത്തീഫിന്റെ ലേഖനം ഇവിടെ
----
ഇറാന്‍ അഗ്നിയാരാധകരുടെ കയ്യായി റോമന്‍ ക്രിസ്ത്യാനികള്‍ക്ക് വ്യക്തമായ പരാജയം നേരിട്ട സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ ഇങ്ങനെ പ്രഖ്യാപിച്ചു.

'റോമക്കാര്‍ അടുത്ത ഭൂപ്രദേശത്തു പരാജിതരായിരിക്കുന്നു. ഈ പരാജയത്തിനുശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവര്‍ വിജയികളാവും. അല്ലാഹുവിന്റേത് മാത്രമാകുന്നു അധികാരം; മുമ്പും പിമ്പും. അന്ന് അല്ലാഹു അരുളിയ വിജയത്താല്‍ മുസ്ലിംകള്‍ സന്തോഷം കൊള്ളുന്നതാകുന്നു.' (30:2-4)
സൂക്തത്തില്‍ നിന്ന് വെളിവാക്കുന്നത് പോലെ തികച്ചും അരക്ഷിതവും നിസ്സാഹയവുമായ അവസ്ഥയില്‍നിന്ന് അവരുടെ ദര്‍ശനം ഭദ്രമായ അടിത്തറകളില്‍ സ്ഥാപിക്കപ്പെടുമെന്നും സുരക്ഷിതത്വം കൈവരുമെന്നും ഇത് വെളിപ്പെടുത്തുന്നു. പ്രസ്തുത സൂക്തത്തിലെ വാക്കുകള്‍ യഥാര്‍ഥ സംഭവങ്ങളായി രൂപാന്തരപ്പെട്ടത് ലോകജനത കണ്ണുകൊണ്ടു കണ്ടുകഴിഞ്ഞതാണ്.
----



Byzantines ആരായിരുന്നു എന്ന് വിക്കിപീഡിയയില്‍ തിരഞ്ഞു നോക്കൂ. പ്രബലരായ സാമ്രാജ്യം ! അവര്‍ പേര്‍ഷ്യക്കാരുമായി പരാജയപ്പെട്ട സമയത്താണ് നബി മുകളില്‍ കാണുന്ന പ്രവചനം നടത്തിയത്‌.

പ്രബലരായ ഏതൊരു ശക്തിയും തങ്ങള്‍ക്കേറ്റ അടികള്‍ക്ക് തിരിച്ചടി കൊടുത്തിട്ടുണ്ട്. അതിനു വേണ്ടി അവര്‍ തക്കം പാര്‍ത്തിരിക്കും . Byzantines തിരിച്ചുവരും എന്ന്‍ നിഗമനം നടത്താന്‍ ഒരു യോദ്ധാവിന് എന്ത് സമയം വേണം? അതും ഗബ്രിയേലിന്റെ തലയില്‍ വച്ചുകൊടുക്കേണ്ട ഒരു കാര്യവും ഇല്ല. 4 വര്‍ഷം നീണ്ട യുദ്ധത്തിലൂടെ Byzantines ഭംഗിയായി തിരിച്ചടിച്ചു. നാല് വര്‍ഷം നീണ്ട യുദ്ധം നടത്താന്‍ പാടെ തകര്‍ന്ന ഒരു രാജ്യത്തിന് സാധ്യമല്ല. മാത്രവുമല്ല പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ അവര്‍ തിരിച്ചടി നടത്തുകയും ചെയ്തു. പാടെ തകര്‍ന്നിരുന്നുവേങ്കില്‍ ഈ കാലയളവില്‍ തിരിച്ചു വരാന്‍ അസാധ്യമാണ്.

ഇത് പോലെ പലരും 'പ്രവചനങ്ങള്‍ ' നടത്താറുണ്ട് , നിത്യ ജീവിതത്തില്‍ . ഉദാഹരണം. ഫെഡറര്‍ തോറ്റുകൊണ്ടിരുന്ന ഒരു ചെറിയ കാലമുണ്ടായിരുന്നു. അദേഹം തിരിച്ചു വരും എന്ന് 'പ്രവചിച്ചവര്‍ ' നിരവധി.

ഇതേ Byzantines മുസ്ലീമുകളുമായി ബലപരീക്ഷണം നടത്തും എന്ന് പ്രവചിക്കാന്‍ പക്ഷെ നബിയ്ക്ക് കഴിഞ്ഞില്ല. 200 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന കാര്യങ്ങള്‍ പ്രവചിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. ഗബ്രിയല്‍ തന്നെ അതിനു വരേണ്ടി വരും.

ഇതോ പ്രവചനം ?

