ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Wednesday, October 13, 2010

നബിയും പഴയനിയമവും

മുസ്ലീമുകളുടെ വിശ്വാസം നബിയ്ക്ക് ഗബ്രിയേല്‍ പ്രത്യക്ഷപ്പെട്ട് പഴയ കാര്യങ്ങള്‍ വിവരിച്ചു എന്നാണ്. അതും പഴയ നിയമവും തമ്മിലുള്ള ഒരു താരതമ്യ പഠനം രസകരമായിരിക്കും. ഓര്‍ക്കണം, പഴയ നിയമം ബിസി. രണ്ടാം നൂറ്റാണ്ടിനു മുമ്പേ എഴുത്തി തീര്‍ന്നിരിക്കാം എന്നാണ് നിഗമനം. നബിയുടെ ആദ്യ ഭാര്യ ഖദീജയുടെ ബന്ധു ഒരു ക്രിസ്ത്യാനി ആയിരുന്നു എന്നും ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

പലരും (അവിശ്വാസികള്‍ ) പറയുന്നു നബി ഖുറാന്‍ പഴയനിയമത്തില്‍ നിന്ന് പകര്‍ത്തി എഴുതിയതാണ് എന്ന്. എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല. പകര്‍ത്തി എഴുതിയതാണെങ്കില്‍ അവ തമ്മില്‍ അന്തരം വരില്ലായിരുന്നു. എന്റെ അഭിപ്രായത്തില്‍ ഭാര്യയുടെ ബന്ധുവില്‍ നിന്ന് കേട്ടറിഞ്ഞ കഥകള്‍ നബി ഓര്‍ത്ത്‌ എടുത്തപ്പോള്‍ ഉണ്ടായ തകരാറാണ് എന്ന്‍ കരുതാം.

ഗബ്രിയേലില്‍ നിന്ന് കേട്ടു എന്നവകാശപെടുന്ന ഖുര്‍ആന്‍ തന്നെ (ചില സൂക്തങ്ങള്‍ ) ചില അവസരങ്ങളില്‍ നബി മറന്ന് പോയിരുന്നു എന്ന്‍ ചില ഹദീസുകളില്‍ കാണാം. അപ്പോള്‍ പിന്നെ ഭാര്യയുടെ ബന്ധുവില്‍ നിന്ന് കേട്ട കഥകള്‍ ശരിയായി ഓര്‍ത്തിരുന്നില്ല എന്നത് ഒരു കുറ്റമല്ല.

അല്ലെങ്കിലും പുസ്തക രൂപത്തില്‍ (നൂറ്റാണ്ടുകള്‍ക്ക് മുമ്പ്‌ എഴുതപ്പെട്ട) പഴയ വേദം അറബികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ഒരു പ്രവാചകന്റെ ആവശ്യം എന്ത്? ഒരു പരിഭാഷകനെ കൊടുത്താല്‍ പോരെ? ഈ 'പരിഭാഷകനാണെങ്കില്‍ ' പഴയ നിയമത്തിലെ കഥകള്‍ നേരെ ചൊവ്വേ പറഞ്ഞും കൊടുത്തില്ല. അതിനെ പറ്റിയുള്ള ഒരു അന്വേഷണം .

ക്രിസ്ത്യാനികള്‍ ബൈബിള്‍ തിരുത്തി എഴുത്തി എന്നാണ് നബി പറയുന്നത്. യേശു ക്രൂശിക്കപ്പെട്ടിട്ടില്ല , യേശു ദൈവപുത്രനല്ല, യേശു/മൂസാ തുടങ്ങിയവര്‍ നബിയെ പറ്റി പ്രവചിച്ചിട്ടുണ്ട് എന്നിങ്ങനെ അടിസ്ഥാന കാര്യങ്ങള്‍ നബി പറഞ്ഞു വയ്ക്കുന്നു. അതിനു വിരുദ്ധമായി ബൈബിളില്‍ കാണുന്നതെല്ലാം ക്രിസ്ത്യാനികള്‍ തിരുതിയതാണ് എന്നതാണ് മുസ്ലീം വാദം. അവര്‍ അങ്ങിനെ വിശ്വസിക്കുന്നതില്‍ ഞാന്‍ എതിരല്ല. എന്തിനു തിരുത്തി, ഏതൊക്കെ തിരുത്തി എന്നതിന് അവര്‍ക്ക്‌ ഉത്തരമില്ല. സഭയ്ക്ക് നബിയില്‍ നിന്ന് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാനായിരിക്കും സഭ അങ്ങിനെ തിരുത്തി എന്ന് അവര്‍ ഒരു പക്ഷെ വിശ്വസിക്കുന്നത്.

അതില്‍ തന്നെ ഒരു തെറ്റുണ്ട്. നബിയ്ക്ക് മുമ്പേ നബി പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായി ബൈബിള്‍ തിരുത്താന്‍ സഭയ്ക്ക് കഴിയില്ല. അങ്ങിനെ വരുമ്പോള്‍ നബി വന്നതിനു ശേഷമാണ് ബൈബിള്‍ തിരുത്താന്‍ സഭയ്ക്ക് പറ്റുകയുള്ളൂ. അതിനര്‍ത്ഥം നബിയ്ക്ക് മുമ്പേ ബൈബിള്‍ തിരുത്താന്‍ സഭയ്ക്ക് കഴിയുകയില്ല. പിന്നെന്തു കൊണ്ടാണ് ബൈബിള്‍ തിരുത്തി എഴുതപ്പെട്ടതാണെന്നു നബി പറഞ്ഞത്‌?

വിശ്വാസപരമായ കാര്യങ്ങള്‍ തിരുത്തുകയാണെങ്കില്‍ അതില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കാര്യമുണ്ടെന്നു വിചാരിക്കാം. പക്ഷെ വിശ്വാസപരമായി അപ്രധാനമായ കാര്യങ്ങളും ആരെങ്കിലും തിരുത്തി എന്ന് പറഞ്ഞാല്‍ അതില്‍ എന്തോ തകരാരില്ലേ? അതിലേക്കൊരു എത്തിനോട്ടം.