ലത്തീഫിന്റെ ലേഖനം ഇവിടെ. അതില്‍ ഒരു ചോദ്യം ചോദിച്ചതിനു മറുപടിയില്ല. എങ്കില്‍ ചോദ്യം ഇവിടെയാകാം എന്ന് കരുതി. അദ്ദേഹത്തിനും സൗകര്യമാകും.

അദ്ദേഹം പറഞ്ഞ പ്രവാചകന്റെ പ്രവചനം ഇതാ.
-------
'തീര്‍ച്ചയായും അല്ലാഹു അവന്റെ ദൂതന് ശരിയായ സ്വപ്നം കാണിച്ചിരുന്നു. അത് തികച്ചും സത്യവുമായിരുന്നു. ഇന്‍ശാഅല്ലാഹ്! നിങ്ങള്‍ നിര്‍ഭയരായി മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുകതന്നെ ചെയ്യും; ശിരസ്സ് മുണ്ഡനം ചെയ്തവരായും മുടിമുറിച്ചവരായും,നിര്‍ഭയരായും. നിങ്ങള്‍ അറിയാത്ത ചിലത് അവന്‍ അറിഞ്ഞിരുന്നു. അതിനാല്‍ ആ സ്വപ്നസാക്ഷാല്‍ക്കാരത്തിനു മുമ്പ് അവന്‍ നിങ്ങള്‍ക്ക് ഈ അടുത്ത വിജയം പ്രദാനംചെയ്തു.' (48:27)

ഈ വാക്കുകളിലെ നിശ്ചയദാര്‍ഢ്യം നോക്കുക. മദീനയില്‍ നിന്ന് ഹജ്ജ് ഉദ്ദേശിച്ചുകൊണ്ട് മക്കയിലേക്ക് പുറപ്പെട്ട മുസ്ലിംകളെ മക്കയിലെ നിഷേധികള്‍ തടയുകയും സമ്മര്‍ദ്ദത്തിനു വിധേയമായി സന്ധിയിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ഇത്രയും ദുര്‍ഘടം പിടിച്ച സന്ദര്‍ഭത്തില്‍ മുസ്ലിംകള്‍ നിര്‍ഭയരായി മക്കയില്‍ പ്രവേശിക്കും എന്ന് പ്രതീക്ഷിക്കാന്‍ ഒരു നിര്‍വാഹവുമുണ്ടായിരുന്നില്ല. എന്നാല്‍ തീര്‍ച്ചയായും അങ്ങനെ സംഭവിക്കുമെന്ന് പ്രവാചകനെ അറിയിച്ചത് സത്യമാണെന്ന് ഉണര്‍ത്തുകയാണിവിടെ. പ്രസ്തുത ഖുര്‍ആന്‍ വചനങ്ങളില്‍ മുന്‍കൂട്ടി അറിയിച്ചിരുന്ന അതേ നിലപാടോടുകൂടി ഹിജ്‌റ 7 ല്‍ മുസ്‌ലിംകള്‍ മക്കയില്‍ പ്രവേശിക്കുക തന്നെ ചെയ്തു.
-------

ഇതിലെ സന്ധിയുടെ കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍ മറുപടിയില്ല.

സന്ദര്‍ഭം ഇതാണ്. നബിയും അനുചരന്മാരും മെക്കയിലേക്ക് തിരിക്കുന്നു , ആയിര കണക്കിന് അനുചരന്മാര്‍ ഉണ്ട് ഒപ്പം. മെക്കയില്‍ എത്തിയപ്പോള്‍ അവിടെ പ്രവേശിക്കാന്‍ അവിടുത്തുകാര്‍ സമ്മതിച്ചില്ല. എങ്കിലും മേല്‍ പറഞ്ഞ സന്ധിയുണ്ടാക്കി.

[അടുത്ത വര്‍ഷം മെക്കയില്‍ പ്രവേശിക്കാനുള്ള അനുമതി ആ സന്ധിയിലൂടെ ലഭിച്ചിട്ടുണ്ടായിരുന്നു.]

അത് വാങ്ങി കൈയില്‍ വച്ച ശേഷം എന്ത് പ്രവചനം ! വെറുതെയല്ല ലത്തീഫ് മറുപടി പറയാന്‍ മടിച്ചത് .(ഇല്ലെങ്കില്‍ ലത്തീഫ് പറയട്ടെ.)

Monday, September 27, 2010

മോശയുടെ ജനതയോട് ഇഞ്ചീലില്‍ നോക്കുവാന്‍ പറയുന്ന അല്ലാഹു !

ഖുറാനില്‍ അല്ലാഹു മൂസാ നബിയോട് പറയുന്ന ഭാഗം ശ്രദ്ധിക്കൂ.

7:156 ... അവന്‍ ( അല്ലാഹു ) പറഞ്ഞു: എന്‍റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ഏല്‍പിക്കുന്നതാണ്‌. എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും. എന്നാല്‍ ധര്‍മ്മനിഷ്ഠ പാലിക്കുകയും, സകാത്ത്‌ നല്‍കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക്‌ ( പ്രത്യേകമായി ) ഞാന്‍ അത്‌ രേഖപ്പെടുത്തുന്നതാണ്‌.
7:157 ( അതായത്‌ ) തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ ( മുഹമ്മദ്‌ നബിയെ ) പിന്‍പറ്റുന്നവര്‍ക്ക്‌ ( ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്‌. ) അവരോട്‌ അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു.

ഈ അല്ലാഹു വളരെ തമാശ ക്കാരന്‍ ആയിരിക്കാനാണ് സാധ്യത. മോസയോടു സംസാരിക്കുമ്പോള്‍ ഇഞ്ചീല്‍ എന്ന പുസ്തകം ലഭ്യമല്ല. അത് ലഭിക്കുന്നത് ഈസാ നബിയ്ക്കാനു. അതായത്‌ ഇഞ്ചീല്‍ എന്നു പറയപ്പെടുന്ന പുസ്തകം അവര്‍ക്ക്‌ കാണാന്‍ കിട്ടണമെന്കില്‍ ഒരു 1200 കൊല്ലമെന്കിലും കാത്തിരുന്നേ പറ്റൂ. എന്നിട്ടും വല്ല കാര്യമുണ്ടോ? അതില്‍ പറയുന്ന മുഹമ്മദ്‌ നബിയെ പിന്‍ പറ്റുകയും വേണം. നബി എന്ത് പറയുന്നു എന്നറിയണമെങ്കില്‍ ഇഞ്ചീല് വന്നതിനു ശേഷം 600 കൊല്ലം കൂടി കഴിയണം.

പക്ഷെ 7:157 വായിക്കുമ്പോള്‍ തോന്നുക ഇഞ്ചീല്‍ ഇതിനോടകം തന്നെ എഴുതപ്പെട്ടു എന്നാണു. അല്ലെങ്കില്‍ അതില്‍ രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിയുകയില്ലല്ലോ? മാത്രവുമല്ല അവരുടെ പക്കല്‍ അതുണ്ടാകുകയും ഇല്ല.

മൂസയുടെ കാലത്ത്‌ ലഭ്യമല്ലാത്ത സുവിശേഷങ്ങളില്‍ മുഹമ്മദിനെ അന്വേഷിക്കാന്‍ പറയാന്‍ മാത്രം വിഡ്ഢിയാണോ അല്ലാഹു? (നബിയെ പറ്റി ഒന്നും പറയുന്നില്ല. വായിക്കുന്നവര്‍ വൈലന്റായി എന്റെ കൈ അന്വേഷിച്ചു വരാന്‍ സാധ്യതയുണ്ട്. അല്ലാഹുവിനെ ആകുമ്പോള്‍ ആരും പരാതി പറയാന്‍ വഴിയില്ല)

Monday, September 6, 2010

യേശു മരിക്കുമോ? ഉണ്ടെന്നും ഇല്ലെന്നും ഖുര്‍ ആന്‍ പറയുന്നു

ഞാന്‍ മനസ്സിലാക്കിയത് ഖുര്‍ ആന്‍ പ്രകാരം യേശു മരിച്ചതായി മുസ്ലീമുകള്‍ വിശ്വസിക്കുന്നില്ല എന്നാണ്‌. കുരിശില്‍ കയറിയ യേശുവിനു പകരം മറ്റൊരാളെ കിടത്തി മനുഷ്യരുടെ കണ്ണില്‍ പൊടിയിട്ട് ഈസാനബിയെ അല്ലാഹു ഉയിര്‍പ്പിച്ചു എന്നാണ്‌ കാണുന്നത്.

4:157-159
അവര്‍ ഊറ്റംകൊണടു: 'മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.' സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണടായത്. അദ്ദേഹത്തെക്കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു.

അതായത് ഈസാ നബിയെ ദൈവം ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് ഉയത്തിയിരിക്കുന്നു. സ്വര്‍ഗ്ഗത്തിലാണെങ്കില്‍ മരണവും ഇല്ല. അതായത് യേശുവിനു ഇനി മരിക്കാന്‍ സാധ്യമല്ല എന്നു തന്നെ.

അങ്ങിനെയെങ്കില്‍ 19:33ല്‍ കാണുന്നത് എങ്ങിനെ ശരിയാകും?