10 comments:

  1. നബിയ്ക്ക് മുമ്പേ നബി പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായി ബൈബിള്‍ തിരുത്താന്‍ സഭയ്ക്ക് കഴിയില്ല. അങ്ങിനെ വരുമ്പോള്‍ നബി വന്നതിനു ശേഷമാണ് ബൈബിള്‍ തിരുത്താന്‍ സഭയ്ക്ക് പറ്റുകയുള്ളൂ. അതിനര്‍ത്ഥം നബിയ്ക്ക് മുമ്പേ ബൈബിള്‍ തിരുത്താന്‍ സഭയ്ക്ക് കഴിയുകയില്ല. പിന്നെന്തു കൊണ്ടാണ് ബൈബിള്‍ തിരുത്തി എഴുതപ്പെട്ടതാണെന്നു നബി പറഞ്ഞത്‌?

    വിശ്വാസപരമായ കാര്യങ്ങള്‍ തിരുത്തുകയാണെങ്കില്‍ അതില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കാര്യമുണ്ടെന്നു വിചാരിക്കാം. പക്ഷെ വിശ്വാസപരമായി അപ്രധാനമായ കാര്യങ്ങളും ആരെങ്കിലും തിരുത്തി എന്ന് പറഞ്ഞാല്‍ അതില്‍ എന്തോ തകരാരില്ലേ? അതിലേക്കൊരു എത്തിനോട്ടം.

    ReplyDelete
  2. സാജന്‍: "മുസ്ലീമുകളുടെ വിശ്വാസം നബിയ്ക്ക് ഗബ്രിയേല്‍ പ്രത്യക്ഷപ്പെട്ട് പഴയ കാര്യങ്ങള്‍ വിവരിച്ചു എന്നാണ്."
    = അങ്ങനെയല്ല; ഗബ്രിയേല്‍ പ്രത്യക്ഷപ്പെട്ട് ദൈവത്തിന്റെ സന്ദേശമായ ഖുര്‍ആന്‍ നല്‍കി എന്നാണ്‌ മുസ്‌ലിംകള്‍ വിശ്വസികുന്നത്. അതില്‍ പഴയകാര്യങ്ങളും ഉണ്ടാകാം എന്നേയുള്ളു.
    സാജന്‍: "അതും പഴയ നിയമവും തമ്മിലുള്ള ഒരു താരതമ്യ പഠനം രസകരമായിരിക്കും."
    = തീര്‍ച്ചയായും. പുതിയ നിയമം കൂടി ഉള്‍പ്പെടുത്തുമ്പോള്‍ രസം വീണ്ടും വര്‍ദ്ധിക്കുകയും ചെയ്യും.
    സാജന്‍: "ഓര്‍ക്കണം, പഴയ നിയമം ബിസി. രണ്ടാം നൂറ്റാണ്ടിനു മുമ്പേ എഴുത്തി തീര്‍ന്നിരിക്കാം എന്നാണ് നിഗമനം. "
    = തീര്‍ച്ചയില്ലാത്ത കാര്യം!
    സാജന്‍: "നബിയുടെ ആദ്യ ഭാര്യ ഖദീജയുടെ ബന്ധു ഒരു ക്രിസ്ത്യാനി ആയിരുന്നു എന്നും ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും."
    = വെറും സാദാ ക്രിസ്ത്യാനിയല്ല; ഇന്‍ജീല്‍ പഠിക്കുകയും അതിന്റെ ചില ഭാഗങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം നടത്തുകയും ചെയ്ത ഒരു പണ്ഡിതന്‍.
    സാജന്‍: "പലരും (അവിശ്വാസികള്‍ ) പറയുന്നു നബി ഖുറാന്‍ പഴയനിയമത്തില്‍ നിന്ന് പകര്‍ത്തി എഴുതിയതാണ് എന്ന്. എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല. പകര്‍ത്തി എഴുതിയതാണെങ്കില്‍ അവ തമ്മില്‍ അന്തരം വരില്ലായിരുന്നു."
    = ഈ അഭിപ്രായത്തോട് ഞാന്‍ നൂറു ശതമാനം യോജിക്കുന്നു.
    സാജന്‍: "എന്റെ അഭിപ്രായത്തില്‍ ഭാര്യയുടെ ബന്ധുവില്‍ നിന്ന് കേട്ടറിഞ്ഞ കഥകള്‍ നബി ഓര്‍ത്ത്‌ എടുത്തപ്പോള്‍ ഉണ്ടായ തകരാറാണ് എന്ന്‍ കരുതാം."
    = ഊഹം! ഇത് ശരിയാണെന്ന് തെളിയിക്കാന്‍ സഹയിക്കുന്ന ഒരു പരിശോധനയും ലേഖനത്തിലെവിടെയും നടത്തുന്നില്ല. പരിശോധന നടത്തുന്നതിന്ന് മുമ്പ് ഒരു നിഗമനത്തിലെത്തുന്നത് ശരിയല്ല. അതിനാല്‍ ഈ ഊഹം നിലനില്‍ക്കത്തക്കതല്ല.
    സാജന്‍: "ഗബ്രിയേലില്‍ നിന്ന് കേട്ടു എന്നവകാശപെടുന്ന ഖുര്‍ആന്‍ തന്നെ (ചില സൂക്തങ്ങള്‍ ) ചില അവസരങ്ങളില്‍ നബി മറന്ന് പോയിരുന്നു എന്ന്‍ ചില ഹദീസുകളില്‍ കാണാം. അപ്പോള്‍ പിന്നെ ഭാര്യയുടെ ബന്ധുവില്‍ നിന്ന് കേട്ട കഥകള്‍ ശരിയായി ഓര്‍ത്തിരുന്നില്ല എന്നത് ഒരു കുറ്റമല്ല."
    = നബി ഒരു മനുഷ്യനാണ്‌; നമ്മെപ്പോലെ അദ്ദേഹവും ചിലപ്പോള്‍ ചില കാര്യങ്ങള്‍ മറന്നെന്നിരിക്കും. ഖുര്‍ആനിന്റെ സംരക്ഷണച്ചുമതല അല്ലാഹു നബിയെ ഏല്‍പ്പിച്ചിട്ടില്ല. അത്കൊണ്ട് നബി മറന്നാലും ഒരു ഭാഗവും ഖുര്‍ആനില്‍ നിന്ന് നഷ്ടപ്പെടുകയില്ല. അതിന്റെ സംരക്ഷണച്ചുമതല അല്ലാഹു ഏറ്റെടുത്തിരിക്കുകയാണ്‌. അത് എങ്ങനെ നിര്‍വ്വഹിക്കണമെന്ന് അവന്നറിയാം.
    ഖദീജയുടെ ബന്ധു ഉള്‍പ്പെടെ മനുഷ്യരില്‍ നിന്ന് കേട്ട കാര്യങ്ങളും നബി മറന്നെന്നിരിക്കും. നമസ്‌കാരത്തില്‍ പോലും അദേഹത്തിന്ന് മറവി സംഭവിച്ചതും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ തിരുത്തിയതും ഹദീസില്‍ കാണാം.

    ReplyDelete
  3. സാജന്‍: "അല്ലെങ്കിലും പുസ്തക രൂപത്തില്‍ (നൂറ്റാണ്ടുകള്‍ക്ക് മുമ്പ്‌ എഴുതപ്പെട്ട) പഴയ വേദം അറബികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ഒരു പ്രവാചകന്റെ ആവശ്യം എന്ത്? ഒരു പരിഭാഷകനെ കൊടുത്താല്‍ പോരെ? ഈ 'പരിഭാഷകനാണെങ്കില്‍ ' പഴയ നിയമത്തിലെ കഥകള്‍ നേരെ ചൊവ്വേ പറഞ്ഞും കൊടുത്തില്ല. അതിനെ പറ്റിയുള്ള ഒരു അന്വേഷണം ."
    = പഴയ നിയമം പഠിപ്പിക്കാന്‍ പ്രവാചകന്റെ ഒരു ആവശ്യവുമില്ല; പരിഭാഷകന്‍ തന്നെ ധാരാളം! 'നേരെ ചൊവ്വെ പറഞ്ഞു കൊടുത്തില്ല' എന്ന് പറഞ്ഞത് ഏത് പരിഭാഷകനെ സംബന്ധിച്ചാണെന്ന് ഇവിടെ വ്യക്തമാക്കിയിട്ടില്ല. പ്രവാചകന്ന് പകരം ദൈവം വല്ല പരിഭാഷകനെയും അയച്ചിരുന്നോ?
    സാജന്‍: "ക്രിസ്ത്യാനികള്‍ ബൈബിള്‍ തിരുത്തി എഴുത്തി എന്നാണ് നബി പറയുന്നത്. യേശു ക്രൂശിക്കപ്പെട്ടിട്ടില്ല , യേശു ദൈവപുത്രനല്ല, യേശു/മൂസാ തുടങ്ങിയവര്‍ നബിയെ പറ്റി പ്രവചിച്ചിട്ടുണ്ട് എന്നിങ്ങനെ അടിസ്ഥാന കാര്യങ്ങള്‍ നബി പറഞ്ഞു വയ്ക്കുന്നു. അതിനു വിരുദ്ധമായി ബൈബിളില്‍ കാണുന്നതെല്ലാം ക്രിസ്ത്യാനികള്‍ തിരുതിയതാണ് എന്നതാണ് മുസ്ലീം വാദം."
    = പഴയ നിയമവും ഖുര്‍ആനും തമ്മിലുള്ള താരതമ്യ പഠനത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയിട്ട് ഇപ്പോള്‍ അത് പുതിയ നിയമത്തിലേക്ക് കൂടി പ്രവേശിച്ചിരിക്കുന്നു. കുഴപ്പമില്ല. പുതിയ നിയമമാണ്‌ കൂടുതല്‍ പരിശോധിക്കേണ്ടത്. തിരുത്തിയതിനെക്കുറിച്ച് തിരുത്തിയെന്ന് തന്നെ പറയണം. എല്ലാറ്റിനെക്കുറിച്ചും തിരുത്തിയെന്ന് പറയുന്നത് ശരിയല്ല; തിരുത്തിയത് തിരുത്തിയിട്ടില്ല എന്ന് പറയുന്നതും ഒട്ടും ശരിയല്ല.
    സാജന്‍: "അവര്‍ അങ്ങിനെ വിശ്വസിക്കുന്നതില്‍ ഞാന്‍ എതിരല്ല. എന്തിനു തിരുത്തി, ഏതൊക്കെ തിരുത്തി എന്നതിന് അവര്‍ക്ക്‌ ഉത്തരമില്ല. സഭയ്ക്ക് നബിയില്‍ നിന്ന് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാനായിരിക്കും സഭ അങ്ങിനെ തിരുത്തി എന്ന് അവര്‍ ഒരു പക്ഷെ വിശ്വസിക്കുന്നത്."
    = പിന്നെയും ഊഹം! ഒരു തെളിവുമില്ലാത്ത ഊഹം! തിരുത്തിയതിന്റെ ഒരു ഉദാഹരണം ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. ഏകജാതനായ പുത്രന്‍ ഇശ്‌മയേലിനെ അറുക്കാന്‍ ദൈവം കല്‍പ്പിച്ചു എന്നത് ഇസ്‌ഹാഖ് എന്നാക്കി മാറ്റിയതിന്റെ പേരില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന പൊല്ലാപ്പ് അവിടെ കാണാം. തിരുത്തിയിട്ടും രക്ഷയില്ല. തിരുത്തുമ്പോള്‍ പേര്‌ മാത്രമേ തിരുത്തിയുള്ളു. 'ഏകജാതന്‍' എന്ന വിശേഷണം ചുരണ്ടിക്കളഞ്ഞില്ല. അത് ഒന്നാമത്തെ അബദ്ധം. ഇതോട് ബന്ധപ്പെട്ടതാണ്‌ ഇശ്‌മയേലിനെയും അമ്മയെയും "ആട്ടിക്കളഞ്ഞ" സംഭവം. ഇസ്‌ഹാഖ് ജനിച്ച് പിന്നെയും ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും കഴിഞ്ഞ് നടക്കുന്ന ഈ "ആട്ടിക്കളയല്‍" സംഭവത്തില്‍ ഹാജറ ഇശ്‌മയേലിനെ കൊണ്ട് പോകുന്നതിന്റെ വിവരണം ഉണ്ട്. പക്ഷെ അത് ഇശ്‌മയേലിന്റെ പ്രായവുമായി പൊരുത്തപ്പെടുന്നില്ല. ഒരു 16 കാരനെ കൊണ്ട് പോകുന്നതിന്റെ വിവരണം വേണ്ടിടത്ത് ഒരു കൊച്ചു കുഞ്ഞിനെ കൊണ്ട് പോകുന്നതിന്റെ വിവരണം ആണുള്ളത്. അത് തിരുത്താതെ ബാക്കി വച്ചു. ആ വിവരണത്തിലെ ഏഴ് പൊയന്റുകള്‍ കള്ളത്തരം കണ്ട്പിടിക്കാന്‍ സഹായിക്കുന്ന ഗംഭീര തെളിവായി അവശേഷിക്കുന്നു.
    എന്തിന്‌ തിരുത്തി എന്ന് ചോദിച്ചാല്‍ ഇസ്‌ഹാഖും അദ്ദേഹത്തിന്റെ പരമ്പരയും മാത്രമാണ്‌ അബ്രഹാമിന്റെ അവകാശികള്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി എന്നാണ്‌ ഉത്തരം.