19: 27-33
പിന്നെ ആ ശിശുവിനേയുമെടുത്ത് അവള്‍ സ്വജനത്തിലേക്കു ചെന്നു. അവര്‍ പറയാന്‍ തുടങ്ങി: 'ഓ മര്‍യം, നീ മഹാപാപം ചെയ്തുകളഞ്ഞല്ലോ. ഓ ഹാറൂനിന്റെ സോദരീ, നിന്റെ പിതാവ് ദുഷിച്ച മനുഷ്യനായിരുന്നില്ല. മാതാവ് ദുര്‍ന്നടത്തക്കാരിയുമായിരുന്നില്ല.' അപ്പോള്‍ മര്‍യം ശിശുവിനുനേരെ ചൂണടി. ജനം ചോദിച്ചു: 'തൊട്ടിലില്‍ കിടക്കുന്ന ശിശുവിനോട് ഞങ്ങള്‍ സംസാരിക്കുന്നതെങ്ങനെ?' ശിശു പറഞ്ഞു: 'ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. എനിക്കവന്‍ വേദം നല്‍കുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. എവിടെയായിരിക്കുമ്പോഴും അവന്‍ എന്നെ അനുഗൃഹീതനുമാക്കിയിരിക്കുന്നു. ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്കാരവും സകാത്തുമനുഷ്ഠിക്കുവാന്‍ എന്നോട് അനുശാസിച്ചിരിക്കുന്നു. അവന്‍ എന്നെ സ്വമാതാവിനെ നന്നായി പരിചരിക്കുന്നവനുമാക്കിയിരിക്കുന്നു. എന്നെ ക്രൂരനായ ദുഷ്ടനാക്കിയിട്ടില്ല. എന്റെ ജനന നാളിലും മരണ നാളിലും ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന നാളിലും എനിക്കു സമാധാനം!

ഇതിന്റെ അര്‍ത്ഥം എന്ത്‌?
ഖുര്‍ ആനില്‍ ഒരിടത്ത് പറയുന്നു, യേശു മരിച്ചിട്ടില്ലെന്ന്‌... മറ്റൊരിടത്തു പറയുന്നു മരിക്കും എന്ന്. ഇനി ഈസാ നബി മരിച്ചിട്ടില്ലെങ്കില്‍ ഖുര്‍ ആനിലെ വചനം (19:33) തെറ്റാകും.

----------------------------------------------------
ഖുര്‍ ആന്‍ വായിക്കുന്നതിനു മുമ്പ് ആ ഗ്രന്‌ഥത്തിനോട് ചെറിയ ബഹുമാനം ഉണ്ടായിരുന്നു. വായിക്കും തോറും അതു കുറയുന്നതു കണ്ടാണ്‌ ഈ പരിപാടി നിറുത്തിയത്. ഇപ്പോള്‍ മറ്റൊരു ബ്ലോഗില്‍ 19:33 കാണുവാന്‍ ഇടയായതിനാല്‍ ഇവിടെ കുറിച്ചു വയ്ക്കുന്നു.

Tuesday, April 27, 2010

ഖുര്‍ ആനിന്റെ പഴയ സ്ക്രിപ്റ്റുകള്‍ എവിടെ?

ഖുര്‍ ആനിന്റെ പഴയ സ്ക്രിപ്റ്റുകള്‍ എവിടെ?
ഇതു ഒരു വെല്ലുവിളിയൊന്നുമല്ല. ബൈബിളിന്റെ പഴയ സ്ക്രിപ്റ്റുകള്‍ തേടിയപ്പോള്‍ A.D 340 ന്റെ പഴക്കമുള്ള ഒരു ശേഖരം ഓണ്‍ലൈനില്‍ കാണുവാന്‍ കഴിഞ്ഞു. ലിങ്ക് ഇവിടെ... codexsinaiticus.org. പകര്‍ത്തിയെഴുതുന്നവര്‍ വരുത്തിയിട്ടുള്ള തെറ്റുകളും മറ്റും കാണുവാനും ഒരു തുറന്ന ചര്‍ച്ച നടത്തുന്നതിനും വേണ്ടിയാണ് അത് അങ്ങിനെ നിലകൊള്ളുന്നത്.

ഒരക്ഷരം പോലും ഇന്നു കാണപ്പെടുന്ന ഖുര്‍ ആനില്‍ വ്യത്യാസം വരില്ല എന്ന് അഭിമാനിക്കുന്നവരാണ് മുസ്ലീം സുഹൃത്തുക്കള്‍ എന്നാണ് എനിക്കു മനസ്സിലായത്. അങ്ങിനെയെങ്കില്‍ അതൊന്നു ഉറപ്പിക്കാന്‍ വേണ്ടിയാണ് ഗൂഗ്ലിങ് നടത്തി നോക്കിയത്. Uthman Copies, Damascus Manuscript, The Egyptian Manuscript, The Madina Manuscript, etc പല പേരുകള്‍ കാണുവാന്‍ കഴിഞ്ഞു എന്നിരുന്നാലും അതിന്റെ സ്ക്രിപ്റ്റിന്റെ സ്കാന്‍ ചെയ്ത കോപ്പിയോ മറ്റോ കാണുവാന്‍ കഴിഞ്ഞില്ല.