    ReplyDelete
  4. സാജന്‍: "അതില്‍ തന്നെ ഒരു തെറ്റുണ്ട്. നബിയ്ക്ക് മുമ്പേ നബി പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായി ബൈബിള്‍ തിരുത്താന്‍ സഭയ്ക്ക് കഴിയില്ല. അങ്ങിനെ വരുമ്പോള്‍ നബി വന്നതിനു ശേഷമാണ് ബൈബിള്‍ തിരുത്താന്‍ സഭയ്ക്ക് പറ്റുകയുള്ളൂ. അതിനര്‍ത്ഥം നബിയ്ക്ക് മുമ്പേ ബൈബിള്‍ തിരുത്താന്‍ സഭയ്ക്ക് കഴിയുകയില്ല. പിന്നെന്തു കൊണ്ടാണ് ബൈബിള്‍ തിരുത്തി എഴുതപ്പെട്ടതാണെന്നു നബി പറഞ്ഞത്‌?"
    = ഈ ലോജിക്കിന്‌ ക്രിസ്ത്യന്‍ ലോജിക്ക് എന്ന് പറയുന്നു.
    സാജന്‍: "വിശ്വാസപരമായ കാര്യങ്ങള്‍ തിരുത്തുകയാണെങ്കില്‍ അതില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കാര്യമുണ്ടെന്നു വിചാരിക്കാം. പക്ഷെ വിശ്വാസപരമായി അപ്രധാനമായ കാര്യങ്ങളും ആരെങ്കിലും തിരുത്തി എന്ന് പറഞ്ഞാല്‍ അതില്‍ എന്തോ തകരാരില്ലേ? അതിലേക്കൊരു എത്തിനോട്ടം."
    = ഞാന്‍ ഉദാഹരണമായി ഇപ്പോള്‍ പറഞ്ഞത് വിശ്വാസ കാര്യവുമായി ബന്ധപ്പെട്ടതാണ്‌. മാത്രമല്ല; സാജന്‍ മേലെ എഴുതിയതും ഈ പ്രസ്താവനക്കെതിരാണ്‌. "യേശു ക്രൂശിക്കപ്പെട്ടിട്ടില്ല , യേശു ദൈവപുത്രനല്ല, യേശു/മൂസാ തുടങ്ങിയവര്‍ നബിയെ പറ്റി പ്രവചിച്ചിട്ടുണ്ട് എന്നിങ്ങനെ അടിസ്ഥാന
    കാര്യങ്ങള്‍ നബി പറഞ്ഞു വയ്ക്കുന്നു."
    കുരിശ് സംഭവം, ദൈവപുത്ര സങ്കല്‍പ്പം, മുഹമ്മദ് നബിയെക്കുറിച്ച് പഴയ നിയമത്തിലും പുതിയ നിയമത്തിലുമുള്ള പ്രവചനങ്ങള്‍' ഇവയൊന്നും അപ്രധാന കാര്യങ്ങളല്ല; വിശ്വാസവുമായി ബന്ധമില്ലാത്തതുമല്ല.

    ReplyDelete
  5. കുരിശ് സംഭവം, ദൈവപുത്ര സങ്കല്‍പ്പം, മുഹമ്മദ് നബിയെക്കുറിച്ച് പഴയ നിയമത്തിലും പുതിയ നിയമത്തിലുമുള്ള പ്രവചനങ്ങള്‍' ഇവയൊന്നും അപ്രധാന കാര്യങ്ങളല്ല; വിശ്വാസവുമായി ബന്ധമില്ലാത്തതുമല്ല.

    താങ്കള്‍ കണ്ണടച്ചു വായിക്കുന്നത് കൊണ്ട് ഒരു ലേഖനം പൂര്‍ണമായി മനസ്സിലാകില്ല എന്ന് അബ്രഹാമിന്റെ ബലിയുടെ ബൈബിള്‍ വിശകലനം കണ്ടപ്പോള്‍ ബോധ്യമായി. ഇത് മറ്റൊന്ന്.