codexsinaiticus.org ആണെങ്കില്‍ ബൈബിളിന്റെ ഗ്രീക്ക് പദങ്ങളും അതിന്റെ പരിഭാഷയും കാണുവാന്‍ സാധിക്കും. അതേ പോലെ ലഭ്യമായിട്ടുള്ളവയില്‍ ഏറ്റവും പഴയ ഖുര്‍ ആനിന്റെ അറബി മൂലഗ്രന്ഥവും അതിന്റെ പരിഭാഷയും ഉള്ള ഒരു ഓണ്‍ലൈന്‍ സൈറ്റ് ലഭ്യമെങ്കില്‍ കമന്റായി ചേര്‍ക്കുക.

പകര്‍ത്തിയെഴുതുമ്പോള്‍ ഒരു വാ‍ക്ക് പോലും തെറ്റാതെ പകര്‍ത്തിയവര്‍ ആണോ അറബികള്‍ എന്നറിയാന്‍ ആകാംഷയുണ്ട്. അവരെ അഭിനന്ദിക്കാതെ തരമില്ല. കൈയെഴുത്തു കോപ്പികളില്‍ (അതു വെറും നാലു പാരഗ്രാഫ് ആണ് ഒരു ദിവസം എഴിതേണ്ടത്) തെറ്റുകള്‍ വരുത്തിയതിനു അത്യാവശ്യം ചുവപ്പു വരകള്‍ സമ്പാദിച്ച ഒരുവന്റെ ആകാംഷയാ‍ണിത്.

Tuesday, March 30, 2010

ജോസഫിന്റെ കാലത്ത് ദിര്‍ഹം!!

(അബ്രഹാം->ഇസഹാക്ക്‌->)യാക്കോബിന്റെ 12 പുത്രന്മാരില്‍ ഒരുവനാണ് ജോസഫ്. ഇദ്ദേഹത്തെ സഹോദരന്മാര്‍ ചേര്‍ന്ന് വിറ്റിട്ടുണ്ട്.... തുക എത്രയെന്ന് അറിയണമെങ്കില്‍ ഖുര്‍ ആന്‍ നോക്കുക...

12:20 And they sold him for a reduced price - a few dirhams - and they were, concerning him, of those content with little.

ദിര്‍ഹം?!! പണ്ട് കാലത്ത് വിലപിടിപ്പുള്ള എന്തിന്റെയങ്കിലും കൈമാറ്റമാണ് നടന്നിരുന്നത്. ആദ്യമായി (മുദ്രപതിപ്പിച്ച) നാണയം എന്ന ആശയം വരുന്നത് ബി.സി. 700 നോടതുത്താണെന്നാണ് വിദഗ്ദ്ധ അഭിപ്രായം. എന്തിനു യേശുവിന്റെ കാലത്ത് പോലും രണ്ട് തരത്തിലുള്ള പണവിനിമയം ഉണ്ടായിരുന്നു. സീസറിന്റെ മുദ്ര വച്ചിട്ടുള്ള നാണയങ്ങള്‍ ഒരു വശത്ത്, (ആ സന്ദര്‍ഭത്തിലാ‍ണ് സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന പ്രസിദ്ധമായ വചനങ്ങള്‍ ) യേശുവിനെ ഒറ്റികൊടുക്കാന്‍ യൂദാസിനു കിട്ടിയ 30 വെള്ളികാശുകള്‍ !!(വെള്ളിയുടെ ഒരു നിശ്ചിതതൂക്കമാണ് ഇതിന്റെ അളവുകോല്‍). ഇസ്രായേല്‍‍ക്കാര്‍ പണ്ടു മുതലേ ഈ വെള്ളികാശുകളാണ് ഉപയോഗിച്ചിരുന്നത്. ജോസഫിനെ വിറ്റതായ ഭാഗം ബൈബിളിലും ഉണ്ട്.
ഉല്പത്തി 37:28
മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചു കയറ്റി, യിശ്മായേല്യർക്കു ഇരുപതു വെള്ളിക്കാശിന്നു വിറ്റു. അവർ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.

യേശുവിന്റെ കാലത്തു പോലും ഇസ്രായേല്‍ക്കാര്‍ ദിര്‍ഹം ഉപയോഗിച്ചിട്ടില്ല. അതിനും ഏതാണ്ട് 1800 കൊല്ലം മുമ്പ് അവര്‍ ദിര്‍ഹം ഉപയോഗിച്ചിരുന്നു എന്ന് ഖുര്‍ ആന്‍ പറയുമ്പോള്‍ , എന്തു ചെയ്യാം ‘വിശ്വസിക്കുക‘ തന്നെ.