    പഴയ നിയമവും ഖുര്‍ആനും തമ്മിലുള്ള താരതമ്യ പഠനത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയിട്ട് ഇപ്പോള്‍ അത് പുതിയ നിയമത്തിലേക്ക് കൂടി പ്രവേശിച്ചിരിക്കുന്നു. കുഴപ്പമില്ല. പുതിയ നിയമമാണ്‌ കൂടുതല്‍ പരിശോധിക്കേണ്ടത്.


    തീര്‍ച്ചയായും. http://quran-talk.blogspot.com/search/label/contradiction-with-Testament
    ഇതില്‍ കുറച്ചു ലേഖനങ്ങള്‍ കൊടുത്തിട്ടുണ്ട്‌. അതില്‍ പുതിയ നിയമവും ഉണ്ട്.

    ഖദീജയുടെ ബന്ധു ഉള്‍പ്പെടെ മനുഷ്യരില്‍ നിന്ന് കേട്ട കാര്യങ്ങളും നബി മറന്നെന്നിരിക്കും. നമസ്‌കാരത്തില്‍ പോലും അദേഹത്തിന്ന് മറവി സംഭവിച്ചതും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ തിരുത്തിയതും ഹദീസില്‍ കാണാം.

    താങ്കള്‍ തന്നെ ഇത് ഇത്ര പച്ചയ്ക്ക് സമ്മതിക്കും എന്ന് വിചാരിച്ചില്ല. നമസ്‌കാരം ആര് പഠിപ്പിച്ചതാണ് ? ഖദീജയാണോ? ഖുര്‍ആന്‍ മുഖേനെ കിട്ടിയതും അദ്ദേഹം മറക്കുമെങ്കില്‍ അത്രയ്ക്കുണ്ട് ഖുര്‍ആനിന്റെ സൂക്ഷ്മത.

    ഒരു 16 കാരനെ കൊണ്ട് പോകുന്നതിന്റെ വിവരണം വേണ്ടിടത്ത് ഒരു കൊച്ചു കുഞ്ഞിനെ കൊണ്ട് പോകുന്നതിന്റെ വിവരണം ആണുള്ളത്. അത് തിരുത്താതെ ബാക്കി വച്ചു. ആ വിവരണത്തിലെ ഏഴ് പൊയന്റുകള്‍ കള്ളത്തരം കണ്ട്പിടിക്കാന്‍ സഹായിക്കുന്ന ഗംഭീര തെളിവായി അവശേഷിക്കുന്നു.


    താങ്കള്‍ ചോദിച്ച ഏഴ് ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം പറഞ്ഞിരുന്നു. തോളില്‍ വച്ചു എന്നത് ആറു പ്രമുഖ പരിഭാഷകളില്‍ ഇല്ല എന്നതും ചൂണ്ടികാണിച്ചു.
    എന്നിട്ടും താങ്കള്‍ താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന് പറഞ്ഞാല്‍ എനിക്കൊന്നും ചെയ്യാനില്ല.

    ReplyDelete
  6. ശ്രീ സാജന്‍ അദ്ദേഹത്തിന്റെ ഈ ബ്ലോഗിലെഴുതിയ നബിയും പഴയനിയമവും എന്ന പോസ്റ്റിന്‌ ഞാന്‍ അവിടെത്തന്നെ ലൈന്‍ ബൈ ലൈന്‍ ആയി മറുപടി എഴുതിയിരുന്നു.( 1 , 2 , 3 ) അതില്‍ നിന്ന് രണ്ട് വാചകം അദ്ദേഹം, ഖുര്‍ആനിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനുള്ള ഒരു ആയുധമാക്കിയിരിക്കുകയാണ്‌. ആദ്യം അതും അതിന്റെ പശ്ചാത്തലവും കാണുക:

    സാജന്‍: "മുസ്ലീമുകളുടെ വിശ്വാസം നബിയ്ക്ക് ഗബ്രിയേല്‍ പ്രത്യക്ഷപ്പെട്ട് പഴയ കാര്യങ്ങള്‍ വിവരിച്ചു എന്നാണ്."
    Alikoya = അങ്ങനെയല്ല; ഗബ്രിയേല്‍ പ്രത്യക്ഷപ്പെട്ട് ദൈവത്തിന്റെ സന്ദേശമായ ഖുര്‍ആന്‍ നല്‍കി എന്നാണ്‌ മുസ്‌ലിംകള്‍ വിശ്വസികുന്നത്. അതില്‍ പഴയകാര്യങ്ങളും ഉണ്ടാകാം എന്നേയുള്ളു.

    സാജന്‍: "അതും പഴയ നിയമവും തമ്മിലുള്ള ഒരു താരതമ്യ പഠനം രസകരമായിരിക്കും."
    = തീര്‍ച്ചയായും. പുതിയ നിയമം കൂടി ഉള്‍പ്പെടുത്തുമ്പോള്‍ രസം വീണ്ടും വര്‍ദ്ധിക്കുകയും ചെയ്യും.

    സാജന്‍: "ഓര്‍ക്കണം, പഴയ നിയമം ബിസി. രണ്ടാം നൂറ്റാണ്ടിനു മുമ്പേ എഴുത്തി തീര്‍ന്നിരിക്കാം എന്നാണ് നിഗമനം. "
    = തീര്‍ച്ചയില്ലാത്ത കാര്യം!

    സാജന്‍: "നബിയുടെ ആദ്യ ഭാര്യ ഖദീജയുടെ ബന്ധു ഒരു ക്രിസ്ത്യാനി ആയിരുന്നു എന്നും ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും."
    = വെറും സാദാ ക്രിസ്ത്യാനിയല്ല; ഇന്‍ജീല്‍ പഠിക്കുകയും അതിന്റെ ചില ഭാഗങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം നടത്തുകയും ചെയ്ത ഒരു പണ്ഡിതന്‍.

    സാജന്‍: "പലരും (അവിശ്വാസികള്‍ ) പറയുന്നു നബി ഖുറാന്‍ പഴയനിയമത്തില്‍ നിന്ന് പകര്‍ത്തി എഴുതിയതാണ് എന്ന്. എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല. പകര്‍ത്തി എഴുതിയതാണെങ്കില്‍ അവ തമ്മില്‍ അന്തരം വരില്ലായിരുന്നു."
    = ഈ അഭിപ്രായത്തോട് ഞാന്‍ നൂറു ശതമാനം യോജിക്കുന്നു.

    സാജന്‍: "എന്റെ അഭിപ്രായത്തില്‍ ഭാര്യയുടെ ബന്ധുവില്‍ നിന്ന് കേട്ടറിഞ്ഞ കഥകള്‍ നബി ഓര്‍ത്ത്‌ എടുത്തപ്പോള്‍ ഉണ്ടായ തകരാറാണ് എന്ന്‍ കരുതാം."
    = ഊഹം! ഇത് ശരിയാണെന്ന് തെളിയിക്കാന്‍ സഹയിക്കുന്ന ഒരു പരിശോധനയും ലേഖനത്തിലെവിടെയും നടത്തുന്നില്ല. പരിശോധന നടത്തുന്നതിന്ന് മുമ്പ് ഒരു നിഗമനത്തിലെത്തുന്നത് ശരിയല്ല. അതിനാല്‍ ഈ ഊഹം നിലനില്‍ക്കത്തക്കതല്ല.

    സാജന്‍: "ഗബ്രിയേലില്‍ നിന്ന് കേട്ടു എന്നവകാശപെടുന്ന ഖുര്‍ആന്‍ തന്നെ (ചില സൂക്തങ്ങള്‍ ) ചില അവസരങ്ങളില്‍ നബി മറന്ന് പോയിരുന്നു എന്ന്‍ ചില ഹദീസുകളില്‍ കാണാം. അപ്പോള്‍ പിന്നെ ഭാര്യയുടെ ബന്ധുവില്‍ നിന്ന് കേട്ട കഥകള്‍ ശരിയായി ഓര്‍ത്തിരുന്നില്ല എന്നത് ഒരു കുറ്റമല്ല."
    = നബി ഒരു മനുഷ്യനാണ്‌; നമ്മെപ്പോലെ അദ്ദേഹവും ചിലപ്പോള്‍ ചില കാര്യങ്ങള്‍ മറന്നെന്നിരിക്കും. ഖുര്‍ആനിന്റെ സംരക്ഷണച്ചുമതല അല്ലാഹു നബിയെ ഏല്‍പ്പിച്ചിട്ടില്ല. അത്കൊണ്ട് നബി മറന്നാലും ഒരു ഭാഗവും ഖുര്‍ആനില്‍ നിന്ന് നഷ്ടപ്പെടുകയില്ല. അതിന്റെ സംരക്ഷണച്ചുമതല അല്ലാഹു ഏറ്റെടുത്തിരിക്കുകയാണ്‌. അത് എങ്ങനെ നിര്‍വ്വഹിക്കണമെന്ന് അവന്നറിയാം.
    ഖദീജയുടെ ബന്ധു ഉള്‍പ്പെടെ മനുഷ്യരില്‍ നിന്ന് കേട്ട കാര്യങ്ങളും നബി മറന്നെന്നിരിക്കും. നമസ്‌കാരത്തില്‍ പോലും അദേഹത്തിന്ന് മറവി സംഭവിച്ചതും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ തിരുത്തിയതും ഹദീസില്‍ കാണാം."
    (തുടരും)

    ReplyDelete
  7. (തുടര്‍ച്ച)
    * പിന്നീട് സാജന്‍, എന്റെ ബ്ലോഗില്‍ ഇത് ഇത് ഉദ്ധരിക്കുകയും അവിടെ കൂടുതല്‍ ചര്‍ച്ച നടക്കുകയും ചെയ്തു. നബിയുടെ മറവിയെക്കുറിച്ചുള്ള എന്റെ വിശദീകരണം ഇപ്രകാരമായിരുന്നു.(സാജന്റെ ചോദ്യവും അതിന്നുള്ള എന്റെ ഉത്തരവും.):


    "Sajan: "എന്തുകൊണ്ടാണ് അല്ലാഹു പഠിപ്പിച്ചു കൊടുത്ത നമസ്കാരങ്ങള്‍ നബി മറന്നു പോയത്?"

    = ഇങ്ങനെയൊക്കെ പറയുന്നത് കൊണ്ട് താങ്കള്‍ക്കൊരു സുഖം കിട്ടുന്നുവെങ്കില്‍ കിട്ടിക്കൊള്ളട്ടെ; അതിന്റെ പാപം വഹിക്കാന്‍ തയ്യറാവുകയും ചെയ്തു കൊള്ളുക; അത് വഹിക്കാന്‍ മറ്റാരും വരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