എന്തായാലും മലയാള പരിഭാഷയില്‍ ദിര്‍ഹം എന്നിടത്ത് ‘വെള്ളികാശ് ‘ ആയിട്ടുണ്ട്. ഇവരാണ് ഖുര്‍ ആനിനെ ആരും ഒരിക്കലും തിരുത്തുകയില്ല എന്ന അവകാശപ്പെടുന്നവര്‍ !

http://www.quranmalayalam.com/quran/uni/u12.html


12:20 അവര്‍ അവനെ തുച്ഛമായ ഒരു വിലയ്ക്ക്‌-
ഏതാനും വെള്ളിക്കാശിന്‌ - വില്‍ക്കുകയും ചെയ്തു. അവര്‍ അവന്‍റെ കാര്യത്തില്‍ താല്‍പര്യമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു.

മറ്റൊന്നു കൂടി ശ്രദ്ധിക്കൂ... ഏതാനും വെള്ളികാശിനു്. ഇരുപത് എന്ന സംഖ്യ അവിടേയും ഇല്ല. ഇതാണ് കൃത്യത എന്നു പറയുന്നത്!


ഇനി അറബി അറയുന്ന മുസ്ലീം മലയാളം ബ്ലോഗര്‍മ്മാര്‍ പറയൂ... വെള്ളിക്ക്... fidda എന്നല്ലേ അറബി പദം. darāhima എന്ന പദം എങ്ങിനെ വെള്ളിയാകും? അതിനു തര്‍ജ്ജിമ ദിര്‍ഹം എന്നു തന്നെയല്ലേ?

ദിര്‍ഹവും വെള്ളി കൊണ്ട് തന്നെയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് വെള്ളികാശ് എന്ന് ഉപയോഗിക്കുന്നതുകൊണ്ട് എന്തു തെറ്റ് എന്നു ചോദിക്കാം. എല്ലാ വെള്ളിയും ദിര്‍ഹം ആകില്ല. വെള്ളി ദിര്‍ഹം ആകണമെങ്കില്‍ വെള്ളിയെ മിന്റ് ചെയ്യണം. അതില്‍ മുദ്രപതിപ്പിക്കണം. വെള്ളി ദിര്‍ഹം ആയി കഴിഞ്ഞാല്‍ ഒരു പോരായ്മ പ്രത്യക്ഷപ്പെടും. ദിര്‍ഹം അംഗീകരിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ അത് കച്ചവടം ചെയ്യാന്‍ സാധിക്കുകയിള്ളൂ. ഇതില്‍ പരാമര്‍ശിക്കുന്ന ജോസഫിന്റെ സമയത്ത് വെള്ളിയെ മിന്റ് ചെയ്യാനുള്ള അറിവ് അവര്‍ക്കുണ്ടായിരുന്നില്ല.

വിക്കി നോക്കൂ AD 729 ഉള്ള തരം ദിര്‍ഹം അതില്‍ കാണിച്ചിട്ടുണ്ട്. അതിലെ മുദ്ര ശ്രദ്ധിക്കൂ.

Friday, March 26, 2010

ദൈവവചനവും തിരുത്താന്‍ പറ്റുന്നതോ?

അല്ലാഹു തന്നെയല്ലേ തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചത്. ഖുര്‍ ആന്‍ അങ്ങിനെയാണ് പറയുന്നത്.

3:2 അല്ലാഹു - അവനല്ലാതെ ഒരു ദൈവവുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍.
3:3 അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട്‌ സത്യവുമായി നിനക്ക്‌ അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു.
...
5:44 തീര്‍ച്ചയായും നാം തന്നെയാണ്‌ തൌറാത്ത്‌ അവതരിപ്പിച്ചിരിക്കുന്നത്‌. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്‌.


അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവും ഇല്ലെന്നും 10:64 ല്‍ പറയുന്നു.

10:64 അവര്‍ക്കാണ്‌ ഐഹികജീവിതത്തിലും പരലോകത്തും സന്തോഷവാര്‍ത്തയുള്ളത്‌.
അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ യാതൊരു മാറ്റവുമില്ല. അതു (
സന്തോഷവാര്‍ത്ത ) തന്നെയാണ്‌ മഹത്തായ ഭാഗ്യം.

6:34 ല്‍ അതു ആവര്‍ത്തിക്കുന്നു.

6:34 നിനക്ക്‌ മുമ്പും ദൂതന്‍മാര്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ട്‌ തങ്ങള്‍ നിഷേധിക്കപ്പെടുകയും, മര്‍ദ്ദിക്കപ്പെടുകയും ചെയ്തത്‌ നമ്മുടെ സഹായം അവര്‍ക്ക്‌ വന്നെത്തുന്നത്‌ വരെ അവര്‍ സഹിച്ചു. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ ( കല്‍പനകള്‍ക്ക്‌ ) മാറ്റം വരുത്താന്‍ ആരും തന്നെയില്ല. ദൈവദൂതന്‍മാരുടെ വൃത്താന്തങ്ങളില്‍ ചിലത്‌ നിനക്ക്‌ വന്നുകിട്ടിയിട്ടുണ്ടല്ലോ.

ഈ പറഞ്ഞ ഖുര്‍ അന്‍ തന്നയാണോ 5:66 ല്‍ ദൈവവചനങ്ങള്‍ തിരുത്തി എന്ന് പറഞ്ഞിരിക്കുന്നത്?

5:66 തൌറാത്തും, ഇന്‍ജീലും, അവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും അവര്‍ നേരാംവണ്ണം നിലനിര്‍ത്തിയിരുന്നെങ്കില്‍ തങ്ങളുടെ മുകള്‍ഭാഗത്ത്‌ നിന്നും, കാലുകള്‍ക്ക്‌ ചുവട്ടില്‍ നിന്നും അവര്‍ക്ക്‌ ആഹാരം ലഭിക്കുമായിരുന്നു. അവരില്‍ തന്നെ മിതത്വം പാലിക്കുന്ന ഒരു സമൂഹമുണ്ട്‌. എന്നാല്‍ അവരില്‍ അധികം പേരുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ ചീത്ത തന്നെ.
(ഈ വചനമാണ് ഇവ തിരുത്തിഴുതപ്പെട്ടതാണെന്നതിന്റെ തെളിവായി ഒരു മുസ്ലീം ബ്ലോഗര്‍ തന്നത്.

ഖുര്‍ ആനില്‍ തന്നെ രണ്ടു തരത്തിലും പറയുന്നല്ലോ? എന്നുങ്കില്‍ ഇഞ്ചീലും തൌറത്തും എന്നു പറയുന്ന പുസ്തകങ്ങള്‍ ദൈവവചനങ്ങള്‍ അടങ്ങിയതല്ല. അതായത് അല്ലാഹ് കൊടുത്തുവിട്ടതല്ല. അല്ലെങ്കില്‍ അത് തിരുത്തപ്പെട്ടിട്ടില്ല. ഏതെടുത്താലും ഖുര്‍ ആന്‍ തന്നെ അതിനെ ഖണ്ഡിക്കുന്നു.

-----
ബൈബിളും ദൈവവചനം മാറ്റാന്‍ പറ്റില്ലെന്ന് പറയുന്നു. (അതിവിടെ ഖുര്‍ ആന്‍ ചര്‍ച്ചക്കിടയില്‍ പ്രസക്തമല്ല എങ്കിലും ഒരു റെഫറെന്‍സിനു ഉപകരിക്കും)

മത്തായി 5:18 - സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.

ആവര്‍ത്തനം 4:2
ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു.

Tuesday, March 23, 2010

ആദ്യ മുസ്ലീം ആര്? നബിയോ മോശയോ അബ്രാഹമോ ആദമോ?

ഖുര്‍ ആനിലെ പല സ്ഥലങ്ങളില്‍ നബി പറയുന്നതു കാണാം താനാണ് ആദ്യത്തെ മുസ്ല്ലീം എന്ന്. അല്ലാഹുവിന്റെ മുമ്പില്‍ ഒന്നാം സ്ഥാനം തനിക്കു തന്നെ എന്ന്!

6:14 തീര്‍ച്ചയായും അല്ലാഹുവിന്‌ കീഴ്പെട്ടവരില്‍ ഒന്നാമനായിരിക്കുവാനാണ്‌ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌.
Say, [O Muhammad], "Indeed, I have been commanded to be the first [among you] who submit [to Allah ] and [was commanded]


6:162 പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു.
6:163 അവന്ന്‌ പങ്കുകാരേയില്ല. അപ്രകാരമാണ്‌ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌. ( അവന്ന്‌ ) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്‌.


39:11 പറയുക: കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കിക്കൊണ്ട്‌ അവനെ ആരാധിക്കുവാനാണ്‌ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌
39:12 ഞാന്‍ കീഴ്പെടുന്നവരില്‍ ഒന്നാമനായിരിക്കണമെന്നും എനിക്ക്‌ കല്‍പന നല്‍കപ്പെട്ടിരിക്കുന്നു.

അല്ലാഹുവിന് കീഴ്പെടുന്നവരില്‍ ഒന്നാമന്‍ നബി തന്നെയെന്നു വ്യക്തമായി പറയുന്നു. എന്റെ അഭിപ്രായത്തില്‍ ആദ്യ മുസ്ലീം നബി തന്നെ എന്ന് എളുപ്പം അംഗീകരിക്കാം. പക്ഷേ എന്തു ചെയ്യാം ഖുര്‍ ആന്‍ തന്നെ അതിനു എന്നെ സമ്മതിക്കില്ല.