    ഖുര്‍ആനില്‍ നിന്നുള്ള ചിലഭാഗങ്ങള്‍ നബി മറന്നെന്നും മറന്ന ഭാഗം എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്നും ഹദീസിലുണ്ടെന്ന് താങ്കള്‍ ആരോപിച്ചിരുന്നു. അതിന്ന് മറുപടിയായി ഞാന്‍ പറഞ്ഞു: നബി ഒരു ഖുര്‍ആന്‍ സൂക്തം മറന്നു പോയി എന്നല്ല; മറിച്ച് നബി മറന്ന ഒരു സൂക്തം അല്ലാഹു അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു എന്നാണ്‌ ഹദീസിലുള്ളത്. എന്നിട്ട് ഞാന്‍ വിശദീകരിച്ചു: ഖുര്‍ആനിന്റെ സംരക്ഷണം അല്ലാഹു നബിയെ ഏല്‍പ്പിച്ചിട്ടില്ല; അവന്‍ (അല്ലാഹു) സ്വയം ഏറ്റെടുക്കുകയാണ്‌ ചെയ്തത്. അതിനാല്‍ നബി മറക്കുകയും ഖുര്‍ആന്‍ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവുകയില്ല. കൂട്ടത്തില്‍ ഞാന്‍ പറഞ്ഞു: നബിക്ക് നമസ്കാരത്തില്‍ മറവി സംഭവിക്കുകയും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ നബി അത് തിരുത്തുകയും ചെയ്തിട്ടുമുണ്ട്. എന്ന് വച്ചാല്‍ താഴെ കൊടുത്ത ഹദീസില്‍ പറഞ്ഞ കാര്യമാണ്‌ ഞാന്‍ ഉദ്ദേശിച്ചത്:
    Narrated By 'Abdullah: The Prophet prayed (and the subnarrator Ibrahim said, "I do not know whether he prayed more or less than usual"), and when he had finished the prayers he was asked, "O Allah's Apostle! Has there been any change in the prayers?" He said, "What is it?' The people said, "You have prayed so much and so much." So the Prophet bent his legs, faced the Qibla and performed two prostrations (of Sahu) and finished his prayers with Taslim (by turning his face to right and left saying: 'As-Salamu'Alaikum-Warahmat-ullah'). When he turned his face to us he said, "If there had been anything changed in the prayer, surely I would have informed you but I am a human being like you and liable to FORGET like you. So if I FORGET remind me and if anyone of you is doubtful about his prayer, he should follow what he thinks to be correct and complete his prayer accordingly and finish it and do two prostrations (of Sahu)."
    (Vol 1, Book 8. Prayers (Salat).Hadith 394. (Shahi Bukhari)

    കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്ക് കയറേടുക്കുന്ന സ്വഭാവം കാണിച്ചത് കൊണ്ടൊന്നും ഒരു സംവാദത്തിലും ആരും ജയിക്കുകയില്ല; സ്വന്തം വില നഷ്ടപ്പെടുകയേ ഉള്ളൂ.

    "അല്ലാഹു പഠിപ്പിച്ചു കൊടുത്ത നമസ്കാരങ്ങള്‍ നബി മറന്നു പോയി" എന്ന് ഞാന്‍ എവിടെയാണ്‌ എഴുതിയത്? അത് കാണിക്കണം"
    (തുടരും)

    ReplyDelete
  8. (തുടര്‍ച്ച)
    മുന്‍ കമന്റിലെ അവസാന വാചകത്തില്‍ ഞാന്‍ ആവശ്യപ്പെട്ട കാര്യം ഇന്ന് വരെ അദ്ദേഹം ചെയ്തിട്ടില്ല.

    * എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ അദ്ദേഹം എന്റെ ആ വാചകങ്ങള്‍ മാത്രം ഉദ്ധരിക്കാന്‍ കാരണം വളരെ വ്യക്തമാണ്‌: നേര്‍ക്കു നേരെ ഖുര്‍ആനിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ സാധിക്കുകയില്ല; പിന്നെ ആകെക്കൂടി സാധിക്കുന്നത് ഇത്തരം ചില ചെപ്പടിവിദ്യകള്‍ മാത്രം! അങ്ങനെ അദ്ദേഹം ഖുര്‍ആനിനെ വിമര്‍ശിച്ചു എന്ന് സമാധാനിക്കുന്നു.
    ...............

    നമ്മുടെ ചര്‍ച്ചാവിഷയവുമായി വിഷയവുമായി ബന്ധമുള്ളതിനാല്‍ ഈ കമന്റുകൂടി കാണുക. (സാജന്റെ ചോദ്യവും അതിന്നുള്ള എന്റെ ഉത്തരവും:):

    സാജന്‍: "ചില ഹദീസുകള്‍ പറയുന്നു, ഉമ്മറിന്റെ ഓര്‍മ്മ പോലും ശരിയായി പരിഗണിക്കാന്‍
    ഖുറാന്‍ ക്രോടീകരിച്ച സയ്ദ് ഇബന്‍ താബിറ്റ് കൂട്ടാക്കിയില്ല. രണ്ടു
    സാക്ഷികള്‍ ഇല്ല എന്നതാണ് അതിന്റെ കാരണമായി പറയുന്നത്. നബി പോലും ചില
    ഖുറാന്‍ സൂക്തങ്ങള്‍ മറന്നു പോയിരുന്നു എന്ന്‍ പറയുന്നു. ചില സൂക്തങ്ങള്‍
    ആട് തിന്നു പോയെന്ന്‍ ആയിഷയും പറയുന്നു.ഈ തിന്നു പോയതൊന്നും ഖുറാനിലെ
    ആവശ്യമില്ലാത്ത വെസ്റ്റ്‌ ആയിരുന്നോ?
    ഈ ഖുറാന്‍ സൂക്തങ്ങള്‍ ആവശ്യമില്ലാത്തത് ആയിരുന്നു എന്ന്‍ നബി
    പറഞ്ഞിട്ടുണ്ടോ? ഇതാണോ ഖുര്‍ആനിന്റെ ആധികാരികത?"

    = ഖുര്‍ആനിലെ ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള വിമര്‍ശകന്‍മാരുടെ വ്യഗ്രത മനസ്സിലാക്കാവുന്നതേയുള്ളൂ. ഖുര്‍ആന്‍ അവതരിപ്പിച്ചത് അല്ലാഹുവാണ്‌ അതിന്റെ സംരക്ഷണം അവന്‍ ഏറ്റതുമാണ്‌. അത്കൊണ്ട് തന്നെ ആ ഗ്രന്‍ഥത്ത്ന്റെ കാര്യത്തില്‍ ഒരു വേവലാതിയും ആവശ്യമില്ല. ഖുര്‍ആന്‍ എന്ന നിലയില്‍ ഭൂമിയില്‍ എന്ത് അവശേഷിക്കണമെന്നാണോ അല്ലാഹു ഉദ്ദേശിച്ചത് അത് നഷ്ടപ്പെടുകയില്ല.