3:67 ഇബ്രാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ശുദ്ധമനസ്ഥിതിക്കാരനും ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നിട്ടുമില്ല.

Abraham was neither a Jew nor a Christian, but he was one inclining toward truth, a Muslim [submitting to Allah ]. And he was not of the polytheists.

കണ്ടില്ലേ അബ്രാഹവും അല്ലാഹുവിന് കീഴ്പ്പെട്ടവന്‍ ആയിരുന്നു എന്ന് ! അദ്ദേഹം യഹൂദനോ ക്രിസ്ത്യാനിയോ ഒന്നും ആയിരുന്നില്ലെന്ന് (ക്രിസ്തുവിനും മുമ്പ് ക്രിസ്ത്യാനിയോ?!! യാക്കോബിനും മുമ്പ് യഹൂദനോ) പിന്നയോ പവന്‍ മാറ്റ് മുസ്ലീം ആയിരുന്നു. ഇപ്പോള്‍ നമ്മുക്ക് തോന്നും മുഹമ്മദ് നബിക്ക് ശേഷമാണ് അബ്രാഹം ജനിച്ചതെന്ന്!

യേശുവും എന്തിന് ശിഷ്യന്മാര് പോലും മുസ്ലീമുകള്‍ ആയിരുന്നു.
3:52But when Jesus felt [persistence in] disbelief from them, he said, "Who are my supporters for [the cause of] Allah ?" The disciples said," We are supporters for Allah . We have believed in Allah and testify that we are Muslims [submitting to Him].
എന്നിട്ട്‌ ഈസായ്ക്ക്‌ അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക്‌ എന്‍റെ സഹായികളായി ആരുണ്ട്‌? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ടവരാണ്‌ എന്നതിന്‌ താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം.

ആദത്തിനെ ഖലീഫയും ആക്കുന്നു.
2: 30 ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ്‌ എന്ന്‌ നിന്‍റെനാഥന്‍ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക )


ഓഹ്, മോശയെ വിട്ടു പോയി. അദ്ദേഹവും ഖുര്‍ ആനില്‍ അവകാശപ്പെടുന്നു അദ്ദേഹമാണ് ആദ്യ മുസ്ലീം എന്ന്‌

7:143 നമ്മുടെ നിശ്ചിത സമയത്തിന്‌ മൂസാ വരികയും, അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ അദ്ദേഹത്തോട്‌ സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ( നിന്നെ ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന്‌ നോക്കിക്കാണട്ടെ. അവന്‍ ( അല്ലാഹു ) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാല്‍ നീ ആ മലയിലേക്ക്‌ നോക്കൂ. അത്‌ അതിന്‍റെ സ്ഥാനത്ത്‌ ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ പര്‍വ്വതത്തിന്‌ വെളിപ്പെട്ടപ്പോള്‍ അതിനെ അവന്‍ പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട്‌ അദ്ദേഹത്തിന്‌ ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്ക്‌ ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു.

ഖുര്‍ ആന്‍ പ്രകാരം എല്ലാവരും മുസ്ലീമുകള്‍ (ഈ എഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും :-) അതില്‍ തന്നെ രണ്ട് ഒന്നാമന്‍മാര്‍ (നബിയും മോശയും)!! ആദ്യം ജനിച്ചത് ആദം എങ്കില്‍ അയാള്‍ മൂന്നാമത്തെ ഒന്നാമന്‍ !!!

ഒന്നാമന്‍ എന്നതിന് മലയാളത്തില്‍ രണ്ടര്‍ത്ഥം കല്പിക്കാം.
ഒന്ന്‌) ആദ്യത്തേത് എന്നര്‍ത്ഥം.
രണ്ട്) പ്രഥമ സ്ഥാനീയന്‍ എന്നര്‍ത്ഥം.

ഖുര്‍ ആന്‍ വായിച്ചിട്ട് നിങ്ങള്‍ തന്നെ പറയൂ..
ആരാണ് ഒന്നാമന്‍ (ആദ്യം അല്ലാഹുവിന് കീഴ്പ്പെട്ടവന്‍ )?
നബിയോ അബ്രാഹമോ മോശയോ ആദമോ?

ആരാണ് മറ്റേ ഒന്നാമന്‍ (പ്രഥമ സ്ഥാനീയന്‍ എന്നര്‍ത്ഥത്തില്‍)‌
നബിയോ മോശയോ?

കണ്ടില്ലെന്നു നടിക്കുക. അത്ര തന്നെ!