    എന്നാല്‍ ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ അല്ലാഹു നസ്‌ഖ് (റദ്ദ്) ചെയ്തിട്ടുണ്ട്.
    റദ്ദ് ചെയ്യുന്നതിന്ന് മൂന്ന് രീതികളുണ്ട്.
    ഒന്ന്: പാരായണവും നിയമവും റദ്ദ് ചെയ്യുക. സൂറഃ അഹ്സാബിലെ ചില ഭാഗങ്ങള്‍ കാണാനില്ലെന്ന റിപ്പോര്‍ട്ടിനെ ചില പണ്ഡിതന്‍മാര്‍ ഇതിന്ന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നു.

    രണ്ട്: പാരായണം നിലനിറുത്തി നിയമം മാത്രം റദ്ദാക്കുക. ഭര്‍താവ് മരണപ്പെട്ടവരുടെ ഇദ്ദഃ ഒരു വര്‍ഷമാണെന്ന് സൂചിപ്പിക്കുന്ന സൂക്തം ഈയിനത്തില്‍ പെടുന്നു. നാല്‌ മാസവും 10 ദിവസവുമാണെന്ന വിധി പിന്നീട് വന്നിട്ടുണ്ട്. അതാണ്‌ ഇന്ന് ഇലവിലുള്ളത്.

    മൂന്ന്: നിയമം നിലനിറുത്തി പാരായണം റദ്ദാക്കുക. ഉമറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യഭിചരിണിയെ കൊല്ലണമെന്ന സൂക്തം ഖുര്‍ആനില്‍ ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് ഇതിന്നുദാഹരണമാണ്‌. ആ നിയമം നിലവിലുണ്ട്; സൂക്തം നിലവിലില്ല.

    * നബി ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ മറന്നു പോയെന്നല്ല; മറന്ന ഒരു സൂക്തം പിന്നീട് അദ്ദേഹത്തെ അല്ലാഹു ഓര്‍മ്മിപ്പിച്ചെന്നാണ്‌ റിപ്പോര്‍ട്ട്. ഇത് ഖുര്‍ആന്‍ നഷ്ടപ്പെടാന്‍ സാദ്ധ്യതയില്ലെന്നും അത് അല്ലാഹു സംരക്ഷിക്കുമെന്നുമുള്ള വിശ്വാസത്തെ ബലപ്പെടുത്തുകയാണ്‌ ചെയ്യുന്നത്.
    ................
    (തുടരും)

    ReplyDelete
  9. (തുടര്‍ച്ച)
    ഈ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് Kamar എഴുതി:

    "അല്ലാഹു ഖുര്‍ആനില്‍ പറയുന്നു "നാം നിന്നെ വായിപ്പിക്കാം. പിന്നെ നീ മറക്കുകയില്ല -അല്ലാഹു ഉദ്ദേശിച്ചതൊഴിച്ച്." 87:6
    ഈ സൂക്തത്തിന്റെ വിശദീകരണവുമായി ബന്ധപെട്ട ഹദീസ് കൂടി കാണുക "ഖുര്‍ആന്‍ വാക്യങ്ങള്‍ മറന്നുപോകുമെന്നു പേടിച്ച് നബി(സ) അത് ആവര്‍ത്തിച്ചുരുവിട്ടുകൊണ്ടിരിക്കാറുണ്ടായിരുന്നു. മുജാഹിദും കല്‍ബിയും പറയുന്നു: ജിബ്രീല്‍ ദിവ്യസന്ദേശം കേള്‍പ്പിച്ചു തീരുന്നതും നബി(സ) മറന്നുപോകുമെന്നു പേടിച്ച് അതിന്റെ ആദ്യഭാഗം ആവര്‍ത്തിച്ചോതുമായിരുന്നു. അതിന്റെ പേരില്‍ അല്ലാഹു അദ്ദേഹത്തെ സമാധാനിപ്പിച്ചു: ദിവ്യബോധനം അവതരിച്ചുകൊണ്ടിരിക്കുമ്പോള്‍ താങ്കള്‍ നിശ്ശബ്ദനായി അത് കേട്ടുകൊണ്ടിരിക്കണം. നാമതു താങ്കള്‍ക്ക് ഓതിത്തരും. എപ്പോഴും താങ്കളെ അത് ഓര്‍മിപ്പിക്കുകയും ചെയ്യും. അതില്‍ ഒരു പദം പോലും മറന്നുപോകുമെന്ന് പേടിക്കേണ്ടതില്ല."
    ജനങ്ങളുടെ സദസില്‍ വെച്ചും നബി(സ)ക്ക് വഹിയ്‌ ലഭിച്ചിരുന്നു. ഖുര്‍ആന്‍ എക്കാലത്തെയും ജനങ്ങള്‍ക്കുള്ള മാര്‍ഗ ദര്‍ശന ഗ്രന്ഥമായതിനാല്‍ അത്തരം ദൃഷ്ടാന്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ല. ഇന്ന് ജീവിക്കുന്ന സാജനും എനിക്കും ഈ ദൃഷ്ടാന്തങ്ങള്‍ കൊണ്ട് ഒരു പ്രയോജനവുമില്ല."
    ..................

    * ഇതില്‍ നിന്നൊക്കെ ആരോപണത്തിന്റെ നിജസ്ഥിതി വ്യക്തമാകുന്നുണ്ടെങ്കിലും സാജന്‍ തന്റെ കുല്‍സിത പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
    ..................
    ഇപ്പോള്‍ ഇതേ ആരോപണവുമായി അദ്ദേഹം ലത്തീഫിന്റെ ബ്ലോഗിലും  എത്തിയിരിക്കുന്നു. ആ ബ്ലോഗില്‍ തന്നെ ഇത്തരം ആരോപണങ്ങള്‍ നന്നായി വിശകലനം ചെയ്യുന്ന ഏതാനും ലേഖനങ്ങളുണ്ട്.

    ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.